മോദി സർക്കാർ നടപ്പാക്കുന്നത് ഫാഷിസ്റ്റ് അജണ്ട –ടി.എ. അഹമ്മദ് കബീർ
text_fieldsഅബൂദബി: ഫാഷിസ്റ്റുകളുടെ അജണ്ടയാണ് നരേന്ദ്ര മോദി സർക്കാർ നടപ്പാക്കാൻ നോക്കുന്നതെന്നും രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും അതിനെതിരാണെന്നതിെൻറ തെളിവാണ് ഇന്ത്യയിൽ പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെന്നും ടി.എ. അഹമ്മദ് കബീർ എം.എൽ.എ. പതിറ്റാണ്ടുകളായി ഇന്ത്യയിൽ നിലനിൽക്കുന്ന മതസൗഹാർദം തകർക്കാൻ ആർക്കുമാവില്ലെന്നും ഭരണഘടനയുടെ തത്ത്വത്തിന് എതിരാണ് സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു.
‘പൗരത്വ ഭേദഗതി നിയമവും ഇന്ത്യൻ ഭരണഘടനയും’ എന്ന വിഷയത്തിൽ അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ സംഘടിപ്പിച്ച പൊതു ചർച്ചയിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. അബൂദബിയിലെ സർക്കാർ അംഗീകൃത സംഘടനകളുടെയും അമച്വർ സംഘടനകളുടെയും ഭാരവാഹികളെ പങ്കെടുപ്പിച്ച് നടത്തിയ ചർച്ചയിൽ ഈ വിപത്തിനെ ഒറ്റക്കെട്ടായി നേരിട്ട് ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്നും ഇന്ത്യ എക്കാലത്തും ഉയർത്തിപ്പിടിച്ച മതനിരപേക്ഷതക്ക് പോറൽ പറ്റാൻ അനുവദിക്കരുതെന്നും അഭിപ്രായമുയർന്നു.
ഇന്ത്യൻ ഇസ്ലാമിക് സെൻറർ ജനറൽ സെക്രട്ടറി എം.പി.എം. റഷീദ്, ബാബുരാജ് പിലിക്കോട് (കേരള സോഷ്യൽ സെൻറർ), ബി. യേശുശീലൻ (ഇൻകാസ്), കെ.വി. മുഹമ്മദ് കുഞ്ഞി (കെ.എം.സി.സി), ഹാരിസ് ബാഖവി (ഗൾഫ് സത്യധാര), അബ്ദുസ്സലാം (ഐ.സി.എഫ്), ഹാമിദലി (ഐ.സി.സി), ജോൺസൺ സാമുവൽ, അബ്ദുറഹ്മാൻ റബ്ബാനി (ഖായിദെ മില്ലത്ത് ഫോറം), വി.ടി.വി. ദാമോദരൻ (ഗാന്ധി സാഹിത്യ വേദി), അബ്ദുൽ സലാം (ഐ.എസ്.സി), അഷ്കർ (ഇന്ത്യൻ ഇസ്ലാഹി സെൻറർ), ഡോ. അബ്ദുറഹ്മാൻകുട്ടി (എം.ഇ.എസ്), സലാഹുദ്ദീൻ (വിസ്ഡം ഫോറം), ഷഹീൻ (എയിം) എന്നിവർ സംസാരിച്ചു. ഇസ്ലാമിക് സെൻറർ ട്രഷറർ ഹംസ നടുവിൽ സ്വാഗതവും പബ്ലിക് റിലേഷൻസ് സെക്രട്ടറി മൻസൂർ മൂപ്പൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.