Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനമ്മൾ ചേർത്തു...

നമ്മൾ ചേർത്തു പിടിക്കും, കേരളം അതിജീവിക്കും

text_fields
bookmark_border
നമ്മൾ ചേർത്തു പിടിക്കും, കേരളം അതിജീവിക്കും
cancel
camera_alt??????????????? ????????? ??????????? ??????? ???????????? ?????????

ദുബൈ: മലവെള്ളം ആർത്തലച്ചെത്തി വയനാടും മലപ്പുറത്തുമെല്ലാം വീടൊഴിഞ്ഞ് പോയ ആളുക ളെക്കൊണ്ട് സ്കൂളുകളും പള്ളികളും ഒാഡിറ്റോറിയങ്ങളും നിറയുേമ്പാഴും അവർക്ക് ദുര ിതാശ്വാസം പകരുവാനായി സാധനങ്ങൾ സംഭരിക്കുന്ന കേന്ദ്രങ്ങൾ കാലിയായി കിടക്കുന്ന ചിത ്രങ്ങൾ സമൂഹമാധ്യമങ്ങളിൽ കണ്ട് മനസു പിടഞ്ഞപ്പോഴാണ് ദുബൈയിൽ താമസിക്കുന്ന നഫീ സ ഇസ്മായിലും മുജീബ് റഹ്മാനും ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.

ഇന്നോ നാളെയോ ദു ബൈയിൽ നിന്ന് കേരളത്തിലെ ഏതെങ്കിലും എയർപോർട്ട് വഴി യാത്ര ചെയ്യുന്ന ആരെങ്കിലും ദു രിതാശ്വാസ സാമഗ്രികൾ കൊണ്ടുപോകുവാൻ സന്നദ്ധരെങ്കിൽ അറിയിക്കണമെന്നായിരുന്നു സ ന്ദേശം. അൽപ നേരം കാത്തിരുന്നിട്ടും മറുപടിയൊന്നും ലഭിച്ചില്ലെങ്കിലും സാധനങ്ങൾ എന് തെങ്കിലും വാങ്ങി ഒരുക്കി വെക്കാമെന്നോർത്ത് ഇറങ്ങുേമ്പാഴുണ്ട് പത്തു കിലോ സാധനങ്ങൾ കൊണ്ടുപോകാൻ സന്നദ്ധനായി ഒരു യാത്രക്കാരെൻറ മറുപടി സന്ദേശമെത്തുന്നു. അൽപം കഴിഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചു^ ലഗേജിൽ നിന്ന് കുറച്ചധികം വസ്തുക്കൾ മാറ്റിയിട്ടുണ്ട്.

