Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

മനുഷ്യജീവനേക്കാൾ വലിയ സമ്പത്ത് എന്ത്?

text_fields
bookmark_border
മനുഷ്യജീവനേക്കാൾ വലിയ സമ്പത്ത് എന്ത്?
cancel
camera_alt?????????? ??????

ദുബൈ: മനുഷ്യരുണ്ടെങ്കിലല്ലേ കെട്ടിടങ്ങളും സമ്പത്തുമെല്ലാം ആവശ്യമുള്ളൂ, മറ്റെന്തു ം ഒരുപക്ഷേ നിർമിക്കാനോ വാങ്ങാനോ കഴിഞ്ഞേക്കും, പക്ഷേ ജീവൻ അങ്ങനെ സാധിക്കില്ലല്ലോ- പ റയുന്നത് മുൻനിര വ്യവസായിയും വിദ്യാഭ്യാസ പ്രവർത്തകനുമായ പേസ് ഗ്രൂപ് ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി. കാസർകോട് കോവിഡ് ബാധിതർക്ക് നിരീക്ഷണ കേന്ദ്രമൊരുക്കാൻ ഹാജിക്കയും സുഹൃത്തുക്കളും ചേർന്ന് വിട്ടുനൽകിയത് നഗരമധ്യത്തിലെ സെഞ്ച്വറി പാർക്ക് ത്രീ സ്റ്റാർ ഹോട്ടലാണ്.കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ബാധിതരായ ആളുകൾ കൂടുതൽ പേരുമായി ഇടപഴകിയെന്ന വിവരം ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇവർക്കായി എവിടെ നിരീക്ഷണ സൗകര്യമൊരുക്കും എന്നറിയാതെ അധികൃതർ ആശങ്കയിലായത്. പി.എ. ഇബ്രാഹിം ഹാജിയും പാർട്ണര്‍മാരായ തളങ്കരയിലെ കെ.എം. ഹനീഫയും ചൂരിയിലെ സി.ഐ. അബ്ദുല്ലക്കുഞ്ഞിയും ഉടൻ ആശ്വാസവാക്കുമായി എത്തി. 88 മുറികളുടെ താക്കോലും കൈയോടെ അധികൃതരെ ഏൽപിച്ചു.

സഹജീവികൾക്ക് ആശ്വാസം പകരുവാൻ ലഭിക്കുന്ന ഒരു അവസരം പോലും ആരും നഷ്ടപ്പെടുത്തരുതെന്നും നമ്മൾ ഇക്കാലമത്രയും ദൈവകാരുണ്യത്താൽ സൗജന്യമായി അനുഭവിച്ചുപോരുന്ന ശുദ്ധവായുവിെൻറ മൂല്യം തിരിച്ചറിയേണ്ട സമയമാണിതെന്നും അദ്ദേഹം പറയുന്നു.
കാസർകോട് ഇപ്പോൾ അനുഭവിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥക്ക് ആേലാചനാപൂർണമായ പരിഹാരമാണ് സാധ്യമാക്കേണ്ടത്. ആരോഗ്യകരമായ ജീവിതരീതി നമ്മൾ ശീലിക്കേണ്ട സമയവുമാണിത്. ജനകീയ സഹകരണത്തോടെ, ആരോഗ്യമേഖലയിലെ വിദഗ്ധരുടെ മുൻകൈയോടെ മൾട്ടി സ്പെഷാലിറ്റി ആശുപത്രി ഉയരണം. സമൂഹത്തിെൻറ എല്ലാ മേഖലയിലുമുള്ള ആളുകൾക്ക് പ്രാപ്യമായ രീതിയിൽ വേണം അതിെൻറ പ്രവർത്തനം. നിലവിലെ പ്രതിസന്ധിഘട്ടത്തിൽനിന്ന് മാറിയശേഷം ഇതിനായി വിപുലമായ ഒരു കൂടിച്ചേരലും ചർച്ചയും വേണം. നാടിെൻറ വിദ്യാഭ്യാസ-ആരോഗ്യ മുന്നേറ്റത്തിൽ പ്രത്യേക താൽപര്യമുള്ളയാൾ എന്ന നിലയിൽ ഇൗ ഉദ്യമത്തിന് തെൻറയും പങ്കാളിത്തവും പിന്തുണയുമുണ്ടാവുമെന്ന് ഇബ്രാഹിം ഹാജി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news#Covid19
News Summary - kovid-uae-gulf news
Next Story