Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുതിപ്പിന്...

കുതിപ്പിന് സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് ദുബൈ മുനിസിപ്പാലിറ്റി

text_fields
bookmark_border
കുതിപ്പിന് സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് ദുബൈ മുനിസിപ്പാലിറ്റി
cancel

ദുബൈ: സേവനങ്ങൾക്കായി കൂടുതൽ മികച്ച റോബോട്ടുകളും ടെക്നോളജിയുടെ സഹായത്തോടെയുള്ള സർക്കാർ സേവനങ്ങളും പ്രതീക്ഷിക്കുകയെന്ന സൂചനയോടെ ഭാവികാലം ആവശ്യപ്പെടുന്ന സാങ്കേതികത്തികവിലേക്കുയരാൻ തയാറായി ദുബൈ മുനിസിപ്പാലിറ്റി. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും നഗരത്തിലുടനീളം സന്തോഷം വർധിപ്പിക്കാനുമായി തിങ്കളാഴ്ചയാണ് 'ഫ്യൂച്ചറിസ്റ്റ് സാങ്കേതികവിദ്യകൾ' ഉടൻ നടപ്പാക്കുമെന്ന പ്രഖ്യാപനം ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചത്.

നൂതന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിെൻറ പ്രാധാന്യവും സ്മാർട്ട് സിറ്റികളുടെ വികസനത്തിൽ അതിെൻറ പങ്കും കണക്കിലെടുത്ത്, ആർട്ടിഫിഷൽ ഇൻറലിജൻസി, ഇൻറർനെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ്, ബ്ലോക് ചെയിൻ, ബിഗ് ഡാറ്റ തുടങ്ങിയ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് സ്മാർട്ട് നഗരങ്ങളുടെ പട്ടികയിൽ ദുബൈ നഗരത്തെ നേതൃസ്ഥാനത്ത് എത്തിക്കാൻ മുനിസിപ്പാലിറ്റി പദ്ധതികളാവിഷ്കരിക്കുന്നത്.

ആഗോള നഗരങ്ങളിൽ മുൻ‌നിര സ്ഥാനം

ലോകത്തെ പ്രമുഖ സ്മാർട്ട് സിറ്റികളുമായി ഇൻഫ്രാസ്ട്രക്ചറിനെ ബെഞ്ച്മാർക്ക് ചെയ്ത ശേഷമാണ് ഡിജിറ്റൈസേഷൻ ആരംഭിച്ചത്.കൂടാതെ ഐ.ഒ.ടി, എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിരവധി പ്രോജക്ടുകൾ നടപ്പാക്കിയിട്ടുണ്ട് - ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.

ആധുനിക സാങ്കേതികവിദ്യകളുടെ പ്രയോഗത്തിലൂടെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, ചെലവ് കുറക്കുക, നവീകരണം വർധിപ്പിക്കുക, സുരക്ഷിതവും ഡിജിറ്റലുമായി ബന്ധിതവുമായ സമൂഹങ്ങൾ രൂപവത്കരിക്കുക, സാമ്പത്തിക വികസനത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുക, നൂതനവും സാങ്കേതികമായി ബന്ധിപ്പിച്ചതുമായ അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽശക്തി വർധിപ്പിക്കുക എന്നിങ്ങനെ നിരവധി നേട്ടങ്ങൾ കൊയ്യാനാകും.

ഡാറ്റാ വിശകലനത്തെ അടിസ്ഥാനമാക്കി കൂടുതൽ ഫലപ്രദമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.ഇൻറർനെറ്റ് ഓഫ് തിങ്സ് സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു. അതിലൊന്നാണ് സ്മാർട്ട് ഗ്രീസ് മോണിറ്ററിങ് സിസ്റ്റം (എഫ്.ഒ.ജി ട്രാപ്), ഇത് മലിനജലത്തിലെ കൊഴുപ്പുകൾ, എണ്ണകൾ, ഗ്രീസുകൾ എന്നിവയുടെ അളവ് കൃത്യമായി അളക്കുകയും ഡാറ്റാ നിരീക്ഷണത്തിനായി ഒരു ഐ.ഒ.ടി സിസ്റ്റത്തിലേക്ക് അയക്കുകയും ചെയ്യുന്നു.

"നഗരത്തിൽ ഇത് നടപ്പാക്കുന്നത് നിക്ഷേപത്തിെൻറ 116 ശതമാനം വരുമാനം നേടാൻ സഹായിക്കുകയും നഗരത്തിെൻറ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യും'' -അൽ ഹജ്രി പറഞ്ഞു.ജലസേചനശൃംഖലയിലെ ജല മാനേജ്മെൻറിൽ ഐ.ഒ.ടിയും എ.ഐയും ഉപയോഗിക്കുന്നത് ജലത്തിെൻറ ആവശ്യകത പ്രവചിക്കാൻ ശ്രമിക്കുന്നു, ഉപഭോക്തൃ ഉപയോഗങ്ങളെ തരംതിരിക്കാനും ഡെലിവറി മുൻ‌ഗണന തിരിച്ചറിയാനും പമ്പുകളും വാൽവുകളും നിയന്ത്രിക്കാനും ഇതിന് കഴിയും, ഇത് ഉപകരണങ്ങളുടെ പരിപാലനം ആസൂത്രണം ചെയ്യാനും ജലക്ഷാമം ഒഴിവാക്കാനും നെറ്റ്വർക് വിശ്വാസ്യത വർധിപ്പിക്കാനും പമ്പിങ് സ്റ്റേഷനുകളിലും വാട്ടർ ടാങ്കുകളിലും നിർദേശങ്ങൾ കുറക്കാനും സഹായിക്കും - അൽ ഹജ്രി വ്യക്തമാക്കി.

കാർഷികമേഖലയെ സംബന്ധിച്ചിടത്തോളം, സസ്യങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ശേഖരിക്കുന്നതിന് ഫാമുകളിൽ ഡ്രോണുകൾ ഉപയോഗിക്കുന്നു, ഈർപ്പനിലയും മണ്ണിെൻറ ഗുണനിലവാരവും നിരീക്ഷിക്കുന്നതിന് സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്. ദുബൈയിലെ ഐ.ഒ.ടി സൊലൂഷനുകളുടെ ആപ്ലിക്കേഷൻ മെച്ചപ്പെടുത്താനും എല്ലാത്തരം സെൻസറുകളുമായി ആശയവിനിമയം നടത്താൻ പ്രാപ്തിയുള്ളതും മൾട്ടി-യൂസ് സ്റ്റാൻഡേർഡ് ഡിജിറ്റൽ ഘടന സൃഷ്ടിക്കാനും മറ്റ് ഉപകരണങ്ങളുമായി ഡാറ്റ കൈമാറ്റം അനുവദിക്കാനും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നവീകരിക്കാനുമായി ദുബൈ മുനിസിപ്പാലിറ്റി നിലവിൽ പ്രവർത്തിക്കുന്നു.തത്സമയം പാറ്റേണുകൾ പ്രവചിക്കാനും ട്രെൻഡുകൾ തിരിച്ചറിയാനും യാന്ത്രിക നടപടികൾ കൈക്കൊള്ളാനും വലിയ ഡാറ്റ പ്രോസസ് ചെയ്യാൻ കഴിവുള്ളവയാണ് - ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Municipality
Next Story