Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജൈറ്റക്സിലെ...

ജൈറ്റക്സിലെ മികവ് ദുബൈ എമിഗ്രേഷൻ ആഘോഷിച്ചു

text_fields
bookmark_border
ജൈറ്റക്സിലെ മികവ് ദുബൈ എമിഗ്രേഷൻ ആഘോഷിച്ചു
cancel

ദുബൈ: ദുബൈ വേൾഡ് ട്രേഡ് സെൻററിൽ സമാപിച്ച 38-ാമത് ജൈറ്റക്സ് ടെക്‌നോളജി വീക്കിൽ മികച്ച ശ്രദ്ധനേടിയ ദുബൈ എമിഗ്രേഷൻ പവലിയെൻറ നേട്ടം വകുപ്പ് മേധാവികളും ജീവനക്കാരും ആഘോഷിച്ചു . പാസ്പോർട്ടും തിരിച്ചറിയൽ രേഖയും വേണ്ടതില്ലാതെ എമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്ന സ്മാർട്ട് ടണൽ അടക്കം നിരവധി സ്മാർട്ട് സംവിധാനങ്ങളാണ് മേളയിൽ വകുപ്പ് പരിചയപ്പെടുത്തിയത്. ദുബൈ എമിഗ്രേഷൻ വിഭാഗത്തിെൻറ പ്രത്യേക അതിഥിയായി എത്തിയ ഇന്ത്യൻ ഗണിതശാസ്ത്ര പ്രതിഭ ബസവരാജ് ശങ്കർ ഉംറാണി ജൈറ്റക്സിലെ താരമായിരുന്നു.

എത്ര വലിയ സംഖ്യയും നിമിഷനേരം കൊണ്ട് കുട്ടിയും ഗുണിച്ചും ഹരിച്ചും തിരിച്ചു പറയുന്നതറിഞ്ഞ് യു.എ.ഇ. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്റ്റനൻറ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ദുൈബ ഉപ ഭരണാധികാരി ശൈഖ് മക്തും ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും എന്നിവരുൾപ്പെടെ ഭരണാധികാരികൾ എമിഗ്രേഷെൻറ പവലിയനിൽ എത്തി അഭിനന്ദിച്ചു. ദുബൈ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽമറി പ്രത്യേകം താൽപര്യമെടുത്താണ് ഈ പ്രതിഭയെ മേളയിലേക്ക് കൊണ്ട് വന്നത്. ആളുകൾക്ക് വലിയ പ്രചോദനവും മാത്യകയുമായ ബസരാജിനെ ഈ രാജ്യാന്തര മേളയിലുടെ ലോകത്തിന് മുന്നിൽ മികച്ച രീതിയിൽ പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ വളരെ ഏറെ സന്തോഷമുണ്ടെന്ന് മേജർ ജനറൽ പറഞ്ഞു. മേളയുടെ സമാപന ദിവസം ദുബൈ എമിഗ്രേഷൻ ജൈറ്റക്സ് ടീം അംഗങ്ങൾ ചേർന്ന് ലോഗോ ആലേഖനം ചെയ്ത കേക്ക് മുറിച്ച് പരസ്പരം അഭിനന്ദനങ്ങൾ അറിയിച്ചു. ചടങ്ങിൽ ദുബൈ എമിഗ്രേഷെൻറ ഉന്നത മേധാവികൾ അടക്കം നിരവധി പേർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsjaitex mikav emigration
News Summary - jaitex mikav emigration-uae-uae news
Next Story