Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.പി.എൽ മാമാങ്കം;...

ഐ.പി.എൽ മാമാങ്കം; കൂടുതൽ മത്സരങ്ങൾ ദുബൈയിൽ

text_fields
bookmark_border
ഐ.പി.എൽ മാമാങ്കം; കൂടുതൽ മത്സരങ്ങൾ ദുബൈയിൽ
cancel

ദുബൈ: യു.എ.ഇയിൽ ക്രിക്കറ്റ് ആവേശം വിതറി ഐ.പി.എൽ മത്സരങ്ങൾക്ക് വേദിയൊരുങ്ങുേമ്പാൾ ഏറെ മത്സരങ്ങളും അരങ്ങേറുക ദുബൈയിൽ.

സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ആദ്യ മത്സരം മുതൽ ഒക്ടോബർ 15െൻറ ഫൈനൽ വരെ, ആകെ 13 മാച്ചുകളാണ് ദുബൈയിൽ നടക്കുക. 10 മത്സരങ്ങൾ ഷാർജ അന്താരാഷ്ട്ര സ്റ്റേഡിയത്തിലും എട്ട് എണ്ണം അബൂദബിയിലും അരങ്ങേറും. ഇന്ത്യയിൽ ആരംഭിച്ച ഐ.പി.എൽ 14ാം സീസൺ മത്സരങ്ങൾ കോവിഡിെൻറ വ്യാപനത്തെ തുടർന്നാണ് യു.എ.ഇയിലേക്ക് മാറ്റിയത്.യു.എ.ഇ സമയം ഉച്ച രണ്ടിനും വൈകീട്ട് ആറിനുമാണ് മത്സരങ്ങൾ അരങ്ങേറുക. ചൂട് കാരണം കുറഞ്ഞ മത്സരങ്ങൾ മാത്രമാകും ഉച്ചക്ക് ആരംഭിക്കുന്നതായി ഉണ്ടാവുക. ആകെ 31 മത്സരങ്ങളാണ് യു.എ.ഇയിൽ നടക്കുന്നത്.

ആദ്യ മത്സരത്തിൽ ചെെന്നെ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള പോരാട്ടമാണ് ദുബൈയിൽ നടക്കുക. അബൂദബിയിലെ ആദ്യ മത്സരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ബാംഗ്ലൂർ റോയൽ ചലേഞ്ചഴ്സും തമ്മിലാണ്.

ബംഗളൂരുവും ചെെന്നെയും തമ്മിലെ സെപ്റ്റംബർ 24ലെ മത്സരമാണ് ഷാർജയിലെ ആദ്യ പോര്. ഒക്ടോബർ 10െൻറ ഫസ്റ്റ് ക്വാളിഫയർ മത്സരവും ദുബൈയിലാണ്.

ലോകോത്തര താരങ്ങൾ അണിനിരക്കുന്ന എട്ടു ടീമുകൾ തമ്മിലുള്ള പോരാട്ടം യു.എ.ഇയിലെ പ്രവാസികൾക്കും ആവേശം പകരും. മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക നിർദേശങ്ങൾ വന്നിട്ടില്ല.

എന്നാൽ വാക്സിൻ സ്വീകരിച്ച നിശ്ചിത ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ കോവിഡ് ആരംഭിച്ച ശേഷം മലയാളികളടക്കമുള്ള കാണികൾക്ക് കളി നേരിട്ട് കാണാൻ ലഭിക്കുന്ന അവസരവുമാകും ഇത്.

ഐ.പി.എല്ലിന് ശേഷം ഒക്ടോബർ 17ന് ആരംഭിക്കുന്ന ട്വൻറി 20 ലോകകപ്പിന് കൂടി ആതിഥേയത്വം വഹിക്കുന്നത് യു.എ.ഇയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL
News Summary - IPL champion; More matches in Dubai
Next Story