ഐ.പി.എൽ: തുറന്നവേദിയിൽ നടത്താൻ ആലോചന
text_fieldsദുബൈ: അടുത്ത മാസം യു.എ.ഇയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റിൽ കാണികളെ കയറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ഐ.പി.എൽ യു.എ.ഇയിൽ നടത്താൻ ഇന്ത്യൻസർക്കാരിെൻറ അനുമതി ലഭിച്ചതിന് പിന്നാലെയാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) ഇക്കാര്യം ആലോചിക്കുന്നത്. ഇ.സി.ബി സെക്രട്ടറി മുബഷിർ ഉസ്മാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 30 മുതൽ 50 ശതമാനം വരെ കാണികളെ ഉൾപ്പെടുത്താനാണ് ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ ഐ.പി.എൽ നടത്താനാണ് സംഘാടകരായ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) തീരുമാനിച്ചിരിക്കുന്നത്. യു.എ.ഇയാണ് വേദിയെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഐ.പി.എൽ ഗവേണിങ് കൗൺസിൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഒരുക്കങ്ങൾ തുടങ്ങാമെന്ന് ചൂണ്ടിക്കാണിച്ച് ഇ.സി.ബിക്ക് ബി.സി.സി.ഐയുടെ കത്തും ലഭിച്ചിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് നടപടികളുമായി ഇ.സി.ബി മുന്നോട്ടുപോകുന്നത്.
ഗാലറിയിൽ കാണികൾ ഉണ്ടാവണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും അന്തിമ തീരുമാനം യു.എ.ഇ സർക്കാറിേൻറതാവുമെന്നും മുബഷിർ ഉസ്മാനി പറഞ്ഞു. യു.എ.ഇയിൽ നടക്കുന്ന ടൂർണമെൻറുകളിൽ നിലവിൽ 30-50 ശതമാനം കാണികളെ അനുവദിക്കുന്നുണ്ട്. ഐ.പി.എലിലും അതുണ്ടാവണമെന്നാണ് ആഗ്രഹം. ബി.സി.സി.ഐ ഇക്കാര്യം ആവശ്യപ്പെട്ടാൽ യു.എ.ഇ സർക്കാറിന് അപേക്ഷ നൽകും. യു.എ.ഇയിൽ കോവിഡ് ബാധിതരുടെ എണ്ണം കാര്യമായി കുറയുന്നുണ്ട്. ഐ.പി.എലിന് ഒരുമാസം ബാക്കിയുള്ളതിനാൽ ആ സമയമാവുേമ്പാൾ സാധാരണ നിലയിലേക്കെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ദുബൈയിലെ ഗാലറികളിൽ കാണികളെ പ്രവേശിപ്പിക്കാൻ ദുബൈ സ്പോർട്സ് കൗൺസിൽ അനുമതി നൽകിയിരുന്നു. കോവിഡ് മുൻകരുതൽ പാലിച്ച് നിശ്ചിത എണ്ണം കാണികൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. ദുബൈ പൊലീസും എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, മറ്റ് എമിറേറ്റുകളിൽ അനുമതി നൽകിയിട്ടില്ല. ഷാർജ സ്റ്റേഡിയത്തിൽ നടക്കുന്ന ഡി 10 ക്രിക്കറ്റ് കാണികളെ പ്രവേശിപ്പിക്കാതെയാണ് നടക്കുന്നത്. ദുബൈ, ഷാർജ, അബൂദബി സ്റ്റേഡിയങ്ങളിലാണ് ഐ.പി.എൽ നടക്കേണ്ടത്. യു.എ.ഇയിൽ നടക്കേണ്ട ഏഷ്യ കപ്പ് കോവിഡിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. കായിക പ്രേമികൾക്ക് ഈ നഷ്ടം നികത്താനുള്ള അവസരമാണ് ഐ.പി.എല്ലിലൂടെ ലഭിക്കുന്നത്. സ്റ്റേഡിയത്തിലേക്ക് പ്രവേശനം കൂടി അനുവദിച്ചാൽ യു.എ.ഇയിലെ ക്രിക്കറ്റ് ആരാധകർക്ക് മികച്ചൊരു കായിക വിരുന്നായിരിക്കും സമ്മാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.