Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസികൾക്ക്...

പ്രവാസികൾക്ക് ഇൻഷുറന്‍സ് പോളിസി

text_fields
bookmark_border
health insurance
cancel

ഗുരുതര രോഗങ്ങൾ പിടിപെട്ടാൽ ചികിത്സാചെലവ് പല പ്രവാസികൾക്കും താങ്ങാൻ കഴിയുന്നതല്ല. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് കുടുംബത്തെ സംരക്ഷിക്കുന്നതിനൊപ്പം ചികിത്സ ചെലവ് കൂടി വന്നാൽ ജീവിതം വഴിമുട്ടും. ഇക്കാര്യം തിരിച്ചറിഞ്ഞാണ് പ്രവാസികൾക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ആരോഗ്യ പരിരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നോർക്ക റൂട്ട്സ് ആരംഭിച്ചത്.

18നും 60നും മധ്യേ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്തു താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും പദ്ധതിയിൽ ചേരാം. 13 ഗുരുതര രോഗങ്ങള്‍ക്ക് പ്രതിവര്‍ഷം 550 രൂപനിരക്കില്‍ ഒരു ലക്ഷം രൂപവരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്. കൂടാതെ, അപകട മരണത്തിന് രണ്ട് ലക്ഷം രൂപയുടെയും സ്ഥിരമോ ഭാഗികമോ ആയ അംഗവൈകല്യങ്ങൾക്ക് പരമാവധി ലക്ഷം രൂപയുടെയും പരിരക്ഷ പോളിസിയിലൂടെ ലഭിക്കും. അപേക്ഷകർ ആറ് മാസത്തിൽ കുറയാത്ത വിസയോ റസിഡൻറ് പെർമിറ്റോ ഉള്ളവരാകണം. പ്രവാസി ഐഡൻറിറ്റി കാർഡ് ഉള്ളവർക്കും പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസിയിൽ അംഗമാകാൻ കഴിയും.

അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ്

നോര്‍ക്ക റൂട്സ് വെബ്സൈറ്റ് വഴി അനുബന്ധ രേഖകളും ഫീസും സഹിതം അപേക്ഷിച്ചാൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ പോളിസി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പ്രവാസിയുടെ വിദേശത്തുള്ള കുടുംബാംഗങ്ങൾക്ക് വേവ്വേറെ അപേക്ഷ സമർപ്പിക്കണം. പോളിസി അനുവദിച്ച തീയതി മുതൽ 30 ദിവസത്തിന് ശേഷം മാത്രമാണ് െക്ലയിമിനായി അപേക്ഷിക്കാൻ സാധിക്കുക. ഇൻഷുറൻസ് െക്ലയിം ഫോം വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

െക്ലയിം ഫോമും അതോടൊപ്പം നൽകേണ്ട സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും സഹിതം നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പൂരിപ്പിച്ച് ഒപ്പിട്ട െക്ലയിം ഫോമിനോടൊപ്പം പാസ്പോർട്ടിെൻറ ഫ്രണ്ട് പേജ്, അഡ്രസ് പേജ്, വിസ, റസിഡൻറ് പെർമിറ്റ്, ഇകാമ എന്നിവയുടെ കോപ്പിയും ഫോേട്ടായും ഹാജരാക്കണം. ഇന്ത്യയിലും വിദേശത്തുമുള്ള സ്പെഷലിസ്റ്റ് രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷനർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നതാണ്. രോഗ നിർണയ ശേഷം 30 ദിവസത്തിനുള്ളിൽ െക്ലയിമിനുള്ള അപേക്ഷ സമർപ്പിക്കണം.

പ്രവാസിയുടെ നാട്ടിലുള്ള കുടുംബാംഗങ്ങൾക്ക് പോളിസി ആനുകൂല്യം ലഭിക്കില്ല. െക്ലയിം തുക ഇൻഷുറൻസ് കമ്പനി നോർക്ക റൂട്ട്സിന് കൈമാറുകയാണ് ചെയ്യുക. നോർക്ക റൂട്ട്സ് ഇൗ തുക അപേക്ഷകെൻറ അക്കൗണ്ടിലേക്ക് നൽകും. പോളിസി ഇഷ്യു ചെയ്യുന്നതിന് മുമ്പ് 48 മാസത്തിനുള്ളിൽ ഏതെങ്കിലും രോഗലക്ഷണങ്ങളോ രോഗമോ കണ്ടെത്തുകയോ ചികിത്സ തേടുകയോ ചെയ്താൽ അവ പ്രീ എക്സിസ്റ്റിങ് ഇൽനെസ് എന്ന് കരുതപ്പെടുന്നു. ഇത്തരം രോഗങ്ങൾക്ക് 48 മാസം (നാല് വർഷം) തുടർച്ചയായി പോളിസി കവറേജ് കഴിയുന്നതുവരെ പരിരക്ഷ ലഭിക്കുകയില്ല.

കാലാവധി ഒരു വർഷം

പ്രവാസി രക്ഷാ ഇൻഷുറന്‍സ് പോളിസി കാലാവധി ഒരു വർഷമാണ്. കാലാവധി തീരുന്നതിന് 30 ദിവസം മുമ്പ് പോളിസി പുതുക്കുന്നതിന് അപേക്ഷ സമർപ്പിക്കാം. പോളിസി രേഖകൾ നഷ്ടപ്പെട്ടാൽ നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് പോളിസി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് സേവനദാതാക്കള്‍. നോര്‍ക്ക റൂട്സിെൻറ www.norkaroots.org എന്ന വെബ്സൈറ്റിലെ സര്‍വീസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ് സെക്ഷനില്‍ നിന്നും ഈ പദ്ധതിയിലേക്ക് അപേക്ഷയും ഫീസും ഓണ്‍ലൈനായി സമര്‍പ്പിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Insurance policyemarat beats
News Summary - Insurance policy for expatriates
Next Story