ഹുർമുസിൽ അഡ്നോക് കപ്പലിന് നേരെ ഇറാൻ ആക്രമണം
text_fieldsഅബൂദബി: ഹുർമുസ് കടക്കുന്നതിനിടെ ദേശീയ ഓയിൽ കമ്പനിയായ അഡ്നോകിന്റെ എണ്ണ ടാങ്കറിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് യു.എ.ഇ. രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും മേഖലയിൽ വീണ്ടും ആശങ്ക ഉയർത്താൻ ഈ സംഭവം കാരണമായിട്ടുണ്ട്.
അന്താരാഷ്ട്ര സമുദ്ര മേഖലയിൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള യു.എൻ സുരക്ഷ കൗൺസിലിന്‍റെ പ്രമേയത്തിനെതിരെയുളള നഗ്നമായ ലംഘനമാണ് ഇറാന്‍റെ ഭാഗത്തു നിന്നുണ്ടായതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സമുദ്ര പാതകൾ തടസ്സപ്പെടുത്തുകയും വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്യുന്ന ഇറാന്‍റെ നടപടിയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇറാൻ വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും സാമ്പത്തിക ബലപ്രയോഗത്തിനോ ബ്ലാക്ക്മെയിലിങ്ങിനോ വേണ്ടി ഹോർമുസ് കടലിടുക്ക് ഉപയോഗിക്കുന്നതും കടൽ കൊള്ളക്ക് സമാനമായ നടപടിയാണ്. ഇറാൻ റവല്യൂഷണറി ഗാർഡ് കോപ്സിന്‍റെ ഇത്തരം നിരുത്തരവാദപരമായ നടപടികൾ മേഖലയിലെ സ്ഥിരതക്കും ജനങ്ങൾക്കും അന്താരാഷ്ട്ര ഊർജ സുരക്ഷക്കും ഭീഷണിയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. യാതൊരു പ്രകോപനവുമില്ലാതെ നടത്തുന്ന ആക്രമണങ്ങൾ ഇറാൻ എത്രയും വേഗത്തിൽ അവസാനിപ്പിക്കുകയും ഉപാധികളില്ലാതെ ഹോർമുസ് തുറന്നു നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