സ്വർണത്തേക്കാൾ മൂല്യമുണ്ട് ഇൗ ബിസ്ക്കറ്റ് പൊതികൾക്ക്
ദുബൈ: കേരളത്തെ ഇന്നു കാണും നിലയിലേക്ക് പടുത്തുയർത്തിയ പ്രവാസി സമൂഹത്തിെൻറ ഇടപെടൽ വീണ്ടും അത്യാവശ്യമായി വന്നിരിക്കുന്ന ഘട്ടമാണ് നാട്ടിൽ. നനഞ്ഞൊട്ടിയ വസ്ത്രവുമായി വന്നു കയറിയ മാതാപിതാക്കൾ, കുഞ്ഞുങ്ങൾ...അവരുടെ വിറയലും ഞെഞ്ചിടിപ്പും നമ്മൾ ഇവിടെ കേൾക്കുന്നുണ്ട്. നാടിനു വേണ്ടി നാം ഇപ്പോൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ എന്നു ചെയ്യാൻ.
ദുബൈ കറാമയിൽ ഒരു സംഘം യുവ പ്രവാസികൾ ചേർന്ന് ദുരിതാശ്വാസ സാമഗ്രികൾ സ്വരൂപിക്കുന്നുണ്ട്. പുൽപായ, ബ്ലാങ്കറ്റ്, ബെഡ്ഷീറ്റ്, വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിൻ, ബിസ്കറ്റ്, റസ്ക്, സോപ്പ്, പേസ്റ്റ്, ഡെറ്റോൾ തുടങ്ങിയ വസ്തുക്കൾ ആണ് സ്വരൂപിക്കുന്നത്. ഒരു ദിർഹമിെൻറ ബിസ്ക്കറ്റ് പാക്കറ്റ് ആണെങ്കിൽ പോലും ഇൗ സമയം സ്വർണക്കട്ടികളേക്കാൾ മൂല്യമുണ്ടവക്ക്. ഇവ 13ന് എയർഇന്ത്യ വിമാനത്തിൽ കോഴിക്കോേട്ടക്ക് അയക്കും. എയർ ഇന്ത്യ കാർഗോ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ കരീമിെൻറ ഇടപെടലിനെ തുടർന്ന് വിമാനക്കൂലി ഒഴിവായി കിട്ടിയിട്ടുണ്ട്. 500 കിലോ സാമഗ്രികൾക്ക് 400 ദിർഹം കസ്റ്റംസ് തീരുവ നൽകി സാമഗ്രികൾ കൊണ്ടുപോകാൻ കഴിയും. കറാമ പോസ്റ്റ് ഒാഫീസിന് സമീപത്തുള്ള അൽ ഷറാഫി ബിൽഡിങിലാണ് ഇവ സ്വരൂപിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട് കലക്ടറുടെ നേരിട്ടുള്ള ഉത്തരവാദിത്വത്തിൽ ഏറ്റുവാങ്ങി തികച്ചും അർഹരായ ആളുകളിലേക്ക് അവ എത്തിക്കുമെന്ന് ഉറപ്പു ലഭിച്ചതായി സമാഹരണത്തിന് നേതൃത്വം നൽകുന്ന രഞ്ജു (0589288001) നിജിൻ (0501823077) എന്നിവർ അറിയിച്ചു. നിലവിൽ വളരെ കുറവ് സാമഗ്രികൾ മാത്രമേ സ്വരൂപിക്കാനായിട്ടുള്ളൂ. പക്ഷെ കഴിഞ്ഞ പ്രളയകാലത്തിെലന്ന പോലെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി നിൽക്കുമെന്ന് ഉറപ്പുണ്ട്. 13ന് ആദ്യ ഘഡു പോകെട്ട, അടുത്ത ഘട്ടം അയക്കുേമ്പാൾ ഒരു വിമാനം നിറയെ പ്രളയം കൊണ്ട് മുറിവേറ്റ കേരളത്തിന് സാന്ത്വനം പകരാനുള്ള ശമനൗഷധങ്ങളുണ്ടാവണം. സാധിക്കും, നമുക്കതു സാധിക്കും. നാമതു തെളിയിച്ചതുമാണ്. ഇൗ പെരുന്നാൾ അവധിക്കാലം നാടിനായുള്ള പുണ്യ പ്രവർത്തിക്കായി വിനിയോഗിക്കാൻ നമുക്കാവെട്ട.

അതു പിന്നെയെപ്പോഴെങ്കിലും നാട്ടിലേക്കയക്കാം, ഇപ്പോൾ നമ്മുടെ സഹോദരങ്ങളുടെ അത്യാവശ്യമാണ് പ്രധാനം. 30 കിലോ സാമഗ്രികൾ വരെ കൊണ്ടുപോകാൻ തയ്യാറാണ്!. അതു പോലെ പലയിടങ്ങളിൽ നിന്ന് നിരവധി പേർ. അയൽ രാജ്യങ്ങളിൽ നിന്നു പോലും. നാട്ടിലേക്ക് ഇൗയടുത്തൊന്നും പോകാൻ സാധ്യതയില്ലാത്ത സുഹൃത്തുക്കളുടെയും വിളിയെത്തി. സാമഗ്രികൾ എത്തിക്കാൻ പിന്തുണക്കാം എന്ന വാഗ്ദാനവുമായി. ഇതിൽ മലയാളികളോ ഇന്ത്യക്കാരോ മാത്രമായിരുന്നില്ല.സഹജീവികളുടെ വേദനയെക്കുറിച്ചും പ്രളയവും രോഗവും വിശപ്പും ജാതിയോ മതമോ ദേശമോ നോക്കാതെ ഏതു സമയവും ഏതു നാട്ടിലും വീട്ടിലും കടന്നുവരാമെന്നും ബോധ്യമുള്ള പല ദേശക്കാർ. ലാഭം പൂർണമായും ഒഴിവാക്കി സാധനങ്ങൾ നൽകാൻ റാസൽഖോറിലെ ഹൈപ്പർമാർക്കറ്റ് തയാറായി.

