പ്രതീക്ഷയോടെ ഇന്ത്യൻ സമൂഹം
text_fieldsഅബൂദബി: മോദിയുടെ രണ്ടാം യു.എ.ഇ സന്ദർശനത്തിൽ വ്യവസായികൾ ഉൾപ്പെടെ ഇന്ത്യൻ സമൂഹം വൻ പ്രതീക്ഷയിൽ. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടാനും അതുവഴി യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തിന് പ്രയോജനകരമായ നടപടികൾ യു.എ.ഇ സർക്കാറിൽനിന്ന് ഉണ്ടാകാനും സന്ദർശനം വഴിയൊരുക്കുമെന്നാണ് പ്രത്യാശ. മോദിയുടെ രണ്ടാം സന്ദർശനം ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും അബൂദബി ചേംബർ ഒാഫ് കോമേഴ്സ് അംഗവുമായ എം.എ. യൂസുഫലി അഭിപ്രായപ്പെട്ടു. ഇതുവരെ ഇന്ത്യ ഒരു നിക്ഷേപ സ്ഥലമായി മാത്രമാണ് പരിഗണിക്കപ്പെട്ടിരുന്നത്.
എന്നാൽ, ഇൗയിടെയായി ഇന്ത്യൻ വ്യവസായികളെ യു.എ.ഇയിൽ നിക്ഷേപം നടത്താനും ഇവിടെ പ്രവർത്തിക്കാനും അധികൃതർ ക്ഷണിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ യു.എ.ഇക്കുള്ള വിശ്വാസമാണ് ഇത് കാണിക്കുന്നത്. മോദിയുടെ സന്ദർശനത്തോടെ തുറക്കപ്പെടുന്ന പുതിയ സഹകരണ മേഖലകളിലേക്ക് ബിസിനസുകാർ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ സന്ദർശനം ഇന്ത്യയിലെയും യു.എ.ഇയിലെയും ബിസിനസ് മേഖലക്ക് ഉൗർജം പകരുമെന്ന് ബി.ആർ.എസ് വെഞ്ചേഴ്സ് ചെയർമാൻ ബി.ആർ. ഷെട്ടി അഭിപ്രായപ്പെട്ടു.
ഞായറാഴ്ച ദുബൈയിൽ ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്ന പരിപാടിയിൽ അബൂദബിയിലെ ആദ്യ ക്ഷേത്രത്തിെൻറ ശിലാന്യാസം മോദി പ്രതീകാത്മകമായി നിർവഹിക്കുകയാണ്. യു.എ.ഇയുടെ സഹിഷ്ണുതയുടെ ഉദാഹരണമാണ് ക്ഷേത്രത്തിന് സ്ഥലം അനുവദിച്ച നടപടി. 40 മില്യൻ ദിർഹത്തിൽ കുറയാത്ത ചെലവിലായിരിക്കും ക്ഷേത്രത്തിെൻറ നിർമാണം. ഏത് മതക്കാർക്കും അവിടെ വന്ന് പ്രാർഥന നടത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.