കുത്തുകളുടെ പെരുമഴ; ഇത് നദീമിൻെറ 'കുത്തു'വര
text_fieldsലക്ഷോപലക്ഷം മഴത്തുള്ളികൾ ചേരുേമ്പാഴാണ് പെരുമഴയുണ്ടാകുന്നത്. തൃശൂർ കൊടുങ്ങല്ലൂർ പെരിഞ്ഞനം സ്വദേശി നദീം മുസ്തഫയും പെരുമഴ െപയ്യിക്കുകയാണ്. മഴത്തുള്ളികൾക്ക് പകരം ലക്ഷക്കണക്കിന് കുത്തുകളാണ് നദീമിെൻറ കാൻവാസിലേക്ക് പെരുമഴയായി പെയ്തിറങ്ങുന്നത്. ശൈഖ് സായിദ്, ശൈഖ് മുഹമ്മദ്, എ.പി.ജെ. അബ്ദുൽ കലാം, പിണറായി വിജയൻ, മമ്മൂട്ടി, മോഹൻലാൽ അങ്ങിനെ എത്രയെത്ര പ്രമുഖർക്കാണ് നദീമിെൻറ 'കുത്ത്' കിട്ടിയിരിക്കുന്നത്. ലക്ഷക്കണക്കിന് കുത്തുകൾ ചേർത്തുവെച്ച് നദീം തീർക്കുന്ന ചിത്രങ്ങൾ പ്രമുഖർക്ക് മുന്നിൽ സമർപ്പിച്ചിട്ടുമുണ്ട്. അബൂദബിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഇൻഫ്രാസ്ട്രക്ചർ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന നദീം കുത്തിടൽ വരകൾ ഇപ്പോഴും തുടരുകയാണ്.
ലക്ഷക്കണക്കിന് കുത്തുകൾ
ഒരു ചെറിയ പേപ്പറിൽ നിറയെ കുത്തുകൾ ഇടുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കിയേ. എത്ര സമയമെടുക്കും. കാൽഭാഗമെത്തുേമ്പാഴേക്കും പേപ്പർ വലിച്ചുകീറി ചവറ്റുകൊട്ടയിലെറിയും. കാൻവാസ് നിറെയ ഡോട്ടുകളിട്ട് ചിത്രങ്ങൾ വരക്കാൻ എത്രത്തോളം സമയവും ക്ഷമയും വേണമെന്ന് ആലോചിച്ച് നോക്കിയാൽ മനസിലാവും നജീമിെൻറ കഠിന പ്രയത്നത്തിെൻറ ആഴം. ഇതുവരെ എത്രകുത്തുകൾ ഇട്ടിട്ടുണ്ടാവും എന്ന് ചോദിച്ചാൽ നദീം കൈമലർത്തും. ലക്ഷങ്ങൾ കഴിഞ്ഞിട്ടുണ്ടാവും. ഒരു സെക്കൻഡിൽ അഞ്ച് മുതൽ ഏഴ് വരെ കുത്തുകൾ ചിത്രത്തിൽ വീഴും. ഒരു ചിത്രത്തിന് പതിനായിരക്കണക്കിന് കുത്തുകൾ വേണ്ടി വരും. ദിവസങ്ങളും ആഴ്ചകളും എടുത്താണ് ഓരോ ചിത്രവും പൂർത്തീകരിക്കുന്നത്. ഒറ്റ ഇരിപ്പിൽ ഒരുചിത്രവും പൂർത്തീകരിച്ചിട്ടില്ലെന്ന് നദീം പറയുന്നു. ഇതുവരെ 200ഓളം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ബിന്ദുക്കൾ ഉപയോഗിച്ച് വരയ്ക്കുന്ന ചിത്രങ്ങൾ പുരാതനകാലത്ത് ഫ്രഞ്ച്-സ്പാനിഷ് ചിത്രകാരന്മാർ വരച്ചിരുന്നു. പോയൻറലിസം, സ്റ്റീപ്ലിങ് എന്നൊക്കെയാണ് വിളിച്ചിരുന്നത്. ഇതിൽ നിന്ന് രൂപാന്തരപ്പെട്ടതാണ് ഡോട്സ് ചിത്ര രചന.
