Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാക് ബാലനെ...

പാക് ബാലനെ പീഡിപ്പിച്ച് കൊന്ന കേസ്: പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് കോടതി

text_fields
bookmark_border
പാക് ബാലനെ പീഡിപ്പിച്ച് കൊന്ന കേസ്: പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് കോടതി
cancel
camera_alt???? ??????? ?????????? ??????????????? ??????? ??????? ???????. ????? ??????? ???. ??????? ??????

അബൂദബി: പതിനൊന്ന് വയസ്സുള്ള പാക് ബാലനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും വിചാരണക്ക് വിധേയനാക്കാവുന്ന സ്ഥിതിയിലാണെന്നും അബൂദബി ക്രിമിനൽ കോടതി. പ്രതിയായ പാകിസ്താനി യുവാവ് കുറ്റകൃത്യത്തിന് ഉത്തരവാദിയാണെന്നും കോടതി അഭിപ്രായപ്പെട്ടു. പാകിസ്താൻകാരനായ ഡോ. മാജിദ് ജാൻജുവയുടെയും റഷ്യക്കാരിയായ ടാറ്റിന ക്രൂസിനയുടെയും മകൻ അസാൻ മാജിദ് ജാൻജുവ മേയ് 30ന് കൊല്ലപ്പെട്ട കേസിൽ ബുധനാഴ്ച വാദം കേൾക്കവേയാണ് കോടതിയുടെ നിരീക്ഷണം.കൊല്ലപ്പെട്ട  അസാൻ മാജിദ് ജാൻജുവയുെട രണ്ടാനമ്മയുടെ സഹോദരനാണ് കേസിലെ പ്രതി. സ്ത്രീ വേഷം ധരിച്ചെത്തിയ ഇയാൾ കുട്ടിയെ െകട്ടിടത്തിെൻറ മുകളിലെത്തിച്ച്  പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് കേസ്. വാദം നടക്കവേ, പരിശോധനാ റിപ്പോർട്ട് ഉയർത്തിക്കാണിച്ച് പ്രതിഭാഗം അഭിഭാഷകൻ ഹസൻ അൽ റിയാമി മാനസികാരോഗ്യമുള്ള ഒരു വ്യക്തി ചെയ്യുന്നതല്ല കേസിന് ആസ്പദമായ സംഭവമെന്ന് സമർഥിക്കാൻ ശ്രമിച്ചു. തനിക്ക് പൂർണമായ മാനസികാരോഗ്യമുണ്ടെന്ന് പ്രതിയും പറഞ്ഞു. എന്നാൽ പൊലീസും കുറ്റാന്വേഷണ വിഭാഗവും തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നും താൻ കൊലപാതകം നടത്തിയിട്ടില്ലെന്നും 33കാരനായ പ്രതി കൂട്ടിച്ചേർത്തു. 

വാദത്തിന് തയാറെടുക്കാൻ കേസ് നീട്ടിവെക്കണമെന്ന് ഹസൻ അൽ റിയാമി കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, കേസ് വല്ലാതെ നീണ്ടുപോകുന്നുവെന്നും ഇത് കുടുംബത്തിന് കൂടുതൽ മാനസികാഘാതമുണ്ടാക്കുന്നുവെന്നും കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് ഡോ. മാജിദ് ജാൻജുവ കോടതിയോട് പറഞ്ഞു. എത്രയും വേഗം നീതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
നേരത്തെ മകെൻറ ഘാതകന് വധശിക്ഷ നൽകണമെന്നും നഷ്ടപരിഹാര തുക സ്വീകരിക്കില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. പ്രതിക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുെണന്നും നീതി ലഭ്യമാക്കുമെന്നും എന്നാൽ നടപടിക്രമങ്ങൾ നിർവഹിക്കേണ്ടതുണ്ടെന്നും ജഡ്ജി ഡോ. മാജിദ് ജാൻജുവയെ അറിയിച്ചു. പ്രതിയുടെ വാദങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വിധി അസാധുവായിരിക്കുമെന്നും ജഡ്ജി പറഞ്ഞു. തുടർന്ന് കേസ് ഒക്ടോബർ 24 വരെ നീട്ടിവെച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmurder uae gulf news
News Summary - murder uae gulf news
Next Story