Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

കലാസ്നേഹികൾക്ക് പ്രിയങ്കരരായി നിസാമും സോണിയയും

text_fields
bookmark_border
കലാസ്നേഹികൾക്ക് പ്രിയങ്കരരായി നിസാമും സോണിയയും
cancel
camera_alt?????? ???????????????? ????????????

ഷാർജ: യു.എ.ഇയിലെ ഏറ്റവും തിരക്ക് കൂടിയ കലാകുടുംബം ആരുടേതാണെന്ന് ചോദിച്ചാൽ, കോഴി ക്കോട് സ്വദേശി നിസാമിെൻറയും പത്നി കൊല്ലം പരവൂർ സ്വദേശി സോണിയയുടേതുമാണെന്ന് പറ ഞ്ഞാൽ അതിശയോക്തിയല്ല. മിമിക്രി–ഗാനമേള–അഭിനയ രംഗത്ത് പ്രതിഭ തെളിയിച്ച നിസാം കോ ഴിക്കോടിനെ അറിയാത്തവർ ചിലപ്പോൾ വിരളമായിരിക്കും. രണ്ടായിരത്തിലധികം വേദികളിൽ വെന്നിക്കൊടി പാറിച്ച അതുല്ല്യ കലാകാരനാണ് നിസാം.

14 ഭാഷകളിലുള്ള 50 ഗാനങ്ങൾ പാടി വിസ്മയിപ്പിച്ചിട്ടുമുണ്ട് ഈ കലാകാരൻ. എന്നാൽ സോണിയ പങ്കെടുത്ത വേദികളുടെ കണക്കെടുത്താൽ ഇതിലും ഇരട്ടി വരും. എസ്. രമേശൻ നായർ രചനയും ഇളയരാജ സംഗീതവും രാജീവ് അഞ്ചൽ സംവിധാനവും നിർവ്വഹിച്ച 1997ൽ റിലീസ് ചെയ്ത മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു എന്ന സിനിമയിലെ ‘ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം’ എന്ന മനോഹരഗാനം പാടിയത് സോണിയയാണ്. സിത്താര അവതരിപ്പിച്ച വൈദേഹി എന്ന കഥാപാത്രത്തിന് വേണ്ടി പാടിയ ഈ ഗാനം സൂപ്പർ ഹിറ്റായിരുന്നു. ലാൽ ജോസിെൻറ സംവിധാനത്തിൽ, വയലാർ ശരത് ചന്ദ്രവർമ്മ ഗാനരചനയും അലക്സ് പോൾ സംഗീതവും നിർവ്വഹിച്ച 2006ൽ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിലെ ‘കാത്തിരുന്ന പെണ്ണല്ലേ, കാലമേറെയായില്ലേ’ എന്ന ഗാനം ജ്യോത്സനയും സോണിയയും ചേർന്നാണ് പാടിയത്. പിന്നീട് നിരവധി സിനിമകൾക്ക് ട്രാക്ക് പാടുവാനുള്ള അവസരവും ലഭിച്ചു.

മെലഡിയും അടിപൊളിയും ഒരു പോലെ വഴങ്ങുമെന്നതിനാൽ യു.എ.ഇയിൽ വരുന്ന മുൻനിരഗായകരുടെ കൂടെ പാടാൻ ഏത് ഗായികയെ വിളിക്കണമെന്നതിനെ ചൊല്ലി സംഘാടകർക്കും രണ്ടഭിപ്രായമില്ല. ജയചന്ദ്രൻ, ജി. വേണുഗോപാൽ, വിജയ് യേശുദാസ്, സുധീപ്കുമാർ, ഉണ്ണിമേനോൻ, ബിജുനാരായണൻ തുടങ്ങിയ ഗായകരുടെ കൂടെയെല്ലാം സോണിയ നിരവധി തവണ പാടിയിട്ടുണ്ട്. 2002ലെ കൈരളി ചാനൽ അവതരിപ്പിച്ച ഗന്ധർവ്വ സംഗീതത്തിലെ വിജയിയാണെങ്കിലും ദാസേട്ടനൊപ്പം ഇതുവരെ പാടാൻ സോണിയക്ക് അവസരം ലഭിച്ചിട്ടില്ല. വൈകാതെ തന്നെ അത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സോണിയ. വിവിധ രാജ്യക്കാരായ 10 ഗായകരുടെ 100 പാട്ടുകൾ പാടി ഗിന്നസിൽ സ്ഥാനം പിടിക്കുവാനുള്ള പരിശീലനം പൂർത്തിയാക്കി കാത്തിരിക്കുകയാണ് നിസാം. ഗിന്നസ് വേൾഡ് റെക്കോഡിെൻറ പട്ടികയിൽ ഈ കാറ്റഗറി ഇല്ലാത്തതാണ് തടസം നിൽക്കുന്നത്. ഗിന്നസിൽ ഇതു ചേർക്കാൻ ലക്ഷങ്ങൾ ചിലവ് വരും. എന്ത് വന്നാലും റെക്കോർഡുകളുടെ നാടായ യു.എ.ഇയിൽ തെൻറ വകയും ഒരു ഗിന്നസ് തിളക്കം ചാർത്തികൊടുത്തിേട്ട നിരവധി സൗഭാഗ്യങ്ങൾ നൽകിയ ഈ മണ്ണിൽ നിന്ന് തിരികെ യാത്രയാവുകയുള്ളുവെന്ന നിശ്ചയത്തിലാണ് നിസാം.

ഇന്ത്യൻ ഭാഷകൾക്ക് പുറമെ, നേപ്പാളി, അറബി ഭാഷകളിലെ പാട്ടുകൾ ജനകീയമാക്കിയതിലും നിസാമിനു പങ്കുണ്ട്. ദുബൈയിലെ ലേബർ ക്യാമ്പ് ജീവിതമാണ് ഭാഷകൾ കൈകാര്യം ചെയ്യൽ അനായാസമാക്കിയതെന്ന് നിസാം പറഞ്ഞു. അനുകരണവും പാട്ടും ഒന്നിച്ച് കൊണ്ട് നടക്കുന്ന ഈ കലാകാരെൻറ അടുത്ത മോഹം അഭിനയമാണ്. അതിനുള്ള വാതിലും ഈയിടെ തുറന്നിട്ടുണ്ട്. കൈമാറ്റം എന്ന സിനിമയിലെ ചെറിയ റോളിലൂടെയാണ് ബിഗ്സ്ക്രീനിലെത്തുന്നത്. സംഗീതത്തിൽ ബിരുദാനന്തര ബിരുദമുള്ള സോണിയ, എം.ജി. രാധാകൃഷ്ണെൻറയും ഓമനക്കുട്ടി ടീച്ചറുടെയും ശിഷ്യയാണ്. പന്തളം ബാലനൊപ്പം കുട്ടിക്കാലത്തു തന്നെ സോണിയ ഗാനമേള രംഗത്ത് എത്തിയിരുന്നു. അജ്മാൻ ഈസ്റ്റ് പോയിൻറ് ഇൻറർനാഷണൽ സ്കൂളിൽ സംഗീതാധ്യാപികയാണ് സോണിയ. മക്കൾ ദിയാ നസ്റീൻ, ഗർഷോം ഗസൽ നിസാം. ഗർഷോം എന്ന ഈജിപ്ഷ്യൻ പദത്തിനർഥം പ്രവാസിയുടെ മകൻ എന്നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsnisam soniya
News Summary - nisam soniya-uae-gulf news
Next Story