Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേരള ബജറ്റ്:...

കേരള ബജറ്റ്: പ്രതീക്ഷയോടെ പ്രവാസികൾ

text_fields
bookmark_border
കേരള ബജറ്റ്: പ്രതീക്ഷയോടെ പ്രവാസികൾ
cancel

ദുബൈ: പ്രവാസികളെ ആശങ്കയിലേക്ക് തള്ളിവിട്ട കേന്ദ്രബജറ്റിന് പിന്നാലെയെത്തിയ കേ രള ബജറ്റിൽ ഗൾഫുകാർക്ക് ആശ്വസിക്കാനേറെ. പ്രവാസി സംരംഭകർക്ക് സബ്സിഡിയും പുനര ധിവാസവും നൽകുമെന്ന ബജറ്റ് പ്രഖ്യാപനം പ്രതീക്ഷയോടെയാണ് മറുനാടൻ മലയാളികൾ കാ ണുന്നത്. ജോലി നഷ്ടമായി നാട്ടിലെത്തുന്നവർക്ക് സർക്കാർ പിന്തുണയുണ്ടാകുമെന്ന തോ ന്നലുണ്ടാക്കാൻ ബജറ്റിന് ഒരുപരിധി വരെ കഴിഞ്ഞിട്ടുണ്ട്. പ്രഖ്യാപനങ്ങൾ നടപ്പാക്കി യാൽ പ്രവാസലോകത്തിന് അതൊരു ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. സഹായങ്ങൾ ലഭിക് കുന്നതിനുള്ള കുടുംബ വരുമാന പരിധി ലക്ഷം രൂപയിൽനിന്ന് ഒന്നര ലക്ഷമാക്കിയതും സാധാ രണക്കാരായ പ്രവാസികൾക്ക് ഗുണം ചെയ്യും. പ്രവാസി സംഘടനകൾക്ക് ധനസഹായത്തിന് രണ്ടു േകാടി നീക്കിവെച്ചത് വിവിധ സംഘടനകൾ പ്രതീക്ഷയോടെയാണ് കാണുന്നത്.

പ്രവാസി ക്ഷ േമത്തിലധിഷ്ഠിതമായ ബജറ്റ് –എം.എ. യൂസുഫലി
ദുബൈ: വ്യവസായ വികസനം, അടിസ്ഥാന സൗകര് യ വികസനം, കാർഷികമേഖലയിലെ നവോത്ഥാനം, വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷേമപെൻഷൻ വർധന, പ ൈതൃക സംരക്ഷണം തുടങ്ങിയ പുരോഗമനപരമായ പദ്ധതികൾക്കൊപ്പം പ്രവാസികളുടെ ക്ഷേമത്തി നായി ചരിത്രത്തിലെ ഏറ്റവും വലിയ തുക നീക്കിെവച്ചത് സന്തോഷം നൽകുന്ന കാര്യമാണെന്ന് ല ുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. 90 കോടി രൂപ പ്രവാസി വകുപ്പിന് വിവിധ ക്ഷേമ പരിപാടികൾക്കായി നീക്കിെവച്ചത് പ്രതീക്ഷ നൽകുന്നു. ലോക കേരളസഭക്ക് 12 കോടിയുടെ വകയിരുത്തൽ സന്തോഷം നൽകുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളത്തിെൻറ സ്ഥാനം ഉയർത്തുന്നതിനുള്ള നടപടികൾ കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് അഭിനന്ദനാർഹം –ഡോ. ആസാദ് മൂപ്പന്‍
ദുബൈ: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും വികസനത്തിന് ഊന്നല്‍ നല്‍കി സന്തുലിതമായ ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി ഡോ. തോമസ് ഐസക് നടത്തിയ ശ്രമം അഭിനന്ദനാര്‍ഹമാണെന്ന് ആസ്റ്റർ ഡി.എം. ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍. നോര്‍ക്കക്കും കേരളത്തിലെ പ്രവാസികളുമായി ബന്ധപ്പെട്ട മറ്റ് മേഖലകള്‍ക്കും 90 കോടി വകയിരുത്തിയതിലൂടെ പ്രവാസി സമൂഹത്തെയും ബജറ്റ് ശ്രദ്ധിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.


