മഹ്മൂദ് വഹീദ് അറബ് ഹോപ്പ്മേക്കർ
text_fieldsദുബൈ: കാലുഷ്യത്തിെൻറ വർത്തമാന കാലത്തും കാരുണ്യത്തിെൻറ ലോകത്തെക്കുറിച്ച് തലമുറകൾക്ക്് പ്രതീക്ഷ പകരുന്ന നൻമയുടെ പോരാളികൾക്ക് യു.എ.ഇയുടെ സ്നേഹാദരം. വൃദ്ധജന സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘത്തിെൻറ അമരക്കാരൻ മഹ്മൂദ് വഹീദ് ആണ് 10 ലക്ഷം ദിർഹം മൂല്യമുള്ള ഹോപ്പ് മേക്കർ പുരസ്കാരത്തിന് അർഹനായത്. അറബ് ലോകത്തെ നാളെയിലേക്ക് നയിക്കാൻ പ്രാപ്തരായ പ്രതീക്ഷപകരുന്ന നായകരെ കണ്ടെത്താനുള്ള പദ്ധതിയുടെ ബുദ്ധികേന്ദ്രമായ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും മഹ്മൂദ് വഹീദിന് പുരസ്കാരം സമ്മാനിച്ചു.
തെരുവുകളിൽ നിന്ന് ആയിരത്തോളം വയോധികരെയാണ് മഹ്മൂദ് വഹീദും സംഘവും ഇതിനകം രക്ഷിച്ച് പുനരധിവസിപ്പിച്ചത്. സോഷ്യൽ മീഡിയ വഴി രണ്ടര ലക്ഷത്തോളം വരുന്ന സന്നദ്ധ പ്രവർത്തകരാണ് അദ്ദേഹത്തിെൻറ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നത്. ദുബൈ സ്റ്റുഡിയോ സിറ്റിയിൽ ഇന്നലെ രാത്രി നടന്ന ഗ്രാൻറ് ഫിനാലെയിലെ മറ്റു നാല് മത്സരാർഥികൾക്കും ഒന്നാം സ്ഥാനക്കാരന് ലഭിച്ച അതേ സമ്മാനതുക ലഭിക്കും. ഇൗജിപ്തിൽ നിന്നുള്ള നവാൽ മുസ്തഫ, കുവൈത്തിൽ നിന്ന് മനാൽ അൽ മുസല്ലം, ഇറാഖിൽ നിന്നുള്ള സിഹാം ജർജീസ്, സുഡാനിൽ നിന്നുള്ള ഫാരിസ് അലി എന്നിവരാണ് ഫൈനൽ പട്ടികയിൽ എത്തിയത്. ഹോപ്പ്മേക്കർമാരുടെ ലക്ഷ്യസാക്ഷാൽക്കാരത്തിന് പിന്തുണ നൽകാൻ തുടക്കമിടുന്ന അറബ് ഹോപ്പ്മേക്കർ അക്കാദമിക്ക് 5 കോടി ദിർഹവും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു.
ഇൗജിപ്ഷ്യൻ തെരുവുകളിൽ ഭവനരഹിതരായി ഒരാൾ പോലും ഉണ്ടാവില്ല എന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ ദൗത്യമെന്നും അതു സാധ്യമാകും വരെ പ്രവർത്തനം തുടരുമെന്നും മഹ്മൂദ് വഹീദ് പറഞ്ഞു. മാതാപിതാക്കൾ തെരുവിൽ ഉഴലുന്ന മനുഷ്യരുടെ ജീവിതം അർഥരഹിതമാണെന്നും ജീവനോടെ മരിക്കപ്പെടുന്ന നിരവധി കുടുംബങ്ങൾ തെരുവുകളിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശൈഖ് മുഹമ്മദിെൻ ആഹ്വാന പ്രകാരം നടത്തുന്ന ഹോപ്മേക്കർ അന്വേഷണത്തിെൻറ രണ്ടാം പതിപ്പാണ് ഇപ്പോൾ നടന്നത്. ഇൗ വർഷം വിവിധ അറബ് രാജ്യങ്ങളിൽ നിന്ന് 87,000 മത്സരാർഥികളെയാണ് നാമനിർദേശം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.