Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗോൾഡൻ വിസ നേടാൻ...

ഗോൾഡൻ വിസ നേടാൻ വഴിയുണ്ടോ? ഗോൾഡൻ വിസയുടെ പിന്നിലെ വിവരങ്ങൾ ഇതൊക്കെയാണ്

text_fields
bookmark_border
ഗോൾഡൻ വിസ നേടാൻ വഴിയുണ്ടോ? ഗോൾഡൻ വിസയുടെ പിന്നിലെ വിവരങ്ങൾ ഇതൊക്കെയാണ്
cancel

യു.എ.ഇയിൽ ഇപ്പോൾ പലരും ഗോൾഡൻവിസ എന്ന സ്വപ്നത്തിന് പിറകെയാണ്. സാമ്പത്തികമായ നേട്ടത്തിലുപരി പത്തുവർഷ വിസ നൽകുന്ന സ്റ്റാറ്റസ് ആണ് പലരെയും ആകർഷിക്കുന്നത്. പ്രതിഭകളും വിദഗ്ധരുമായ അപൂർവ വ്യക്തിത്വങ്ങൾക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ ഈ വിസ നൽകിയിരുന്നത്. ക്രിക്കറ്റ്-ഫുട്ബാൾ താരങ്ങളും വമ്പൻ ബിസിനസുകാരും ശാസ്ത്രസാങ്കേതിക വിദഗ്ദരും മാത്രം നേടിയിരുന്ന വിസ ഇപ്പോൾ വിദ്യാർത്ഥികൾക്കും മറ്റും നൽകാൻ ആരംഭിച്ചിരിക്കയാണ്. നിരവധി എളുപ്പങ്ങൾ ഈ വിസയുള്ളവർക്ക് ലഭ്യമാകും എന്ന പ്രതീക്ഷയാണ് പലരെയും ഇതിലേക്ക് ആകർഷിക്കുന്നത്. യാത്രവിലക്ക് നിലനിൽകുന്ന രാജ്യങ്ങളിൽ നിന്നുപോലും ഗോൾഡൻ വിസക്കാർക്ക് യാത്ര ചെയ്യാൻ അനുവാദം നൽകപ്പെട്ടിരുന്നു. ദീർഘകാലമായി യു.എ.ഇയിൽ താമസിച്ച് സാധരണ വിസയിൽ ജോലികൾ നിർവഹിക്കുകയായിരുന്ന പല തൊഴിൽ മേഖലയിൽ പെട്ടവരും ഇപ്പോൾ ഗോൾഡൻ വിസക്ക് ശ്രമിക്കുന്നുണ്ട്. കുടുംബത്തിൽ ഒരാൾക്ക് ഈ വിസ ലഭിക്കുന്നതോടെ മറ്റുള്ളവർക്കും സഹായകമാകും എന്നതും പലരെയും ആകർഷിക്കുന്നു.

വിസ ലഭിച്ചിരുന്നവർ ആരൊക്കെ?

എമിറേറ്റ്സ് സയൻറിസ്റ്റ് കൗൺസിൽ അംഗീകരിച്ച അല്ലെങ്കിൽ ശാസ്ത്രമേഖലയിലെ സംഭാവനക്ക് മുഹമ്മദ് ബിൻ റാശിദ് മെഡൽ നേടിയ ശാസ്ത്രജ്ഞർ സാംസ്കാരിക, വിജ്ഞാന വികസന മന്ത്രാലയം അംഗീകരിച്ച കലാ-സാംസ്കാരിക മേഖലയിലെ വ്യക്തിത്വങ്ങൾ. ഏതെങ്കിലും കണ്ടുപിടുത്തത്തിന് പേറ്റൻറ് കരസ്ഥമാക്കിയയാൾ. പേറ്റൻറ് മിനിസ്ട്രി ഓഫ് ഇകോണമി അംഗീകരിക്കണം. പേറ്റൻറ് നേടുകയോ ലോകോത്തര ജേണലിൽ ശാസ്ത്രീയ ഗവേഷണം പ്രസിദ്ധീകരിക്കുകയോ ചെയ്ത അസാധരണ പ്രതിഭകൾ. അന്തർ‌ദേശീയ അംഗീകാരമുള്ള പ്രമുഖ കമ്പനിയുടെ ഉടമകളോ ഉയർന്ന അക്കാദമിക് നേട്ടം കരസ്ഥമാക്കിയയാളോ ആണെങ്കിൽ.പി.എച്ച്ഡി നേടിയ, അല്ലെങ്കിൽ ജോലി ചെയ്യുന്ന മേഖലയിൽ അവാർഡുകൾ കരസ്ഥമാക്കിയ ഡോക്ടർമാർ. തൊഴിൽ മേഖലയിൽ വലിയ സംഭാവനകൾ നൽകിയവരെയും പത്തുവർഷത്തിലേറെ പ്രവർത്തന പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.

