യു.എ.ഇ-സൗദി സാഹോദര്യ സേന്ദശം ഉയർത്തി ഇമറാത്തി യുവാവ് ഒാടുന്നു; അബൂദബി മുതൽ മക്ക വരെ
text_fieldsഅബൂദബി: യു.എ.ഇയുടെയും സൗദിയുടേയും സാഹോദര്യം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഇമറാത ്തി യുവാവ് അബൂദബിയിൽ നിന്ന് മക്കയിലേക്ക് ഒാടുന്നു. യു.എ.ഇയിലെ പ്രമുഖ കായിക താരവും എമിറേറ്റ്സ് സെൻറർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻറ് റിസർച്ച് (ഇ.സി.എസ്.എസ്.ആർ.) എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ഖാലിദ് അൽ സുവൈദിയാണ് ഇൗ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. 40 ദിവസം കൊണ്ട് 2000 കിലോമീറ്റർ താണ്ടുകയാണ് ലക്ഷ്യം. അടുത്ത വർഷം ഫെബ്രുവരി ഒന്നിനാണ് പ്രയാണം തുടങ്ങുക. ദിവസവും കുറഞ്ഞത് 50 കിലോമീറ്ററായിരിക്കും ഒാടുക.
അറബ് ലോകത്തിനും ഗൾഫ് നാടുകൾക്കും എതിരായ ഭീഷണികളെ ഒന്നിച്ചു നിന്ന് നേരിടുന്ന ഇമറാത്തി-സൗദി ബന്ധത്തിന് കൃതജ്ഞത അറിയിക്കുകയാണ് ഉദ്യമത്തിെൻറ ലക്ഷ്യമെന്ന് ദേശീയ ദിനപത്രങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അൽ സുവൈദി പറഞ്ഞു. മേഖലയുടെ പുരോഗതിക്ക് വേണ്ടി ഇരു രാജ്യങ്ങളുടെയും നേതാക്കൾ നടത്തുന്ന പരിശ്രമങ്ങളെ അഭിവാദ്യം ചെയ്യുന്നതും പരിപാടിയുടെ ഉദ്ദേശമാണ്. മാരത്തൺ വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള ഒരുക്കങ്ങൾ കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങിയതാണ്. നവംബർ 10 ന് 270 ദിവസത്തെ തുടർച്ചയായ പരിശീലനം പൂർത്തിയായിരുന്നു. ശാരീരികവും മാനസികമായ തയാറെടുപ്പാണ് ഇൗ കാലയളവിൽ നടത്തിയത്. പരിശീലന കാലത്ത് 7,150 കിലോമീറ്റർ ഒാട്ടം പൂർത്തിയാക്കി. 3000 മണിക്കൂർ ജിമ്മിൽ ചെലവഴിച്ചു. സൗദിയിലെത്തിയ ശേഷം ഉംറ നിർവഹിക്കുന്നതോടെ മാത്രമെ തെൻറ ദൗത്യം പൂർത്തിയാവൂ എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.