ചാരവൃത്തി: മാത്യു ഹെജസിന് യു.എ.ഇ മാപ്പ് നൽകി
text_fieldsഅബൂദബി: ചാരവൃത്തി കേസിൽ അബൂദബിയിലെ ഫെഡറൽ അപ്പീൽ കോടതി ജീവപര്യന്തം തടവ് വിധിച്ച ബ്രിട്ടീഷ് പൗരൻ മാത്യു ഹെജസിന് യു.എ.ഇ മാപ്പ് നൽകി. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഹെജസിന് മാപ്പ് നൽകിയതായി തിങ്കളാഴ്ച ഉച്ചയോടെ അബൂദബിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അധികൃതർ വ്യക്തമാക്കിയത്. ഹെജസ് കുറ്റം സമ്മതിക്കുന്ന വിഡിയോ ഉൾപ്പെടെ പുതിയ വിവരങ്ങളും വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. ബ്രിട്ടനിലെ വിദേശ രഹസ്യാന്വേഷണ സർവീസായ എം.െഎ6െൻറ ‘ആക്ടീവ് ഒാഫിസർ’ ആണെന്നാണ് ഹെജസ് കുറ്റസമ്മതം നടത്തുന്നത്.
സ്വകാര്യ രഹസ്യാന്വേഷണ കമ്പനിക്ക് വേണ്ടി എങ്ങനെയാണ് ഹെജസ് പ്രവർത്തിച്ചിരുന്നതെന്ന പ്രസ്താവന യു.എ.ഇ ദേശീയ മീഡിയ കൗൺസിൽ ഉദ്യോഗസ്ഥൻ ജാബിർ ആൽ ലംകി വാർത്താസമ്മേളനത്തിൽ വായിച്ചു. ഭരണാധികാരികളുടെ കുടുംബങ്ങളെ കുറിച്ചും അവരുമായി ബന്ധപ്പെട്ടവരെ കുറിച്ചും വിവരം ശേഖരിക്കാനാണ് ഹെജസ് ശ്രമിച്ചത്. യു.എ.ഇ സൈന്യത്തെ കുറിച്ചും യമനിലെ രാഷ്ട്രീയ പങ്കാളിത്തത്തെ കുറിച്ചും വിവരശേഖരണത്തിന് ശ്രമിച്ചു. യു.എ.ഇയെ പോലെ ഏതൊരു രാജ്യവും ഇത് ദേശീയ സുരക്ഷക്കുള്ള ഗുരതരമായ ഭീഷണിയായി കണക്കാക്കും.
അക്കാദമിക ആവശ്യങ്ങൾക്ക് അപ്പുറമുള്ള കാര്യങ്ങളാണ് ഹെജസ് ശേഖരിച്ചത്. രാജ്യത്ത് അക്കാദമി ഗവേഷണത്തിന് നൽകിയ തുറന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തുകയായിരുന്നു അദ്ദേഹം. വിവരശേഖരണത്തിന് ഹെജസ് രണ്ട് വ്യത്യസ്ത െഎഡൻറിറ്റികൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒന്ന് പി.എച്ച്.ഡി ഗവേഷകേൻറതും മറ്റൊന്ന് ബിസിനസുകാേൻറതുമാണെന്നും ജാബിർ ആൽ ലംകി വ്യക്തമാക്കി.
ക്ഷമ ചോദിച്ച് ഹെജസ് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന് വ്യക്തിപരമായി കത്തയച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന് പ്രസിഡൻഷ്യൽകാര്യ മന്ത്രാലയമാണ് പ്രസിഡൻറിെൻറ മാപ്പ് പ്രഖ്യാപിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഹെജസിനെ രാജ്യം വിടാൻ അനുവദിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
2018 മേയിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഹെജസ് അറസ്റ്റിലായത്. രഹസ്യവിവരങ്ങൾ ചോദിക്കുന്നുവെന്ന് സ്വദേശി പൗരൻ പൊലീസിന് നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മറ്റൊരു രാജ്യത്തിന് കൈമാറാൻ വേണ്ടി രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് പ്രോസിക്യൂഷൻ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
