ഭക്ഷ്യലോകത്തെ അഭിവാജ്യ ഘടകമായി ഹോട്ട്പാക്
text_fieldsദുബൈ: ആഗോള രുചികളുടെയും ഭക്ഷ്യവസ്തുക്കളുടെയും സംഗമ ഭൂമിയാണ് ദുബൈ വേൾഡ് ട്രേഡ ് സെൻററിലെ ഗൾഫുഡ് ഫെസ്റ്റ്. ഒാരോ പവിലിയനും പരിചയപ്പെടുത്തുന്നത് പുതിയ സ്വാദു കളും ആഹാര രീതികളുമാണ്. എന്നാൽ, ഭക്ഷ്യവിഭവങ്ങളൊന്നും വിളമ്പാത്ത അപൂർവം ചില സ്റ്റ ാളുകളുണ്ടിവിടെ. ഭക്ഷ്യവിപണന ലോകത്ത് ഒഴിവാക്കാൻ പറ്റാത്ത വിഭവങ്ങളൊരുക്കുന്നതിനാലാണ് ഇവർ ഗൾഫുഡിൽ ഇടംപിടിച്ചത്. അവരിൽ പ്രധാനിയാണ് ഹോട്ട് പാക്ക്. ‘സെലിബ്രേറ്റ് യുവർ ഫുഡ്’ എന്നാണ് ഹോട്ട് പാക്കിെൻറ അടിസ്ഥാന തത്ത്വം. അതിനാൽ തന്നെ, ഹോട്ട്പാക്കില്ലാത്ത ഭക്ഷ്യമേളക്ക് പൂർണതയുണ്ടാവില്ല.
ഗൾഫ് ലോകത്തിനും മലയാളിക്കും ഹോട്ട്പാക്കിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. പരിസ്ഥിതിയെ പ്ലാസ്റ്റിക് കവർന്ന് തിന്നുന്ന ലോകത്ത് േപപ്പറിൽ മാജീക് തീർക്കുന്നവരാണ് ഹോട്ട്പാക്.
ടിഷ്യൂ പേപ്പറായും ഗ്ലാസായും ജ്യൂസിലെ സ്ട്രോയായും വിവാഹ വീട്ടിലെ പാത്രമായുമെല്ലാം ഹോട്ട്പാക് നമ്മുടെ മുന്നിൽ എത്താറുണ്ട്. അപൂർവം ചില വസ്തുക്കൾ പ്ലാസ്റ്റിക് നിർമിതമാണെങ്കിലൂം പരിസ്ഥിതിക്ക് നാശം വരുത്താത്ത ‘ഗ്രീൻ പ്ലാസ്റ്റിക്’ രീതിയാണ് ഉപയോഗിക്കുന്നത്. റീസൈക്ലിങ്ങിന് പ്രാമുഖ്യം നൽകിയും കാർബൺ ബഹിർഗമനം കുറച്ചുമുള്ള പ്രകൃതി സൗഹൃദമായ ഉൽപാദനപ്രവർത്തനരീതിയാണ് ഹോട്ട്പാക് പിന്തുടരുന്നത്.
‘പരിസ്ഥിതി സൗഹൃദം’ എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണയും ഹോട്ട്പാക് ഗൾഫുഡിൽ എത്തിയിരിക്കുന്നത്. ശൈഖ് സായിദ് ഹാളിൽ ട്രേഡ് സെൻറർ മേഖലയിൽ എസ്-എം 54ാം നമ്പർ സ്റ്റാളാണ് ഹോട്ട്പാക്കിേൻറത്. ദുബൈയിൽ അത്യാധുനിക പ്ലാൻറുള്ള ഹോട്ട്പാക്കിെൻറ ഭൂരിപക്ഷം ഉൽപന്നങ്ങളും ഇവിടെയുണ്ട്. അമേരിക്കയിൽ ആദ്യമായി ഒാഫിസ് തുറക്കുന്നതിെൻറയും ദമ്മാമിൽ ആദ്യമായി റിെട്ടയിൽ ഷോറൂം തുറക്കുന്നതിെൻറയും ആഘോഷത്തിലാണ് ഹോട്ട്പാക് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.