Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹുദൈരിയാത്ത്...

ഹുദൈരിയാത്ത് ദ്വീപിനെ താമസ കേന്ദ്രമാക്കാന്‍ മാസ്റ്റര്‍ പ്ലാന്‍

text_fields
bookmark_border
ഹുദൈരിയാത്ത് ദ്വീപിനെ താമസ കേന്ദ്രമാക്കാന്‍ മാസ്റ്റര്‍ പ്ലാന്‍
cancel

അബൂദബി: ഹുദൈരിയാത്ത് ഐലന്‍ഡിനെ താമസകേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ അബൂദബി മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു. മോഡോണ്‍ പ്രോപര്‍ട്ടീസുമായി സഹകരിച്ച് 51 ദശലക്ഷം ചതുരശ്ര മീറ്ററിലാണ് പദ്ധതി തയാറാക്കുക. ഹുദൈരിയാത്ത് ദ്വീപിന്റെ പകുതിയിലേറെ സ്ഥലത്താണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. വലുപ്പത്തിലും വിസ്തൃതിയിലും ഇത്തരത്തിലുള്ള ആദ്യ നഗരമാവും ഹുദൈരിയാത്ത് ദ്വീപിലെ പദ്ധതിയെന്ന് അബൂദബി മീഡിയാ ഓഫിസ് അറിയിച്ചു. അബൂദബി നഗരത്തിന്റെയും കടല്ത്തീരത്തിന്റെയും പനോരമിക് കാഴ്ച ദൃശ്യമാവുന്ന നിലയിലാവും താമസകേന്ദ്രം നിര്‍മിക്കുക. പദ്ധതി അബൂദബിക്ക് 16 കിലോമീറ്റര്‍ ബീച്ച് അടക്കം 53.5 കിലോമീറ്റര്‍ തീരപ്രദേശം കൂടി സമ്മാനിക്കും.

വിനോദ, വാണിജ്യ, സുഖസൗകര്യങ്ങള്‍, എമിറേറ്റിലെ ബൃഹത്തായ നഗര ഉദ്യാനം, 220 സൈക്കിള്‍ ട്രാക്ക് ശൃംഖല എന്നിവ പദ്ധതിയിലുണ്ടാവും. ഹുദൈരിയാത്ത് ദ്വീപില്‍ ഇതിനകം വെല്‍ക്രോണ്‍ അബൂദബി, സര്‍ഫ് അബൂദബി, ജനപ്രിയ ഇക്കോ ടൂറിസം കേന്ദ്രം, ബാബ് അല്‍ നുജൂം റിസോര്‍ട്ട്, മര്‍സാന ബീച്ച്, ഒ.സി.ആര്‍. പാര്‍ക്ക്, ട്രെയില്‍ എക്‌സ്, ബൈക്ക് പാര്‍ക്ക്, 321 സ്‌പോര്‍ട്‌സ് തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങളുണ്ട്. യു.എ.ഇ. രാഷ്ട്ര നേതാക്കളുടെ കാഴ്ചപ്പാടുകള്‍ക്കനുസൃതമായാണ് പദ്ധതി ഒരുക്കുന്നതെന്ന് അബൂദബി ധനകാര്യ വകുപ്പിന്റെയും മോഡോണ്‍ പ്രോപര്‍ട്ടീസിന്റെയും ചെയര്‍മാനായ ജാസിം അല്‍ സഅബി പറഞ്ഞു. സര്‍ഫ് അബൂദബി ഈ വര്‍ഷം അവസാനത്തോടെ തുറക്കും. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തിരമാലകള്‍ ഇവിടെയാവും ഉണ്ടാവുക. അന്താരാഷ്ട്ര സൈക്ലിങ് മത്സരങ്ങള്‍ക്ക് വേദിയാവുന്ന വെല്‍ഡ്രോം അബൂദബി 2025 ഒടുവിലാവും ഹുദൈരിയാത്ത് ദ്വീപില്‍ തുറക്കുക.

2018ല്‍ തുറന്നുകൊടുത്ത ഹുദൈരിയാത്ത് ദ്വീപ് അതിവേഗം അബൂദബിയുടെ മുന്‍നിര ബീച്ചുകളിലൊന്നായും മാറിയിട്ടുണ്ട്. ഹുദൈരിയാത്ത് പാലം ഇവിടെത്ത പ്രധാന ആകര്‍ഷണമാണ്. 600 മീറ്റര്‍ മാത്രമാണ് ഇവിടത്തെ ബീച്ച്. ഭക്ഷണശാലകളും കായിക കേന്ദ്രങ്ങളുമൊക്കെ ഇവിടെ സജ്ജമാണ്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് പ്രവേശനം.ഹുദൈരിയാത്ത് ദ്വീപിലെ ബോട്ട്, ജെറ്റ് സ്‌കൈസ്, സര്‍ക്യൂട്ട് എക്‌സ് സ്‌കേറ്റ് പാര്‍ക്ക് തുടങ്ങിയവ സന്ദര്‍ശകരെ ആവേശം കൊള്ളിപ്പിക്കുന്നവയാണ്.

രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാനാവുക. പ്രവേശനം സൗജന്യം. ദ്വീപിലെ സൈക്ലിങ് ഹബ് തുറന്നതോടെ അബൂദബി ആഗോള സൈക്ലിങ് ഹബ്ബ് ആയി ഇത് മാറി. കൂടാതെ 3500 കാണികളെ ഉള്‍ക്കൊള്ളുന്ന 109 കിലോമീറ്റര്‍ ട്രാക്ക് വെലോഡ്രോം സജ്ജമാണ്. എമിറേറ്റിലെ സൈക്ലിങ് സൗഹൃദ ഇടപെടലുകളെ തുടര്‍ന്ന് യൂനിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷനൽ(യു.സി.ഐ)അബൂദബിയെ ബൈക്ക് സിറ്റിയായി തിരഞ്ഞെടുത്തിരുന്നു. പശ്ചിമേഷ്യയിലും ഏഷ്യയിലും തന്നെ ഈ പദവി നേടുന്ന നഗരം കൂടിയായി അബൂദബി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEHudairiyat Island
Next Story