വീട് വിൽപന തട്ടിപ്പ്പരാതിക്കാരന് 50,000 ദിർഹം നഷ്ടപരിഹാരം
text_fieldsഅൽഐൻ: വീട് വിൽപനയുടെ പേരിൽ ഉപഭോക്താവിൽ നിന്ന് തട്ടിയെടുത്ത ഒരു ലക്ഷം ദിർഹം തിരികെ നൽകാൻ പ്രതിയോട് ഉത്തരവിട്ട് അൽഐൻ സിവിൽ, അഡ്മിനിസ്ട്രേറ്റിവ് കോടതി. 50,000 ദിർഹം നഷ്ടപരിഹാരവും പ്രതി നൽകണം.
തന്റെ പേരിലുള്ള വില്ലയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ഉപഭോക്താവിൽ നിന്ന് പണം തട്ടിയെടുത്തത്. 4.5 ലക്ഷം ദിർഹത്തിന് വീട് നൽകാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം.
അഡ്വാൻസ് തുകയായിട്ടാണ് ഒരു ലക്ഷം ദിർഹം വാങ്ങിയത്. എന്നാൽ, പിന്നീട് നടന്ന അന്വേഷണത്തിൽ വീട് ഇയാളുടെ പേരിലല്ലെന്ന് ഉപഭോക്താവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ക്രിമിനൽ കേസ് ഫയൽ ചെയ്ത കോടതി പ്രതി കുറ്റക്കാരനാണെന്ന് വിധിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരൻ നൽകിയ സിവിൽ കേസിലാണ് നഷ്ടപരിഹാരമായി 50,000 ദിർഹം നൽകാൻ കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