വ്യത്യസ്തതകൾ തേടി
സ്കൂൾ കാലം മുതൽ വരയോട് താൽപര്യമുണ്ടായിരുന്നെങ്കിലും വളർന്ന് വന്നപ്പോഴാണ് വ്യത്യസ്ത വഴികൾ തേടിയിറങ്ങിയത്. സ്ക്രീൻ പ്രിൻറിങ് പഠിക്കാൻ ചേർന്ന കാലത്ത് സുനിൽ എന്നൊരാൾ കുത്തുകൾ ഉപയോഗിച്ച് ചിത്രം വരക്കുന്ന ശ്രദ്ധയിൽപെട്ടു. ഈ ചിത്രമാണ് നദീമിനെയും കുത്തുകളുടെ ലോകത്തേക്ക് ആകർഷിച്ചത്. എന്നാൽ, ക്ഷമയില്ലാത്ത കൗമാരക്കാലത്ത് കുത്തുവരകൾ പാതിവഴിയിൽ നിന്നു. ഗൾഫിലെത്തിയ ശേഷം 2002ൽ യു.എ.ഇ ഭരണാധികാരി ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനെ വരച്ചു. ആദ്യം വരച്ച ചിത്രങ്ങൾ പ്രതീക്ഷിച്ചത്ര നിലവാരത്തിലെത്താതെ വന്നപ്പോൾ സങ്കടമായി. വര നിർത്തിയാലോ എന്ന് പോലും ആലോചിച്ചു. എന്നാൽ, ഭാര്യ ആബിദയും മാതാപിതാക്കളും കട്ടക്ക് കൂടെ നിന്നു. ചില ചിത്രങ്ങൾ യാഹൂ ഗ്രൂപ്പ് വഴി സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. അവരുടെ പ്രോൽസാഹനം കൂടിയായപ്പോൾ വരയിൽ കൂടുതൽ സജീവമാകാൻ തീരുമാനിച്ചു.
ഫേസ്ബുക്ക് എത്തിയതോടെയാണ് നദീമിെൻറ വരകൾ പുറംലോകം കൂടുതലായി കണ്ടു തുടങ്ങിയത്. പൈലറ്റ് കമ്പനിയുടെ പേനയാണ് (V5 HI-Techpoint 0.5) കുത്തുകളിടാൻ ഉപയോഗിക്കുന്നത്. അപൂർമായി തെറ്റുകൾ വരാറുണ്ട്. അപ്പോൾ വൈറ്റ് ഇങ്ക് ഉപയോഗിക്കും. ഒറിജിനൽ ചിത്രങ്ങൾ നോക്കിയാണ് വരയ്ക്കുന്നത്. ഗ്രാഫ് പേപ്പറോ ട്രെയിസിങ് ഷീറ്റുകളോ, പെൻസിൽ സ്കെച്ചുകളോ ഉപയോഗിക്കാറില്ല.
സുഹൃത്തുക്കൾ ചിത്രം വരച്ചു കൊടുക്കാൻ ആവശ്യപ്പെടാറുണ്ടെങ്കിലും പലപ്പോഴും കഴിയാറില്ലെന്ന് നദീം പറയുന്നു. അത്രയേറെ ക്ഷമവേണം വരക്കാൻ. എങ്കിലും, കമീഷൻഡ് വർക്കുകൾ ഏറ്റെടുത്ത് ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് കൊറിയർ വഴി അയച്ചു കൊടുക്കാറുണ്ട്. ഒരു ചിത്രം കണ്ടാൽ മനസ് പറയും ഇത് വരക്കാൻ കഴിയുമെന്ന്. കണ്ണിലാണ് കുത്തിടൽ തുടങ്ങുന്നത്. കണ്ണ് ശരിയായില്ലെങ്കിൽ മുന്നോട്ടുപോകില്ല.
'കുത്ത്' കിട്ടിയ പ്രമുഖർ
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അന്തരിച്ച ഒമാൻ ഭരണാധികാരി സുല്ത്താന് ഖാബൂസ്, എ.പി.ജെ. അബ്ദുൽ കലാം, പിണറായി വിജയൻ, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, എം.എ. യൂസുഫലി, എം.ടി. വാസുദേവൻനായർ, ഒ.എൻ.വി കുറുപ്പ്, മമ്മൂട്ടി, മോഹൻലാൽ, യേശുദാസ്, പി. ജയചന്ദ്രൻ, ശ്രീകുമാരൻ തമ്പി, യൂസുഫലി കേച്ചേരി, മധു,സലീം കുമാർ, മാമുക്കോയ, ദുൽഖർ സൽമാൻ, ജയസൂര്യ, മാള അരവിന്ദൻ, ഗോപിനാഥ് മുതുകാട്, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, സംവിധായകൻ സിദ്ദിഖ്, ഗിന്നസ് പക്രു, ലാൽജോസ്, സത്യൻ അന്തിക്കാട്, കമൽ, അറ്റ്ലസ് രാമചന്ദ്രൻ, ബി.ആർ. ഷെട്ടി തുടങ്ങിയ പ്രമുഖരെല്ലാം നദീമിെൻറ കാൻവാസിൽ ഇടംപിടിച്ചു.
