Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യ-യു.എ.ഇ...

ഇന്ത്യ-യു.എ.ഇ ബന്ധം ഏറ്റവും മികച്ച നിലയിൽ –മോദി

text_fields
bookmark_border
ഇന്ത്യ-യു.എ.ഇ ബന്ധം ഏറ്റവും  മികച്ച നിലയിൽ –മോദി
cancel
camera_alt????????????? ??????????????? ?????? ??????????? ???????????????? ??????????????

അബൂദബി: 5 ട്രില്യൻ ഡോളർ സമ്പദ് വ്യവസ്ഥ ലക്ഷ്യമിടുന്ന ഇന്ത്യക്ക് യു.എ.ഇയെ കരുത്തു റ്റ പങ്കാളിയായാണ് കാണുന്നതെന്ന്് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങൾക്ക ും ഗുണകരമായ പങ്കാളിത്തം വഴി ഇതു സാധ്യമാകുമെന്നും യു.എ.ഇ വാർത്താ ഏജൻസിയായ വാം നടത് തിയ അഭിമുഖത്തിൽ േമാദി വ്യക്തമാക്കി.

2024^25 ഒാടെ ഇൗ സ്വപ്നലക്ഷ്യം സാക്ഷാൽക്കരിക്ക ാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. വരുന്ന അഞ്ചു വർഷം കൊണ്ട് 1.7 ട്രില്യൻ ഡോളർ നിക്ഷേപം ലക് ഷ്യമിടുന്നു. അഭ്യന്തര-വിദേശ സ്രോതസുകളിൽ നിന്നുള്ള നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ.
ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം ഏറ്റവും മികച്ച രീതിയിലാണിപ്പോൾ. വികസനക്കുതിപ്പ് നടത്തുന്ന മേഖലകളിലാണ് ഇന്ത്യയിലെ യു.എ.ഇ നിക്ഷേപം. പുനരുപയോഗ ഉൗർജം, ഭക്ഷണം, തുറമുഖം, വിമാനത്താവളങ്ങൾ, പ്രതിരോധ വസ്തുക്കളുടെ നിർമാണം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് വർധിത താൽപര്യമാണ് പ്രകടമാവുന്നത്. പശ്ചാതല സൗകര്യ വികസനം, ഭവന നിർമാണം തുടങ്ങിയ മേഖലകളിലും യു.എ.ഇ നിക്ഷേപം മികച്ച നിലയിലാണ്.

2018-19 വർഷങ്ങളിൽ 60 ബില്യൻ ഡോളറിെൻറ ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മിലുണ്ടായത്. നിരവധി ഇന്ത്യൻ കമ്പനികൾ യു.എ.ഇയിലും നിക്ഷേപമിറക്കുന്നുണ്ട്. ഇന്ത്യയിൽ 75 ബില്യൻ ഡോളർ യു.എ.ഇ നിക്ഷേപം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഇരു പക്ഷത്തു നിന്നും മികവുറ്റ രീതിയിൽ മുന്നോട്ടുപോകുന്നു.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി നടത്തിയ തന്ത്രപ്രധാനമായ പങ്കാളിത്ത ഉടമ്പടികൾ ഇരുരാജ്യങ്ങളുടെയും ബന്ധത്തെ ബഹുമുഖമാക്കി മാറ്റി. ശൈഖ് മുഹമ്മദിെൻറ നേതൃഗുണവും നിർദേശങ്ങളും ബന്ധത്തെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിൽ ഏറെ സഹായകമായി.

സഹോദരൻ ശൈഖ് മുഹമ്മദുമൊത്ത് ആശയങ്ങളും വീക്ഷണങ്ങളും പങ്കുവെക്കുന്നത് എപ്പോഴും ഉൗർജം പകരുന്നതാണെന്നും മോദി പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങൾക്കു പുറമെ ആഗോള^പ്രാദേശിക വിഷയങ്ങളും ശൈഖ് മുഹമ്മദുമായി ചർച്ച ചെയ്യുവാൻ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - modi-uae-gulf news
Next Story