Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൂക്ഷിക്കുക; അത്...

സൂക്ഷിക്കുക; അത് പൊലീസ് അല്ല

text_fields
bookmark_border
സൂക്ഷിക്കുക; അത് പൊലീസ് അല്ല
cancel

ദുബൈ: പൊലീസാണെന്ന വ്യാജേന ഫോൺ വിളിച്ച് വ്യാപക തട്ടിപ്പ് ശ്രമം. മലയാളികൾ അടക്കം നിരവധി പേർക്കാണ് പൊലീസ് എന്ന പേരിൽ ഭീഷണി ഫോൺ കാൾ എത്തിയത്. നിങ്ങൾക്കെതിരെ കേസുണ്ടെന്നും പണം നൽകിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നുമാണ് ഫോൺ വിളിക്കുന്നവരുടെ ഭീഷണി. അതേസമയം, വ്യാജ ഫോൺ സന്ദേശങ്ങളിൽ വീഴരുതെന്ന് ദുബൈ പൊലീസ് നേരത്തെമുന്നറിയിപ്പ് നൽകിയിരുന്നു.

ദുബൈയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിയായ വ്യവസായി ഡോ. സി. പത്മനാഭന് വ്യാഴാഴ്ച രാവിലെ 11നാണ് ഫോൺകാൾ വന്നത്.

ദുബൈ പൊലീസിെൻറ നാഷനൽ മണി ലോണ്ടറിങ് പരിശോധനയുടെ ഭാഗമായാണ് വിളിക്കുന്നതെന്നും അക്കൗണ്ട് നമ്പർ വേണമെന്നുമായിരുന്നു ആവശ്യം. 05 എന്ന് തുടങ്ങുന്ന നമ്പറിൽ നിന്നായിരുന്നു കാൾ. ഇംഗ്ലീഷിലായിരുന്നു സംസാരം. സംസാരത്തിൽ പിശക് തോന്നി വിവരങ്ങൾ ചോദിച്ചപ്പോൾ ലൊക്കേഷനും ഒരു ഒ.ടി.പിയും അയച്ചുകൊടുത്തു. ഇൗ ഒ.ടി.പി ആർക്കും കൊടുക്കരുതെന്നും എൻഫോഴ്സ്മെൻറിൽനിന്ന് വിളിക്കുമെന്നും അവർ പറഞ്ഞു.

എമിറേറ്റ്സ് െഎ.ഡിയുടെ ആദ്യ മൂന്ന് അക്കങ്ങൾ ഇതല്ലേ എന്ന് ചോദിക്കുകയും ചെയ്തു. എത്ര ഡെബിറ്റ് കാർഡുണ്ട്, കാർഡിെൻറ വിവരങ്ങൾ എന്നിവയും ചോദിച്ചു. സ്പോൺസറോട് സംസാരിച്ച് വിവരം അറിയിക്കാം എന്ന് പത്മനാഭൻ പറഞ്ഞതോടെ തട്ടിപ്പുകാർ ദേഷ്യപ്പെട്ടു. താങ്കളെയും സ്പോൺസറെയും ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തി. തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ പൊലീസ് സ്റ്റേഷനുമായി കാൾ കണക്ട് ചെയ്യാമെന്ന് പത്മനാഭൻ പറഞ്ഞു.

ഇതോടെ ദേഷ്യപ്പെട്ട് ഫോൺ വെക്കുകയായിരുന്നു.അബൂദബിയിലുള്ള അഡ്വ. അർജുനും ഇതേ ദിവസമാണ് കാൾ വന്നത്. അറബിക് ചുവയുള്ള ഹിന്ദിയിലായിരുന്നു സംസാരം. 06 എന്ന് തുടങ്ങുന്ന ലാൻഡ് ഫോൺ നമ്പറിൽനിന്നായിരുന്നു കാൾ. അജ്മാൻ സി.െഎ.ഡിയിൽനിന്നാണെന്ന് അഭിസംബോധന ചെയ്തയാൾ എമിറേറ്റ്സ് െഎ.ഡിയിൽ നൽകിയിരിക്കുന്ന മുഴുവൻ പേരും അതേപടി വിളിച്ചാണ് സംസാരം തുടങ്ങിയത്. താങ്കൾക്കെതിരെ 40,000 ദിർഹമിെൻറ കേസ് അജ്മാനിലെ കമ്പനി നൽകിയിട്ടുണ്ടെന്നും ഇത് കോടതിയിൽ പോകാതെ പുറത്തുവെച്ച് സെറ്റിൽ ചെയ്യാമെന്നുമായിരുന്നു വാഗ്ദാനം. ഇതുവരെ കോടതിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റിപ്പോർട്ട് ചെയ്താൽ പ്രശ്നമാകുമെന്നും പാസ്പോർട്ടും വിസയും കണ്ടുകെട്ടുമെന്നും ഇയാൾ ബോധിപ്പിച്ചു.