ലോക കേരളസഭക്ക് 13 കോടി വകയിരുത്തിയിട്ടുണ്ട്. മുമ്പത്തെ രണ്ട് പതിപ്പുകളും വിജയകരമായി നടത്തപ്പെട്ട ലോക കേരള സഭ പ്രവാസികള്‍ക്ക് അവരുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാനും പ്രശ്‌നങ്ങൾ അവതരിപ്പിക്കാനുമുള്ള വേദിയൊരുക്കുന്നു. കേരളത്തിൽനിന്നുള്ള പ്രവാസികള്‍ക്കിടയിൽ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിച്ചതും എന്‍.ആര്‍.കെ അസോസിയേഷനുകൾക്ക് നല്‍കുന്ന പിന്തുണയും പ്രവാസി സമൂഹത്തോട് സര്‍ക്കാർ കാണിക്കുന്ന താല്‍പര്യം വ്യക്തമാക്കുന്നു. ആരോഗ്യ സംരക്ഷണമാണ് ബജറ്റ് ഊന്നൽ നല്‍കിയ മറ്റൊരു മേഖല. 9651 കോടി രൂപ വകയിരുത്തിക്കൊണ്ട് നിലവിലുള്ള വിവിധ പദ്ധതികൾക്ക് മികച്ച ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്. കാരുണ്യപദ്ധതിക്കായി 700 കോടി രൂപ വകയിരുത്തിയതിലൂടെ താഴ്ന്ന വരുമാനക്കാരായ ധാരാളം രോഗികളെ സഹായിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക ക്ഷേമത്തിന് സവിശേഷ ശ്രദ്ധ –പ്രമോദ് മങ്ങാട്ട്
ദുബൈ: സംസ്ഥാന ബജറ്റ് സാമൂഹികക്ഷേമത്തിന് പ്രാധാന്യവും ഊന്നലും നൽകുന്നുവെന്ന് ഫിനാബ്ലർ ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പ്രമോദ് മങ്ങാട്ട്.
ആഗോള ദേശീയതലങ്ങളിൽ സാമ്പത്തിക മാന്ദ്യം യഥാർഥ വെല്ലുവിളിയായി മാറിയ വർത്തമാനകാല അവസ്ഥയിൽ സംസ്ഥാനത്തിെൻറ സാമ്പത്തിക സന്തുലിതത്വം നിലനിർത്താൻ ചെലവുകളിൽ വിവേകപൂർണമായ മിതത്വവും വിഭവ സമാഹരണത്തിൽ കാര്യക്ഷമമായ ഇടപെടലും ആവശ്യമാണെന്ന യാഥാർഥ്യബോധം പ്രഖ്യാപനങ്ങളിൽ പ്രകടമാണ്. സമൂഹത്തിലെ കഷ്ടപ്പെടുന്നവരെ കാര്യമായി പരിഗണിക്കുന്ന വിവിധ പാക്കേജുകളിൽ പ്രവാസി ക്ഷേമത്തിനും കരുതൽ കാണുന്നു. കൃഷി, വിദ്യാഭ്യാസം, വ്യവസായം, ടൂറിസം, തൊഴിൽ, ആരോഗ്യരക്ഷ, അടിസ്ഥാന സൗകര്യ വികസനം, വനിതാക്ഷേമം, കലാസാംസ്കാരികം എന്നിങ്ങനെ പല സുപ്രധാന മേഖലകളെയും ബജറ്റ് നല്ല നിലയിൽ ഉൾക്കൊള്ളുന്നുണ്ട്. കേന്ദ്രത്തിെൻറ സമീപനംകൂടി അനുകൂലമായാൽ മികച്ച സാമ്പത്തിക വളർച്ച നേടാൻ കേരളത്തിന് കഴിയുമെന്നും ബജറ്റ് സൂചന നൽകുന്നതായി പ്രമോദ് മങ്ങാട്ട് പറഞ്ഞു.

