കരീം വെങ്കിടങ്ങ് ഇക്കുറിയും ആഘോഷിച്ചു; ദേശീയ പിറന്നാൾ ദിനം
text_fieldsദുബൈ: പ്രവാസലോകത്തെ ആദ്യകാല സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനും വ്യവസായിയുമായ ഡോ. കരീം വെങ്കിടങ്ങിന് യു.എ.ഇയുമായി ജന്മനാ തന്നെ ഒരു ബന്ധമുണ്ട്. 73 വർഷങ്ങൾക്കുമുമ്പ് ഡിസംബർ രണ്ടിന് ജനിച്ച കരീം പലപ്പോഴും പിറന്നാൾ ദിവസം ഒാർക്കാറില്ലായിരുന്നു. എന്നാൽ, 1971 സെപ്റ്റംബറിൽ ഇൗ മണ്ണിൽ വന്നിറങ്ങിയ ശേഷമാണ് കാര്യങ്ങൾക്ക് മാറ്റം വന്നത്.
ആ വർഷം െഎക്യ അറബ് നാടുകൾ രൂപമെടുത്തത് തെൻറ പിറന്നാൾ ദിനത്തിൽ തന്നെ. അതിൽ പിന്നെ പിറന്നാൾ ദിവസം ആഘോഷത്തിേൻറതായി. കൂട്ടുകാരും യു.എ.ഇയിലെ സാംസ്കാരിക സംഘടനാ പ്രവർത്തകരുമെല്ലാം ആശംസ അറിയിക്കാൻ വിളിക്കും. 1976ൽ ദുബൈയിലെ ആദ്യ മലയാളി സംഘടനകളിലൊന്നായ കൈരളി കലാകേന്ദ്രക്ക് തുടക്കം കുറിച്ച കരിം വെങ്കിടങ്ങ് യു.എ.ഇക്കും ഇന്ത്യക്കുമിടയിൽ അക്ഷരാർഥത്തിൽ പാലമായിത്തന്നെ പ്രവർത്തിച്ചുപോന്നു.
അൽഗൈത് അൽ മൂസ ട്രാവൽ ഏജൻസി (എ.എൽ.ടി.എ) ജനറൽ മാനേജറായ ഇദ്ദേഹം ഇന്ത്യക്കും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ ഏറ്റവും ചെലവു കുറഞ്ഞ ജലയാത്രാ സർവിസും സ്വകാര്യ വിമാന സർവിസും സാധ്യമാക്കുന്നതിന് ചുക്കാൻ പിടിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഡയറക്ടറുമാണ്. ഇൗ വർഷത്തെ പിറന്നാൾ ദിനവും തുടങ്ങിയത് ദേശീയാഘോഷ ചടങ്ങുകളോടെയാണ്.
രാവിലെ മംസാറിൽ മർകസ് നടത്തിയ പരിപാടിയിലും പിന്നീട് എം.എസ്.എസിെൻറ ആഘോഷത്തിലും സംബന്ധിച്ചു. തുടർന്ന് ഒാഫിസിലെ ദേശീയാഘോഷം. കാലമിത്രയും കാലുറച്ചു നിൽക്കാൻ ഇടം തന്ന നാടിെൻറ യശസ്സ് ഇനിയുമുയരെ പറക്കെട്ട എന്നു തന്നെയാണ് പിറന്നാൾ ദിനത്തിലെ വലിയ പ്രാർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.