Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേളി ജയപ്രകാശ്...

കേളി ജയപ്രകാശ് കുടുംബസഹായം കൈമാറി

text_fields
bookmark_border
കേളി ജയപ്രകാശ് കുടുംബസഹായം കൈമാറി
cancel
camera_alt

ജയപ്രകാശ് കുടുംബസഹായ വിതരണ ചടങ്ങിൽ കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സജീവൻ ചൊവ്വ

സംസാരിക്കുന്നു

റിയാദ്: കേളി കലാസാംസ്കാരിക വേദി മലസ് ഏരിയ, ഹാര യൂനിറ്റ് അംഗം പരേതനായ ജയപ്രകാശിെൻറ കുടുംബത്തിനുള്ള സഹായം കൈമാറി. ജയപ്രകാശിെൻറ വസതിയിൽ നടന്ന ചടങ്ങിൽ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജനാണ് സഹായം കൈമാറിയത്. കണ്ണൂര്‍ മാവിലായി മുണ്ടയോട് സ്വദേശിയായിരുന്ന ജയപ്രകാശ് കേളി കേന്ദ്ര കമ്മിറ്റി അംഗം, മലസ് ഏരിയ സെക്രട്ടറി, ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ മേയ് മാസം റിയാദിൽ ഹൃദയാഘാതം മൂലമാണ് ജയപ്രകാശ് മരിച്ചത്. കേളിയിൽ അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തെ സഹായിക്കാൻ കേളി അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന തുകയാണ് കുടുംബസഹായമായി കൈമാറുന്നത്. ജയപ്രകാശിെൻറ മക്കൾ സാരംഗ്, സാന്ത്വന എന്നിവരാണ് എം.വി. ജയരാജനിൽ നിന്ന് കുടുംബസഹായം ഏറ്റുവാങ്ങിയത്. ചടങ്ങിൽ സി.പി.എം ലോക്കൽ സെക്രട്ടറി വി. രാജൻ അധ്യക്ഷത വഹിച്ചു.

കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സജീവൻ ചൊവ്വ കുടുംബ സഹായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. വാർഡ് അംഗം ശൈലജ, പ്രകാശൻ മോറാഴ, കേളി മുൻ ഭാരവാഹി ജയരാജൻ ന്യൂസനാഇയ്യ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി നിധിൻ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം കരുണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. കേളി പ്രവർത്തകരായ മനോഹരൻ, ശ്രീധരൻ, രതീഷ്, അനീഷ്, ശ്രീകാന്ത്, ബ്രിജേഷ്, വിജയൻ, രവി അത്വീഖ, അഡ്വ. പി. ശശി തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:family help
News Summary - Keli Jaya Prakash handed over the family help
Next Story