Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബഹിരാകാശത്തെ...

ബഹിരാകാശത്തെ ഇമറാത്തി പാദമുദ്രക്ക് ഇനി 100 ദിവസം

text_fields
bookmark_border
ബഹിരാകാശത്തെ ഇമറാത്തി പാദമുദ്രക്ക് ഇനി 100 ദിവസം
cancel
camera_alt????? ??? ????????? ?????????????????? ???????? ??????????????????, ??????? ???? ?????????????????????

അബൂദബി: പ്രഥമ ഇമറാത്തി ബഹിരാകാശ യാത്രികനെ ബഹിരാകാശ കേന്ദ്രത്തിൽ എത്തിക്കുന്ന ച രിത്രപ്രധാന ദൗത്യത്തിന് ഇനി 100 ദിവസം മാത്രം. എഫ്-16ബി60 വിമാനത്തിെൻറ പൈലറ്റായ ഹസ്സ അ ൽ മൻസൂറിയാണ് സെപ്റ്റംബർ 25ന് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് യാത്ര തി രിക്കുന്നത്. റഷ്യയിലെ യൂറി ഗഗാറിൻ കോസ്മോനോട്ട് പരിശീലന കേന്ദ്രത്തിൽ സഹപ്രവർത്തകൻ സുൽത്താൻ അൽ നിയാദിക്കൊപ്പം പരിശീലനത്തിലാണ് ഹസ്സ. സോയൂസ് എം.എസ്^15 പേടകത്തിലാണ് ബഹിരാകാശ യാത്ര. കൂടെ യാത്ര തിരിക്കുന്ന യു.എസ് ബഹിരാകാശ യാത്രിക ജെസീക മീർ തങ്ങൾ ഒന്നിച്ച് പരിശീലനം നേടിയതായി രണ്ടാഴ്ച മുമ്പ് അറിയിച്ചിരുന്നു. ഹസ്സയോടും മറ്റൊരു സഹയാത്രികനായ റഷ്യയുടെ ഒലേഗ് സ്ക്രിപോഷ്കയോടുമൊപ്പമുള്ള േഫാേട്ടായും അവർ ട്വീറ്റ് ചെയ്തിരുന്നു. ദൗത്യത്തിനായുള്ള സോയൂസ് പേടകത്തിൽ മൂവരും ഇരിക്കുന്ന ഫോേട്ടായാണ് പോസ്റ്റ് ചെയ്തത്.


മനുഷ്യർ ഉൾപ്പെടുന്ന അടുത്ത ബഹിരാകാശ ദൗത്യമായിരിക്കും ഹസ്സയുടേതും സംഘത്തിെൻറയും. സോയൂസ് എം.എസ്^14 ഉപയോഗിച്ച് ആഗസ്റ്റിൽ മനുഷ്യരില്ലാത്ത ബഹിരാകാശ ദൗത്യം നടത്തുന്നുണ്ട്. സെപ്റ്റംബറിലെ ദൗത്യത്തിന് ലോകത്തെ ഏറ്റവും വിശ്വസനീയമായ സോയൂസ് എഫ്.ജി ലോഞ്ച് വെഹിക്കിളാണ് റോസ്കോസ്മോസ് ഉപയോഗിക്കുക. വാഹനത്തിെൻറ ഭാഗങ്ങൾ മോസ്കോ ആസ്ഥാനമായുള്ള എനർജിയ എയറോസ്പേസ് കമ്പനിയിൽനിന്ന് 2500 കിലോമീറ്റർ അകലെയുള്ള കസാഖ്സഥാനിയിലെ ബൈകനോർ ബഹിരാകാശ കേന്ദ്രത്തിലെത്തിൽ റെയിൽ മാർഗം എത്തിച്ചിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ ബൈകനോർ ബഹിരാകാശ കേന്ദ്രത്തിലായിരിക്കും വാഹനം കൂട്ടിച്ചേർക്കുക. ബഹിരാകാശത്ത് കാലുകുത്തിയ പ്രഥമ മനുഷ്യനായ യൂറി ഗഗാറിൻ 1961 ജൂണിൽ തെൻറ ബഹിരാകാശ യാത്ര ആരംഭിച്ചത് ഇവിടെനിന്നായിരുന്നു. യാത്ര പുറപ്പെടുന്നതിനും അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ ചെലവഴിക്കുന്നതിനും തിരിച്ചുവരുന്നതിനും അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള പരിശീലനം നേടുന്നതായി കഴിഞ്ഞ മാസം ഹസ്സ പുറത്തുവിട്ട വീഡയോ സന്ദേശം വ്യക്തമാക്കിയിരുന്നു. എട്ട് ദിവസങ്ങളാണ് ഹസ്സ ബഹിരാകാശ കേന്ദ്രത്തിൽ ചെലവഴിക്കുക. ഇതിനിടെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തെ കുറിച്ച് അറബിയിലുള്ള ടൂർ വിവരണവും 15 പരീക്ഷണങ്ങളും അദ്ദേഹം പൂർത്തീകരിക്കും.


ചിക്കൻ സ്റ്റ്യൂ സലോണ, മദ്റൂബ എന്ന അരിഭക്ഷണം, മധുരമുള്ള സേമിയ, ഒാംലെറ്റ് എന്നിവയായിരിക്കും ബഹിരാകാശ കേന്ദ്രത്തിൽ ഹസ്സക്ക് പ്രാതൽ ഭക്ഷണമായി നൽകുകയെന്ന് റഷ്യൻ ന്യൂസ് ഏജൻസിയായ സ്പുട്ട്നിക് റിപ്പോർട്ട് ചെയ്യുന്നു. പൂജ്യം ഭൂഗുരുത്വാകർഷണത്തിൽ കഴിക്കാവുന്ന തരത്തിൽ പ്രത്യേക സഞ്ചികളിലായിരിക്കും ഭക്ഷണം നൽകുക.ഹസ്സക്കൊപ്പം പോകുന്ന രണ്ട് ബഹിരാകാശ യാത്രികരും അവിടെയുള്ള മൂന്ന് ശാസ്ത്രജ്ഞരോടൊപ്പം ചേരുകയും ദീർഘകാലം അവിടെ ചെലവഴിക്കുകയും ചെയ്യും. ഒക്ടോബർ മൂന്നിന് റഷ്യൻ ബഹിരാകാശ യാത്രികൻ അലക്സി ഒാവ്ചിനിൻ, നാസയുടെ നിക് ഹേഗ് എന്നിവരോടൊപ്പമാണ് ഹസ്സ ഭൂമിയിലേക്ക് മടങ്ങുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsimarathi
News Summary - imarathi-uae-gulf news
Next Story