പ്രതീക്ഷനിർഭരമായ ബജറ്റ് –കാസിം ഇരിക്കൂർ
ദുബൈ: കേന്ദ്ര സർക്കാർ ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിക്കുന്ന കേരളത്തിന് ആശ്വാസവും പ്രതീക്ഷയും നൽകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഐ. എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. വിശപ്പുരഹിത കേരളമെന്ന ഉദാത്ത സങ്കൽപം പ്രയോഗവത്കരിക്കുകയും വിദ്യാഭ്യാസ-ഊർജ-ക്ഷേമ മേഖലകളിൽ പ്രഖ്യാപിച്ച പുതിയ പദ്ധതികൾ നടപ്പാക്കുകയും ചെയ്താൽ പുതിയൊരു കേരളത്തിെൻറ പിറവിക്കായിരിക്കും അത് വഴിവെക്കുക. ക്ഷേമ പെൻഷൻ തുക 1300 കോടിയായി ഉയർത്തിയതും 500 കോടി വിദ്യാഭ്യാസ മേഖലയിൽ മാറ്റിവെച്ചതും വലിയ ചുവടുവെപ്പാണ്.
പ്രവാസികളുടെ ക്ഷേമത്തിന് 90 കോടി, ലോക കേരള സഭക്കായി 12 കോടി എന്നിവ നീക്കിവെച്ചത് മോദി സർക്കാർ അവഗണിച്ച പ്രവാസി സമൂഹത്തിന് ആശ്വാസം പകരും. ഭൂമിയുടെ ന്യായവില 10 ശതമാനം വർധിപ്പിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയെ പ്രതികൂലമായി ബാധിക്കുെമന്നതിനാൽ ഈ വിഷയത്തിൽ പുനർ വിചിന്തനം ആവശ്യമാണെന്നും കാസിം ഇരിക്കൂർ ദുബൈയിൽ പ്രസ്താവനയിൽ പറഞ്ഞു.

വീക്ഷണ സൗന്ദര്യം പ്രകടം; പ്രായോഗികത വെല്ലുവിളി –പ്രശാന്ത് മങ്ങാട്ട്
ദുബൈ: സർവതല സ്പർശിയും സ്വപ്നസമാനവുമായ പ്രഖ്യാപനങ്ങൾ ഉൾക്കൊള്ളുന്ന ബജറ്റിൽ സർക്കാറിെൻറ വീക്ഷണഗുണം പ്രകടമാണെങ്കിലും ഇന്നത്തെ ആഗോള സാമ്പത്തിക സാഹചര്യത്തിൽ പ്രായോഗികത വെല്ലുവിളിയാണെന്ന് എൻ.എം.സി. ഹെൽത്ത് സി.ഇ.ഒയും എക്സിക്യൂട്ടിവ് ഡയറക്ടറുമായ പ്രശാന്ത് മങ്ങാട്ട് പറഞ്ഞു. ഉപഭോഗ സംസ്ഥാനമായി പാടേ മാറിയ കേരളത്തെ ഉൽപാദന സംസ്കാരത്തിലേക്കും പ്രത്യുൽപന്ന ബോധത്തിലേക്കും തിരിച്ചുകൊണ്ടുവരുന്ന പല പദ്ധതികളും പാക്കേജുകളും ബജറ്റിൽ പറയുന്നുണ്ട്. നഗര കേന്ദ്രീകൃതമായ വലിയ വികസന കാര്യങ്ങൾക്കൊപ്പം ഗ്രാമീണ കേരളത്തിെൻറ പ്രകൃതിയും കാർഷികസമ്പത്തും സ്ത്രീശക്തിയും പ്രയോജനപ്പെടുത്തുന്ന സന്തുലിത സമീപനം ശ്രദ്ധേയമാണ്. അവശരും അർഹരുമായ ജനവിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കുമ്പോൾ തന്നെ യുവതയുടെ സ്റ്റാർട്ട് അപ് സംരംഭങ്ങളും മറ്റും പ്രോത്സാഹിപ്പിക്കുന്നു. മറുനാടൻ മലയാളികളുടെ ക്ഷേമത്തോടൊപ്പം നിക്ഷേപങ്ങളെയും ബജറ്റ് ലക്ഷ്യം വെക്കുന്നുവെന്നതും നല്ലത്. കേരളത്തിലെ മിക്ക ജില്ലകളിലും വിവിധ പാക്കേജുകൾ വഴി വികസനം എത്തിക്കാനുള്ള ശ്രമവും ബജറ്റിൽ കാണുന്നതായി പ്രശാന്ത് മങ്ങാട്ട് സൂചിപ്പിച്ചു.

