ഹോപ് പ്രോബ് 500 ദിവസത്തിനകം വിക്ഷേപിക്കും
text_fieldsദുബൈ: ചൊവ്വാദൗത്യത്തിനുള്ള ഹോപ് പ്രോബ് പദ്ധതി 85 ശതമാനം പൂർത്തിയായതായി യു.എ.ഇ ബ ഹിരാകാശ ഏജൻസിയും മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രവും (എം.ബി.ആർ.എസ്.സി) പ്രഖ്യ ാപിച്ചു. പദ്ധതിയുടെ പ്രധാന ഘട്ടങ്ങൾ പൂർത്തീകരിച്ചതായും ഇപ്പോൾ പരീക്ഷണങ്ങൾ നടത ്തിക്കൊണ്ടിരിക്കുകയാണെന്നും ഇരു സ്ഥാനപനങ്ങളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. 500 ദിവസത്തിനകം ബഹിരാകാശ വാഹനം വിക്ഷേപിക്കും. യു.എ.ഇ രൂപവത്കരണത്തിെൻറ സുവർണ ജൂബിലി ആഘോഷിക്കുന്ന 2021ൽ വാഹനം ചൊവ്വയിലെത്തിക്കുകയാണ് ലക്ഷ്യം. രൂപഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, നിർമിതി സംയോജിപ്പിക്കൽ, കാമറകൾ, നിയന്ത്രണം എന്നിവ പരീക്ഷിച്ച് ഉറപ്പാക്കിയിട്ടുണ്ട്. വാഹനത്തിെൻറ സംവിധാനങ്ങളും ഭാഗങ്ങളും ഭൂമിയിലെ സ്റ്റേഷനുമായി ആശയവിനിമയം നടത്താനുള്ള ശേഷിയും ശാസ്ത്രസംഘം പരിശോധിച്ചിട്ടുണ്ട്.
ഇതുവരെ നടത്തിയ എല്ലാ പരീക്ഷണങ്ങളും വിജയകരമായിരുന്നു. 2019 ജൂൺ മുതൽ ഡിസംബർ വരെ വാഹനത്തിൽ അഞ്ച് പരിസ്ഥിതി പരീക്ഷണങ്ങളും നടത്തും. എമിറേറ്റ്സ് എക്സ്പ്ലോറേഷൻ ഇമേജർ, എമിറേറ്റ്സ് മാർസ് അൾട്രാവയലറ്റ് സ്പെക്ട്രോമീറ്റർ, എമിറേറ്റ്സ് മാർസ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ എന്നിവ ഉൾപ്പെടെ പ്രോബിൽ ഘടിപ്പിക്കുന്ന ഉപകരണങ്ങളെല്ലാം സജ്ജമാണ്. എമിറേറ്റ്സ് മാർസ് അൾട്രാവയലറ്റ് സ്പെക്ട്രോമീറ്റർ വാഹനത്തിൽ വിജയകരമായി ഘടിപ്പിച്ചിട്ടുണ്ട്. ഹോപ് പ്രോബിെൻറ ശാസ്ത്രദൗത്യ ലക്ഷ്യങ്ങൾ ൈകവരിക്കുന്നതിൽ ഇൗ ഉപകരണങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. ചൊവ്വാഗ്രഹ അന്തരീക്ഷത്തിെൻറ ആഗോള ചിത്രെമടുക്കാൻ ശേഷിയുള്ള ആദ്യ ചൊവ്വാദൗത്യമെന്ന സവിശേഷതയും ഹോപ് പ്രോബിനുണ്ട്. ദിവസം മുഴുവനും ദീർഘ നേരത്തേക്കും ചൊവ്വാഗ്രഹ അന്തരീക്ഷത്തിെൻറ സമഗ്രമായ ചിത്രം എടുക്കും. വർഷത്തിലെ വിവിധ ഋതുക്കളിൽ ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് ഇത് സഹായിക്കും. ഇൗ വിവരങ്ങൾ ലോക സമൂഹത്തിന് ലഭ്യമാകും.
ഇമറാത്തിെൻറ ചൊവ്വാദൗത്യമായ ഹോപ് പ്രോബ് ഏറെക്കുറെ പൂർത്തിയായതായി ഉന്നത വിദ്യാഭ്യാസ സഹമന്ത്രിയും യു.എ.ഇ ബഹിരാകാശ ഏജൻസി ചെയർമാനുമായ ഡോ. അഹ്മദ് ബിൻ അബ്ദുല്ല ഹുമൈദ് ബൽഹൂൽ അൽ ഫലാസി പറഞ്ഞു. ചരിത്രനിർമിതിയുടെ വക്കിലാണ് രാജ്യം. ദൗത്യം പൂർത്തിയായാൽ ചോവ്വയിലേക്ക് ബഹിരാകാശ വാഹനം അയക്കുന്ന ആദ്യ അറേബ്യൻ രാജ്യവും ഇസ്ലാമിക രാജ്യവുമായി യു.എ.ഇ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.