Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅനധികൃത പരസ്യം;...

അനധികൃത പരസ്യം; കനത്ത തുക പിഴയിടും

text_fields
bookmark_border
fine
cancel

അബൂദബി: അനധികൃതമായി പരസ്യബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും സ്ഥാപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി. നിയമലംഘകരില്‍നിന്ന് കനത്ത പിഴ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അബൂദബി നഗര, ഗതാഗത വകുപ്പ് സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. എമിറേറ്റിലെ പൊതുവിടങ്ങളുടെ ശുചിത്വവും ദൃശ്യഭംഗിയും നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി. അനുമതിയില്ലാതെ പരസ്യബോര്‍ഡ് സ്ഥാപിക്കുകയോ അനുമതി ലഭിച്ചവ കാലാവധിക്കുശേഷം നിലനിര്‍ത്തുകയോ ചെയ്താല്‍ രണ്ടായിരം ദിര്‍ഹമാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴത്തുക നാലായിരം ദിര്‍ഹമായി ഉയരും. മൂന്നാം തവണമുതലുള്ള നിയമലംഘനങ്ങള്‍ക്ക് 8000 ദിര്‍ഹമാണ് പിഴയൊടുക്കേണ്ടത്. അനധികൃതമായോ പെര്‍മിറ്റ് കാലാവധി അവസാനിച്ചശേഷമോ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നതിനും സമാനമായ പിഴത്തുകകളാണ് ഒടുക്കേണ്ടിവരിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsHeavy finesillegal advertisements
News Summary - Illegal advertising; Heavy fines will be imposed
Next Story