പെരുന്നാൽ തലേന്നത്തെ ഷോപ്പിങ് ലിസ്റ്റിൽ നിന്ന് പതിവ് സാധനങ്ങൾ ഒഴിവാക്കി പുതപ്പുകളും കുട്ടിയുടുപ്പുകളും ബിസ്ക്കറ്റ്, റെസ്ക് തുടങ്ങിയ ഭക്ഷണ സാമഗ്രികളും വാങ്ങിക്കൂട്ടി, ഉറങ്ങാതെയിരുന്ന് അവ കിറ്റുകളായി തിരിച്ച് നാട്ടിലേക്ക് പോകുന്ന നല്ല മനസുള്ള സുഹൃത്തുക്കളുടെ കയ്യിൽ ഏൽപ്പിച്ചു. അങ്ങിനെ അവർ ബലി പെരുന്നാൾ കൂടുതൽ തിളക്കമുള്ളതാക്കി^ഇത് ഒരു വീട്ടിലെ മാത്രം കഥയല്ല. ഒാരോ ഗൾഫ് രാജ്യങ്ങളിലെയും ഒരുപാടൊരുപാട് പ്രവാസികൾ ഇക്കുറി പെരുന്നാൾ ആഘോഷിച്ചത് ഇങ്ങിനെയാണ്.

സാധനസാമഗ്രികൾ യാത്രക്കാരുടെ പക്കൽ ഏൽപ്പിക്കാനുള്ള ഒാട്ടപ്പാച്ചിലിനിടെ പലർക്കും പെരുന്നാൾ നമസ്കാരത്തിന് എത്താനായില്ല, പലയിടങ്ങളിലും കൂട്ടുകാരുടെ ഇൗദ് നമസ്കാരം മുടങ്ങാതിരിക്കാൻ പള്ളിയിൽ പോകേണ്ടതില്ലാത്ത സഹോദരങ്ങളാണ് ഇന്നലെ രാവിലെ വരെയുള്ള ശേഖരണവും സോർട്ടിങും ഡ്രോപ്പിങുമെല്ലാം നിർവഹിച്ചത്. ഇന്നത്തെപ്പുലരിയിൽ കേരളത്തിൽ പെരുന്നാൾ വന്നെത്തവെ നനഞ്ഞു വിറച്ചിരിക്കുന്ന ഒരു കൂട്ടം വയോധികർക്ക് നമ്മൾ കൊടുത്തുവിട്ട സ്നേഹപ്പുതപ്പുകൾ ചൂടുപകരും.

വീടുകൾ അടർന്നു വീണ കുടുംബങ്ങളിലെ കുഞ്ഞുങ്ങൾ ബിൽഡിങ് ബ്ലോക്കുകൾ കൊണ്ട് അവരുടെ സ്വപ്ന ഭവനങ്ങൾ പണിയും. കാതങ്ങൾക്കപ്പുറത്തു നിന്നാണ് നാം കൈയെത്തിച്ചു പിടിക്കുന്നതെങ്കിലും ആ ആലിംഗനത്തിൽ ഹൃദയങ്ങൾ ചേർത്തുവെക്കപ്പെടുന്നുണ്ട്. നാട് ഇനിയും നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്, കൈകൾ നീട്ടിപ്പിച്ചു തന്നെ നിൽക്കുക, കരളുറപ്പോടെ.

ആഗസ്റ്റ് 13നകം കേരളത്തിേലക്ക് സാമഗ്രികളയക്കാൻ
058 928 8001 (രഞ്ജു), 050 182 3077 (നിജിൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskerala flood
News Summary - kerala flood-uae-gulf news
Next Story