സംതൃപ്തി നൽകുന്ന ബജറ്റ് -കെ.വി. ഷംസുദ്ദീൻ
ദുബൈ: പ്രവാസികൾക്ക് വളരെയധികം സംതൃപ്തി നൽകുന്ന ബജറ്റാണിതെന്ന് പ്രവാസി ബന്ധു വെൽെഫയർ ട്രസ്റ്റ് ചെയർമാനും ലോക കേരള സഭ അംഗവുമായ കെ.വി. ഷംസുദ്ദീൻ പറഞ്ഞു. പ്രവാസി ക്ഷേമത്തിന് 90 കോടി രൂപ നീക്കിവെച്ചതിനു സർക്കാറിനെ അഭിനന്ദിക്കണം. പ്രവാസി ചിട്ടിയോടൊപ്പം പെൻഷനും ഇൻഷുറൻസും ഉൾപ്പെടുത്താനുള്ള തീരുമാനം ശ്ലാഘനീയം തന്നെ. തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. പ്രവാസി ചിട്ടി ഇതര സംസ്ഥാന തൊഴിലാളികൾക്കും ലഭ്യമാക്കും. കിഫ്ബി വഴി 20,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മാറ്റിവെച്ചത് കേരളത്തിെൻറ മുഖച്ഛായ മാറ്റും. വളരെ കാലമായി കാത്തിരുന്ന ജലപാതയാണ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത്. ഇത് പ്രവാസ സൗഹൃദ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് പ്രവാസികളെ അവഗണിച്ചു –ഇൻകാസ്
ദുബൈ: പിണറായി സർക്കാർ അവതരിപ്പിച്ച ബജറ്റും സാധാരണക്കാരായ പ്രവാസികളെ അവഗണിച്ചുവെന്ന് ഇൻകാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രവാസികളോട് കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ പ്രവാസികൾ മുന്നോട്ടുവരണമെന്നും പ്രവാസികളുടെ പേരിൽ ധൂർത്ത് നടത്തി സമ്മേളനങ്ങൾ നടത്തിയതല്ലാതെ തോമസ് ഐസക്കിെൻറ ബജറ്റിൽ ഒന്നും കാണാനില്ലെന്നും പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

ഉദാത്തമായ കാഴ്ചപ്പാട് –മലയാളം മിഷൻ
ദുബൈ: പ്രവാസി ക്ഷേമനിധി അടക്കമുള്ള ക്ഷേമപെൻഷനുകൾ വർധിപ്പിച്ച് കേരള സർക്കാർ അവതരിപ്പിച്ച ബജറ്റ് പ്രവാസി മലയാളികളുടെ ആവശ്യങ്ങൾ പരിഗണിച്ചിട്ടുണ്ടെന്ന് മലയാളം മിഷൻ യു.എ.ഇ ചാപ്റ്റർ കോഓഡിനേറ്റർ കെ.എൽ. ഗോപി. പ്രവാസി മലയാളികളോട് എക്കാലവും ഉദാര സമീപനം സ്വീകരിക്കുന്ന കേരള സർക്കാറിനെ പ്രത്യേകം അഭിനന്ദിക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മലയാളം മിഷൻ പ്രവർത്തനത്തിനുവേണ്ടി മൂന്നുകോടി രൂപ വകയിരുത്തിയത് ഉദാത്തമായ കാഴ്ചപ്പാടാണ്. ലോകത്തെമ്പാടുമുള്ള മലയാളികളുടെ ഭാഷയും സംസ്കാരവും ശക്തിപ്പെടുത്തുന്നതിന് മലയാളം മിഷൻ പ്രവർത്തനങ്ങൾ കാര്യമായ പങ്കാണ് വഹിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങൾക്കിടയിലും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമവും പുരോഗതിയും ലക്ഷ്യംവെച്ച് അവതരിപ്പിച്ച ബജറ്റ് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala budgetgulf news
News Summary - kerala budget-uae-gulf news
Next Story