വിസ്മയമായി ഹൈപ്പർ ലൂപ്പ് പാസഞ്ചർ പോഡ്
text_fieldsദുബൈ: ശാസ്ത്ര കഥയിലെ സങ്കൽപം മാത്രമായിരുന്ന ഹൈപ്പർ ലൂപ്പ് നേരിട്ട് കണ്ടതിെൻറ കുളിരിലാണ് ദുബൈ നിവാസികൾ. മണിക്കൂറില്‍ 1200 കിലോമീറ്റര്‍ എന്ന സ്വപ്ന വേഗത്തിൽ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനമെന്ന പേരിൽ ഹൈപ്പർ ലൂപ്പ് വാർത്തകളിൽ ഇടം പിടിച്ചിട്ട് കാലമേറെയായെങ്കിലും ഇത് ഇത്രവേഗം നേരിട്ട് കാണാനാവുമെന്ന് ആരും കരുതിയിരിക്കില്ല.
ഇന്നൊവേഷൻ പ്രദർശനത്തിെൻറ ഭാഗമായി ദുബൈ ആർ.ടി.എ. ഹൈപ്പർ ലൂപ്പിെൻറ ആദ്യ ഡിസൈൻ പ്രോേട്ടാടൈപ്പ് ജനങ്ങൾക്ക് മുന്നിൽ വെച്ചതോടെയാണ് സംഭവം നിസാര കാര്യമല്ലെന്ന് സാധാരണക്കാർക്ക് മനസിലായത്. സിറ്റിവാക് രണ്ടിൽ ഹൈപ്പർ ലൂപ്പിൽ യാത്രികർക്ക് ഇരിക്കാനുള്ള പാസഞ്ചർ പോഡ് കൂടി പ്രദർശിപ്പിച്ചതോടെ സ്വപ്നം യാഥാർത്ഥ്യമായ അനുഭവത്തിലായി സന്ദർശകർ. ‘ഭാവിയിലേക്കുള്ള എളുപ്പ വഴി’ എന്ന പേരിലായിരുന്നു പ്രദർശനം. ദുബൈ ഇന്നൊവേഷൻ പ്രദർശനം ഉദ്ഘാടനം ചെയ്ത ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം പാസഞ്ചർ പോഡിന് ഉൾഭാഗം പരിശോധിച്ചു. അമേരിക്കയിലെ വിർജിൻ ഹൈപ്പർ ലൂപ്പ് വണ്ണുമായി സഹകരിച്ച് പദ്ധതി ഏതൊക്ക റൂട്ടുകളിൽ വേണമെന്ന കാര്യം പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്ന് ആർ.ടി.എ. ഡയറക്ടർ ജനറൽ മത്താർ അൽ തായർ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി നടപ്പാകുമെന്നാണ് പ്രതീക്ഷ. ഗോൾഡ് ക്ലാസിൽ അഞ്ച് യാത്രികർക്കും സിൽവർ ക്ലാസിൽ 14 യാത്രികർക്കും സഞ്ചരിക്കാനുള്ള സൗകര്യമാണ് പോഡിലുള്ളത്. അതിവേഗത്തിൽ പോകുേമ്പാഴുണ്ടായേക്കാവുന്ന ശാരീരിക അസ്വസ്ഥത ഒഴിവാക്കാനായി ഇതിൽ ജനാലകൾ ഒഴിവാക്കിയിട്ടുണ്ട്. ദുബൈ മെേട്രാക്ക് പകരമാവില്ല ഇതെന്നും സ്റ്റോപ്പുകൾ കുറഞ്ഞ ദീർഘദൂര യാത്രകൾക്കായാണ് ഹൈപ്പർ ലൂപ്പ് ഉപയോഗിക്കുകയെന്നും ആർ.ടി.എ. അധികൃതർ വ്യക്തമാക്കുന്നു. ഇപ്പോഴും വികസന ഘട്ടത്തിലായതിനാൽ യാത്രക്കൂലിയും മറ്റും എത്രയായിരിക്കുമെന്നതിെൻറ വിശദാംശങ്ങൾ പറയാറായിട്ടില്ലെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.