Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇറാെൻറ ആക്രമണങ്ങളെ...

ഇറാെൻറ ആക്രമണങ്ങളെ അപലപിച്ച് ‘ഐക്കാവോ’; വ്യോമയാന മേഖലയ്ക്ക് കനത്ത ഭീഷണിയെന്ന് മുന്നറിയിപ്പ്

text_fields
bookmark_border
ഇറാെൻറ ആക്രമണങ്ങളെ അപലപിച്ച് ‘ഐക്കാവോ’; വ്യോമയാന മേഖലയ്ക്ക് കനത്ത ഭീഷണിയെന്ന് മുന്നറിയിപ്പ്
cancel

റിയാദ്: അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐക്കാവോ) കൗൺസിൽ ഇറാെൻറ ആക്രമണങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് പ്രമേയം പാസാക്കി. മേഖലയിലെ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് ഐക്കാവോ ആവശ്യപ്പെട്ടു. സിവിൽ ഏവിയേഷെൻറ സുരക്ഷയ്ക്കും സുരക്ഷിതത്വത്തിനും നേരെയുള്ള ഭീഷണികൾക്കെതിരായ അന്താരാഷ്ട്ര സമൂഹത്തിെൻറ ഉറച്ച നിലപാടാണ് ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്.

സൗദി അറേബ്യ, യു.എ.ഇ, ജോർഡാൻ, ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, ഒമാൻ, ഈജിപ്ത്, മൊറോക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി സമർപ്പിച്ച വർക്കിങ് പേപ്പറിെൻറ അടിസ്ഥാനത്തിലാണ് ഈ നടപടി.

സൗദി അറേബ്യയുടെ നിലപാട്

ഐക്കാവോ കൗൺസിലിെൻറ ആറാമത് യോഗത്തിൽ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി എൻജി. മുഹമ്മദ് ബിൻ സാമി ഹബീബ് രാജ്യത്തിെൻറ നിലപാട് വ്യക്തമാക്കി. നിലവിലെ സംഘർഷങ്ങളിൽ സൗദി അറേബ്യ കക്ഷിയല്ലെന്നും, സംഘർഷം തുടങ്ങിയ നാൾ മുതൽ സമാധാനത്തിനും നയതന്ത്ര പരിഹാരങ്ങൾക്കുമാണ് രാജ്യം ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച് 11-ന് പുറപ്പെടുവിച്ച യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം (നമ്പർ 2817) അദ്ദേഹം ചൂണ്ടിക്കാട്ടി. ജിസിസി രാജ്യങ്ങൾക്കും ജോർഡാനും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ഈ പ്രമേയം അപലപിച്ചിരുന്നു. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരിടുന്ന ഭീഷണിയുടെ വ്യാപ്തി അന്താരാഷ്ട്ര സമൂഹം തിരിച്ചറിയുന്നു എന്നതിെൻറ തെളിവാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം

സിവിൽ ഏവിയേഷെൻറ അടിസ്ഥാന സൗകര്യങ്ങളെയും വ്യോമാതിർത്തിയെയും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളെ സൗദി അറേബ്യ കഠിനമായ ഭാഷയിൽ അപലപിച്ചു. ഇത്തരം നടപടികൾ ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിെൻറയും 1944-ലെ ചിക്കാഗോ കൺവെൻഷെൻറയും നഗ്നമായ ലംഘനമാണെന്ന് എൻജി. മുഹമ്മദ് ബിൻ സാമി ഹബീബ് വ്യക്തമാക്കി. ഇറാൻ ഈ നടപടികൾ ഉടനടി നിരുപാധികം നിർത്തലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഫെബ്രുവരി 28 മുതൽ ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങൾ രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഐക്കാവോ പ്രമേയത്തിൽ കുറ്റപ്പെടുത്തി.

മുൻകൂട്ടിയുള്ള നാവിഗേഷൻ അറിയിപ്പുകൾ നൽകാതെ മിസൈലുകളും മറ്റും വിക്ഷേപിക്കുന്നത് സിവിൽ വിമാനങ്ങളുടെ പാതകളിൽ വലിയ അപകടസാധ്യത സൃഷ്ടിക്കുന്നു. സുരക്ഷാ മുൻകരുതലിെൻറ ഭാഗമായി പല രാജ്യങ്ങൾക്കും വ്യോമാതിർത്തികൾ ഭാഗികമായി അടയ്ക്കേണ്ടി വരികയും വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വരികയും ചെയ്തു. ഇത് അന്താരാഷ്ട്ര വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു.

വിമാനത്താവളങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യം വയ്ക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ആഗോള സമാധാനത്തിന് ഭീഷണിയുമാണെന്ന് കൗൺസിൽ വിലയിരുത്തി.

ഈ പ്രമേയത്തിെൻറ പകർപ്പ് ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ ബോഡികൾക്ക് കൈമാറാനും അംഗരാജ്യങ്ങളെ വിവരമറിയിക്കാനും ഐക്കാവോ തീരുമാനിച്ചു. സിവിൽ ഏവിയേഷെൻറ സുരക്ഷ ഉറപ്പാക്കാൻ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും.

സൗദി അറേബ്യ ചിക്കാഗോ കൺവെൻഷനോട് പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് എൻജി. ഹബീബ് ആവർത്തിച്ചു. അയൽരാജ്യങ്ങളുമായി സഹകരിച്ച് വ്യോമഗതാഗതം സുഗമമാക്കുന്നതിനും, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഒഴിപ്പിക്കൽ വിമാനങ്ങളെ സഹായിക്കുന്നതിനും സൗദി വിമാനത്താവളങ്ങൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിവിൽ ഏവിയേഷൻ അതത് ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കണമെന്നും സൈനിക ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും അദ്ദേഹം എല്ലാ രാജ്യങ്ങളോടും അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - IATA condemns Iran's attacks; warns of serious threat to aviation sector
Next Story