നന്നായി പഠിച്ചാൽ ഗോൾഡൻ വിസ

ഹൈസ്കൂൾ അവസാന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് യു.എ.ഇ സർക്കാർ ഗോൾഡൻ വിസ നൽകുമെന്ന് പ്രഖ്യാപിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. ഇതിന് അർഹരായവർ 2036പേരാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇവരുടെ കുടുംബങ്ങൾക്കും പത്തുവർഷ വിസക്ക് അർഹതയുണ്ടാകുമെന്ന് എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെൻറ് വ്യക്തമാക്കി. ജനറൽ ഗ്രേഡ് സർട്ടിഫിക്കറ്റ് പരീക്ഷയിൽ 95ശതമാനം മാർക്കോ അതിന് തുല്യമായ ഗ്രേഡോ നേടിയവർക്കാണ് വിസ അനുവദിക്കുക. യു.എ.ഇ വിദ്യഭ്യാസ മന്ത്രാലയത്തിെൻറ കരിക്കുലം അനുസരിച്ച് പ്രവർത്തിക്കുന്ന പൊതു-സ്വകാര്യ സ്കൂളുകളിലെ ഗ്രേഡ് 12 ബിരുദദാരികളെയാണ് നിലവിൽ ഗോൾഡൻ വിസക്ക് പരിഗണിച്ചിരിക്കുന്നത്. രാജ്യത്തിെൻറ വികസന മുന്നേറ്റത്തിന് സഹായകമാകുന്ന കഴിവുറ്റ വിദ്യാർത്ഥികളെ ആകർഷിക്കാനാണ് ഗോൾഡൻ വിസ അനുവദിക്കുന്നതെന്ന് നേരത്തെ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഗ്രേഡ് 12 ലെ ഉന്നത വിജയികൾക്ക് പുറമെ വിവിധ സർവ്വകലാശാലകളിൽ ഉന്നത വിജയം നേടുന്നവർക്കും ഇപ്പോൾ ഗോൾഡൻ വിസ അനുവദിക്കുന്നുണ്ട്. മലയാളി വിദ്യാർത്ഥികളടക്കമുള്ളവറക്ക് ഇത് ലഭിച്ചിട്ടുണ്ട്.

എന്താണ് ഗോൾഡൻ വിസ

2018ലെ യു.എ.ഇ കാബിനറ്റ് തീരുമാനപ്രകാരമാണ് ഗോൾഡൻ വിസ എന്ന പത്തുവർഷ താമസ പെർമിറ്റ് അനുവദിക്കുന്നത്. കുറഞ്ഞത് 10മില്യൺ ദിർഹം നിക്ഷേപം യു.എ.ഇയിലുള്ള ഒരു വ്യക്തിക്ക് സ്പോൺസറില്ലാതെ വിസക്ക് അപേക്ഷിക്കാൻ അർഹതയുണ്ടെന്നാണ് ആദ്യഘട്ടത്തിൽ വന്ന ഉത്തരവ്. ഈ നിക്ഷേപങ്ങൾ വായ്പകളില്ലാത്തതും കുറഞ്ഞത് മൂന്ന് വർഷമെങ്കിലും നിലനിർത്തേണ്ടതുമാണെന്നും നിബന്ധനയുണ്ട്. നിക്ഷേപം 5മില്യൺ ദിർഹമിൽ കുറയാത്തതാണെങ്കിൽ അഞ്ചുവർഷ സിൽവർ വിസയും അനുവദിക്കാൻ തീരുമാനിച്ചു. ബിസിനസുകാരല്ലാത്ത വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർക്കും പ്രത്യേകം വിസ അനുവദിക്കാനും തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Is there a way to get a Golden Visa?
Next Story