Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2018 4:44 PM IST Updated On
date_range 21 Aug 2018 9:59 AM ISTഇറാന് വേണ്ടി ചാരവൃത്തി: സ്വദേശിക്ക് ഏഴ് വർഷം തടവ്
text_fieldsbookmark_border
അബൂദബി: ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ യു.എ.ഇ പൗരന് വിധിച്ച ഏഴ് വർഷം തടവ് ശിക്ഷ ഫെഡറൽ സുപ്രീം കോടതിയുടെ ദേശീയ സുരക്ഷ കോടതി ശരിവെച്ചു. മറ്റു രണ്ട് കേസുകൾ അന്തിമ വിധിക്കായി മാർച്ച് അഞ്ച്, 19 തീയതികളിലേക്ക് മറ്റിവെച്ചു. ഇറാന് വേണ്ടി ചാരപ്രവർത്തനം നടത്തുകയും അബൂദബിയിലെ ഇറാൻ എംബസി ഏജൻറുമാർക്ക് ഭൂപടങ്ങളും എണ്ണ-വാതക പാടങ്ങളുടെ വിവരങ്ങളും നൽകിയ സ്വദേശി പൗരെൻറ തടവ് ശരിവെച്ചുകൊണ്ട് ജഡ്ജ് ഫലാഹ് ആൽ ഹാജിരിയാണ് വിധി പ്രസ്താവിച്ചത്. കേസ് നടത്തിപ്പിെൻറ ചെലവ് പ്രതി വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. ജി.സി.സി പൗരന്മാർ പ്രതികളായ മറ്റു രണ്ട് ചാരക്കേസുകളാണ് വിധി പറയാനായി മാറ്റിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
