നമ്പി അങ്കിൾ വരും; പൊരുതി വിജയിച്ച കഥ പറഞ്ഞു തരും
text_fieldsദുബൈ: പരീക്ഷകളിൽ എന്നും ഒന്നാമനായി വിജയിക്കുകയും പരീക്ഷണങ്ങൾ നടത്തി ഇന്ത്യൻ റോക്കറ്റ് സാേങ്കതിക വിദ്യക്കായി സംഭാവനകളർപ്പിക്കുകയും ചെയ്ത ഒരു മിടുക്കനുണ്ടായിരുന്നു. പിന്നീട് ഒരു മനുഷ്യനും കടന്നുപോയിട്ടില്ലാത്ത ജീവിത പരീക്ഷണങ്ങളാണ് അദ്ദേഹത്തെ തേടി വന്നത്. ഏതൊരാളും പതറിപ്പോകുമായിരുന്ന, േതാറ്റു പിൻമാറുമായിരുന്ന അതികഠിനമായ വേട്ടയാടലുകൾ. അവയെ എല്ലാം കരളുറപ്പോടെ നേരിട്ട് രണ്ടര പതിറ്റാണ്ടു നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ അദ്ദേഹം വീണ്ടും വിജയിയായി നിൽക്കുന്നു. െഎ.എസ്.ആർ.ഒയിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരിലൊരാളായിരുന്ന, റോക്കറ്റ് സാേങ്കതിക വിദ്യയിൽ ഇന്ത്യയെ ആകാശത്തിനുമപ്പുറത്തേക്ക് ഉയർത്താൻ പ്രയത്നിച്ച നമ്പി നാരായണൻ. ഏതൊരു പ്രതിസന്ധിക്കു മുന്നിലും പതറരുതെന്ന്, സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണമെന്ന് നമ്മുടെ കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കാൻ അദ്ദേഹത്തോളം യോഗ്യരായവർ കുറവ്. അതു കൊണ്ടു തന്നെ ഇൗ മാസം 26,27 തീയതികളിൽ ദുബൈ മുഹൈസിന ഇന്ത്യൻ അക്കാദമിയിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന എജ്യൂകഫേ വിദ്യാഭ്യാസ^കരിയർ മാർഗനിർദേശ ഉത്സവത്തിൽ പ്രമുഖ അതിഥിയായി നമ്പി നാരായണൻ പെങ്കടുക്കും. രക്ഷിതാക്കളും അധ്യാപകരും മാത്രമല്ല പൊതു സമൂഹവും കാത്തിരിക്കുകയാണ് അദ്ദേഹത്തെ വരവേൽക്കാൻ. മനസുകൊണ്ടെങ്കിലും നടത്തിയ കുറ്റപ്പെടുത്തലുകൾക്ക് മാപ്പു പറയാൻ. സുപ്രിം കോടതിയിലെ നിയമ പോരാട്ട വിജയത്തിനു ശേഷം നമ്പി നാരായണൻ പെങ്കടുക്കുന്ന ആദ്യ വിദേശ പൊതുപരിപാടിയും എജ്യുകഫേ ആയിരിക്കും. ആത്മവിശ്വാസം പകരുന്ന പ്രഭാഷണത്തിനു പുറമെ നവ സാേങ്കതിക വിദ്യകൾ സംബന്ധിച്ച കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും സംശയങ്ങൾക്ക് മറുപടി നൽകാനും അദ്ദേഹമുണ്ടാവും.
നമ്പി നാരായണനു പുറമെ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരും നാളെയുടെ പ്രതീക്ഷകളുമായ നിരവധി തിളങ്ങും താരങ്ങൾ എജ്യൂകഫേയെ സമ്പുഷ്ടമാക്കും. എൻട്രൻസ് അഭിരുചി പരീക്ഷ, കൗൺസലിങ്, കലാ^വൈജ്ഞാനിക പരിപാടികൾ എന്നിവയെല്ലാം ഒത്തു ചേരുന്ന അറിവിെൻറ ഇൗ സമ്പൂർണ ആഘോഷപരിപാടിയിൽ പങ്കുചേരുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. www.click4m.com മുഖേന വളരെ എളുപ്പത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാം. വിദ്യാർഥികൾക്ക് പുറമെ രക്ഷിതാക്കൾക്കും അധ്യാപകർക്കും പെങ്കടുക്കാം. വിവരങ്ങൾക്ക് 043902628, educafe@gulfmadhyamam.net
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.