ഇതിൽ ഭൂരിപക്ഷം പേർക്കും ചിത്രം നേരിൽ സമർപ്പിക്കാൻ കഴിഞ്ഞു. മമ്മൂട്ടിക്ക് നൽകിയപ്പോൾ വരയിലെ പാകപ്പിഴകൾ കണ്ടുപിടിക്കുകയും നൂറ് ശതമാനം കുത്തുകൾ ഉൾപെടുത്താൻ സ്നേഹപൂർവം ഉപദേശിക്കുകയും ചെയ്തു. വരക്കുന്ന രീതികളെല്ലാം മോഹൻലാൽ ചോദിച്ചറിഞ്ഞു. എ.പി.ജെ അബ്ദുൽ കലാമിന് നേരിൽ നൽകണമെന്നാഗ്രഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. എന്നാൽ, ഇ-മെയിൽ വഴി അയച്ചുകൊടുത്ത ചിത്രത്തിന് അദ്ദേഹം മറുപടി അയച്ചത് നിധി പോലെ സൂക്ഷിക്കുന്നു. 'എെൻറ ചിരിക്കുന്ന ചിത്രം മാറ്റിവരക്കണം കെട്ടോ' എന്നായിരുന്നു ഒ.എൻ.വിയുടെ ഉപദേശം. യേശുദാസും ജയചന്ദ്രനും ദുബൈയിൽ എത്തിയപ്പോഴാണ് ചിത്രം കൈമാറിയത്. സുൽത്താൻ ഖാബൂസിനെ വരച്ചത് ഒന്നുകൂടി നന്നാകാനുണ്ട് എന്നായിരുന്നു യേശുദാസിെൻറ അഭിപ്രായം. വരകളുടെ പോരായ്മകൾ കേൾക്കാനും തിരുത്താനുമാണ് ഏറെയിഷ്ടം എന്ന് നദീം പറയുന്നു.
ഒരിക്കൽ 'നടൻ ദിലീപ്' ഫേസ്ബുക്ക് ചാറ്റിലെത്തി തെൻറ ചിത്രം വരക്കണമെന്നാവശ്യപ്പെട്ടു. രണ്ട് വർഷത്തിന് ശേഷം ദുബൈയിൽ വച്ച് ദിലീപിന് ചിത്രം സമർപ്പിക്കാനെത്തിയപ്പോഴാണ് അമളി മനസിലാവുന്നത്. ദിലീപ് പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. ദിലീപ് എന്ന് പേരുള്ള ഫേക്ക് ഐ.ഡിയിൽ നിന്നായിരുന്നു ചാറ്റ്. അബൂദബി, ദുബൈ, ഷാർജ, ഉമ്മുൽഖുവൈൻ, അൽഐൻ എന്നിവിടങ്ങളിലെല്ലാം പ്രദർശനം നടത്തി. കേരളത്തിലും പ്രദർശനം നടത്താനുള്ള ഒരുക്കത്തിലാണ് നദീം.
വരയുടെ വഴിയെ മകളും
മൂത്ത മകൾ ഫാത്തിമ നൗറിനും പിതാവിെൻറ വഴിയിലാണ്. കുത്തുകൾ ഉപയോഗിച്ചുള്ള വരകളല്ല, ചാർകോളും കോഫി പെയിൻറിങും പോർട്രയിറ്റുമാണ് ആയുധങ്ങൾ. മറ്റ് മക്കളായ മുഹമ്മദ് നുഹൈദും ആയിഷ നസ്റിനും വിദ്യാർഥികളാണ്. വളർന്നവരുന്ന കുഞ്ഞുങ്ങൾക്ക് വരയുെട പാഠങ്ങൾ പകർന്നുനൽകണമെന്നാണ് നദീമിെൻറ ആഗ്രഹം. ഇതിനായി അബൂദബിയിൽ സ്വന്തം നിലയിൽ സ്ഥാപനം തുടങ്ങാനും ആഗ്രഹമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.