Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയുവതിയിൽനിന്ന്...

യുവതിയിൽനിന്ന് വായ്പ വാങ്ങിയ പണം തിരികെ നൽകാൻ വിധി

text_fields
bookmark_border
യുവതിയിൽനിന്ന് വായ്പ വാങ്ങിയ പണം തിരികെ നൽകാൻ വിധി
cancel

അബൂദബി: യുവതിയില്‍നിന്ന് വായ്പയായി വാങ്ങിയ നാലുലക്ഷം ദിര്‍ഹം തിരികെ കൊടുക്കാന്‍ യുവാവിന് നിര്‍ദേശം നല്‍കി അബൂദബി ഫാമിലി, സിവില്‍, അഡ്മിനിസ്‌ട്രേറ്റിവ് ക്ലെയിംസ് കോടതി. വിശ്വാസത്തിന്റെ പുറത്ത് യുവതി കടം നല്‍കിയ പണം തിരികെ നല്‍കാതിരിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്.

താന്‍ നല്‍കിയ നാലുലക്ഷം ദിര്‍ഹം അഞ്ചുശതമാനം പലിശ സഹിതം തിരികെ വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. രണ്ടുലക്ഷം ദിര്‍ഹം വീതം രണ്ടു തവണയായാണ് താന്‍ യുവാവിന് കടം നല്‍കിയതെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. പണം കൈപ്പറ്റിയതിന് യുവാവ് ഒപ്പിട്ടു നല്‍കിയ രസീതും യുവതി കോടതിയില്‍ സമര്‍പ്പിച്ചു. യുവതി ഹാജരാക്കിയ രസീതിലെ ഒപ്പ് തന്റേതാണെന്ന് യുവാവ് സാക്ഷ്യപ്പെടുത്തി. പണം തിരികെ നല്‍കിയെന്നു തെളിയിക്കാനും യുവാവിനായില്ല. ഇതു കണക്കിലെടുത്താണ് കോടതി യുവാവിനോട് പരാതിക്കാരിയുടെ പണം തിരികെ നല്‍കാന്‍ ഉത്തരവിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneyyoung womanborrowed
News Summary - How to repay money borrowed from a young woman
Next Story