Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപച്ചമലയാളത്തിൽ...

പച്ചമലയാളത്തിൽ പറയുന്നു, സാമൂഹിക അകലം പാലിക്കണേ..

text_fields
bookmark_border
പച്ചമലയാളത്തിൽ പറയുന്നു, സാമൂഹിക അകലം പാലിക്കണേ..
cancel
camera_alt

ഷാർജ പുസ്കതമേള നഗരിയിൽ മലയാളത്തിൽ പതിച്ചിരിക്കുന്ന കോവിഡ് മുന്നറിയിപ്പ് 

ഷാര്‍ജ: കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പുസ്തക േപ്രമികള്‍, പ്രസാധകര്‍, അതിഥികള്‍ എന്നിവരെ അക്ഷരനഗരിയിലേക്ക് സ്വീകരിക്കുന്നത്. നാലു ഘട്ടങ്ങളിലായി 20,000 പേര്‍ക്കാണ് ദിവസവും പ്രവേശനം അനുവദിക്കുന്നത്. സാമൂഹിക സുരക്ഷ മുന്നറിയിപ്പുകൾ മലയാളത്തിലും നൽകിയിട്ടുണ്ട് ഷാർജ പുസ്തക അതോറിറ്റി. എക്സ്പോ സെൻററിലെ മിക്കയിടങ്ങളിലും മലയാളം അക്ഷരങ്ങളിലുള്ള ഇൗ അറിയിപ്പ് പതിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സ്ഥിരം പട്രോളിങ്ങിന് പുറമേ ഡ്രോണുകളിലും ഷാർജ പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്. കുറ്റമറ്റ രീതിയിൽ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തി, വെല്ലുവിളികൾക്കിടയിലും കാര്യക്ഷമമായി മേള പൂർത്തീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പൊലീസും സാങ്കേതിക പ്രവർത്തകരും ബുക്ക് അതോറിറ്റി ജീവനക്കാരും എക്സ്പോ സെൻററും പ്രവർത്തിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്ഷരോത്സവത്തില്‍ എത്തുന്നവര്‍ മാസ്ക് ധരിക്കുന്നതോടൊപ്പം സാമൂഹിക അകലവും നിര്‍ബന്ധമായും പാലിച്ചിരിക്കണം.

പരിപാടികള്‍ക്ക് ശേഷം ദിവസവും രാത്രി അഞ്ചു മണിക്കൂര്‍ അണുനശീകരണം നടത്തും. സന്ദര്‍കരെ സ്വീകരിക്കാന്‍ അത്യാധുനിക തെര്‍മല്‍ ഗേറ്റുകള്‍ എല്ലാ പ്രവേശന കവാടത്തിലും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം കൃത്യമായി പ്രവര്‍ത്തിക്കുന്നവയാണെന്ന് ഉറപ്പുവരുത്താന്‍ സാങ്കേതിക വിദഗ്ധരും രംഗത്തുണ്ട്.മേളനഗരിയിൽ കയറുന്നവർക്ക് വിവിധ നിറങ്ങളിലുള്ള ബാന്‍ഡുകള്‍ കൈയില്‍ ധരിക്കാന്‍ നല്‍കും. ഇത് മറ്റാര്‍ക്കും കൈമാറാന്‍ പാടില്ല.

ഓരോ സെഷനുകളിലും വ്യത്യസ്ത നിറങ്ങളിലുള്ള ബാൻഡുകളാണ് സന്ദർശകർക്ക് നൽകുന്നത്. വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ചകളില്‍ വൈകീട്ട് നാലു മുതല്‍ രാത്രി 11 വരെയുമാണ് പ്രവേശനം. പുസ്തകോത്സവ വിശേഷങ്ങൾ ഓണ്‍ലൈനായി അറിയാൻ sharjahreads.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah book fair
Next Story