ഞായറാഴ്ച രാവിലെ കേസ് കോടതിയിലേക്ക് അയക്കുന്നതിന് മുമ്പ് അജ്മാൻ സിറ്റി സെൻററിന് സമീപം എത്തണമെന്ന് അറിയിച്ചു. അവിടെ എത്തിയശേഷം വിളിച്ചാൽ മതിയെന്നായിരുന്നു അറിയിപ്പ്. തട്ടിപ്പാണെന്ന് സംശയമുയർന്നതോടെ തിരിച്ച് ചോദ്യംചെയ്തു. ഏതു കമ്പനിയാണ് കേസ് കൊടുത്തതെന്ന് ചോദിച്ചപ്പോൾ അക്കാര്യം വെളിപ്പെടുത്താൻ കഴിയില്ലെന്നും അജ്മാൻ ഫ്രീ സോണിലെ സ്ഥാപനമാണെന്നുമായിരുന്നു മറുപടി. പിന്നീട് അതേ നമ്പറിലേക്ക് തിരിച്ചുവിളിച്ചെങ്കിലും ഫോൺ എടുത്തില്ല. കുറച്ച് കഴിഞ്ഞ് തിരിച്ചുവിളിച്ചു.

ഭയപ്പെടേണ്ടെന്നും എല്ലാം ശരിയാക്കാമെന്നുമായിരുന്നു മറുപടി. പിന്നീട് സ്വദേശിയായ സുഹൃത്തിനെ കൊണ്ട് ഇൗ നമ്പറിലേക്ക് വിളിപ്പിച്ചെങ്കിലും ഫോൺ എടുത്തിട്ടില്ല. നേരത്തേ ദുബൈ പൊലീസിെൻറ പേരിൽ എസ്.എം.എസ്, ഇ-മെയിൽ സന്ദേശം അയച്ചും വ്യാപക തട്ടിപ്പ് ശ്രമം അരങ്ങേറിയിരുന്നു. കഴിഞ്ഞവർഷം തട്ടിപ്പുകാരുടെ 8000ഒാളം ഫോൺ നമ്പറുകളാണ് ദുബൈ പൊലീസ് േബ്ലാക്ക് ചെയ്തത്. 400ഒാളം പേരെ പിടികൂടുകയും ചെയ്തിരുന്നു.

വിവരങ്ങൾ നൽകരുത്

ഫോൺ വഴി ആർക്കും നമ്മുടെ വ്യക്തിഗത വിവരങ്ങൾ നൽകരുത്. പ്രത്യേകിച്ച് ഡെബിറ്റ്^ക്രെഡിറ്റ് കാർഡ് നമ്പർ, എമിറേറ്റ്സ് െഎ.ഡി, പാസ്പോർട്ട് നമ്പർ തുടങ്ങിയവ. ഫോണിൽ വരുന്ന ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) ആവശ്യപ്പെട്ട് വ്യാപകമായി കാൾ വരുന്നുണ്ട്.

ഒരിക്കലും ബാങ്ക് അധികൃതരോ പൊലീസോ ഒ.ടി.പി ആവശ്യപ്പെടില്ല. ഇത്തരം ആവശ്യങ്ങളുമായി ഫോണിൽ വരുന്ന കാളുകൾ സംശയത്തോടെ കേൾക്കുകയും തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടാൽ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്യണം. തട്ടിപ്പുകാർ നൽകുന്ന െലാക്കേഷനിൽ പോയാൽ ബ്ലാക്ക്മെയിലിങ്, പണം തട്ടൽ, കള്ളക്കേസ് തുടങ്ങിയവയിൽ കുടുങ്ങും. വിദേശരാജ്യങ്ങളിൽനിന്നുവരുന്ന പരിചയമില്ലാത്ത ഫോൺ കാളുകൾ അറ്റൻറ് ചെയ്യുകയോ പരിചയമില്ലാത്ത ഇ^മെയിലുകളിലെ ലിങ്ക് തുറക്കുകയോ ചെയ്യരുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake callplice
News Summary - Keep; It's not the police
Next Story