ലോക കേരള സഭ പശ്ചിമേഷ്യ മേഖല സമ്മേളനം ഇന്ന് തുടങ്ങും
text_fieldsദുബൈ: ലോക കേരള സഭയുടെ പശ്ചിമേഷ്യ മേഖലാ സമ്മേളനം ഇന്ന് ആരംഭിക്കും. ദുബൈ ഇത്തിസലാ ത്ത് അക്കാദമിയിൽ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ സ്പീക്കർ ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. വെള്ളിയാഴ്ച രാവിലെ 9.30 ന് പ് രതിനിധികളുടെ രജിസ്ട്രേഷനോടെ പരിപാടികൾ ആരംഭിക്കും.
10 ന് തുടങ്ങുന്ന സമ്മേള നത്തിൽ ഡോ. കെ. ഇളേങ്കാവൻ െഎ.എ.എസ്. സ്വാഗതം ആശംസിക്കും. നോർക്ക റൂട്സ് െറസിഡൻറ് വൈസ് ചെയർമാൻ കെ. വരദരാജൻ ആമുഖ പ്രസംഗം നടത്തും. തുടർന്ന് പൊതു ചർച്ചകൾ നടക്കും. തുടർന്ന് ബെന്യാമിൻ സംസാരിക്കും.
ഉച്ച കഴിഞ്ഞ് 3.30 ന് ചീഫ് െസക്രട്ടറി ടോം ജോസ് സമ്മേളനത്തിെൻറ പ്രഖ്യാപനം നടത്തും. മുൻമന്ത്രി കെ.സി.ജോസഫ് എം.എൽ.എ., ഡോ. യൂസഫലി എം.എ., ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, തുടങ്ങിയവരും പശ്ചിമേഷ്യയിലെ ആറ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് എട്ട് വ്യക്തികളും സംസാരിക്കും. വൈകിട്ട് ഏഴ് മുതൽ പഞ്ചവാദ്യത്തോടെ സാംസ്കാരിക പരിപാടികൾ ആരംഭിക്കും.
7.20 ന് പിണറായി വിജയൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. 16 ന് രാവിലെ പ്രവാസി പ്രശ്നങ്ങൾ പഠിക്കാൻ പ്രമുഖ പ്രവാസികളെ ഉൾപ്പെടുത്തി രൂപവത്കരിച്ച ഏഴ് സ്റ്റാൻറിങ് കമ്മിറ്റികളുടെ ശിപാർശകൾ സമ്മേളനം ചർച്ച ചെയ്യും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസംഗത്തോടെ സമ്മേളനം സമാപിക്കും. കഴിഞ്ഞ വർഷം നിലവിൽ വന്ന ലോകകേരള സഭയുടെ സംസ്ഥാനത്തിനു പുറത്തു നടക്കുന്ന ആദ്യ സമ്മേളനമാണിത്. സഭയുടെ മറ്റു മേഖലാ സമ്മേളനങ്ങളും വരും മാസങ്ങളിലുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.