Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേരള-യു.എ.ഇ യാത്രാ...

കേരള-യു.എ.ഇ യാത്രാ കപ്പല്‍ സര്‍വിസ്: കേന്ദ്ര മന്ത്രിയെ സന്ദര്‍ശിച്ച് എം.ഡി.സി

text_fields
bookmark_border
കേരള-യു.എ.ഇ യാത്രാ കപ്പല്‍ സര്‍വിസ്: കേന്ദ്ര മന്ത്രിയെ സന്ദര്‍ശിച്ച് എം.ഡി.സി
cancel

റാസല്‍ഖൈമ: കേരളത്തിലേക്ക് യു.എ.ഇയില്‍ നിന്ന് യാത്രാ കപ്പല്‍ സര്‍വിസുമായി ബന്ധപ്പെട്ട് മലബാര്‍ ഡെവലപ്മെന്‍റ് കൗണ്‍സില്‍ (എം.ഡി.സി) ഭാരവാഹികള്‍ കേന്ദ്ര മന്ത്രി വി. മുരളീധരനെ സന്ദര്‍ശിച്ചു.

ഗള്‍ഫ് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രതികരണമാണ് മന്ത്രിയില്‍ നിന്ന് ലഭിച്ചതെന്ന് എം.ഡി.സി ചെയര്‍മാന്‍ സി.ഇ. ചാക്കുണ്ണി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ഇന്ത്യന്‍ അസോസിേയഷന്‍ ഷാര്‍ജ (ഐ.എ.എസ്) -എം.ഡി.സി ഭാരവാഹികളുടെ സംയുക്ത യോഗത്തിന്‍റെ തുടർച്ചയെന്ന നിലയിലാണ് കേന്ദ്ര മന്ത്രിയുമായി കോഴിക്കോട് നടന്ന കൂടിക്കാഴ്ച. വിഷയം പഠിച്ച് അനുകൂല നടപടി കൈക്കൊള്ളാമെന്ന മറുപടിയാണ് മന്ത്രിയില്‍ നിന്ന് ലഭിച്ചത്. അടുത്ത ഘട്ടം ചര്‍ച്ച കേന്ദ്ര മന്ത്രിയുടെ ഓഫിസില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്ന മുറക്ക് ഡല്‍ഹിയില്‍ നടക്കും.

എം.ഡി.സി, ഐ.എ.എസ് ഭാരവാഹികളും ഈ രംഗത്തെ വിദഗ്ധരും മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും ചാക്കുണ്ണി അറിയിച്ചു. എം.ഡി.സി ജന. സെക്രട്ടറി അഡ്വ. എം.കെ. അയ്യപ്പന്‍, സെക്രട്ടറി പി.ഐ. അജയന്‍ എന്നിവരും ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജില്‍ മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ship serviceUAE NewsUnion MinisterMDC
News Summary - Kerala-UAE ship service: MDC meets Union Minister
Next Story