നാടിന്‍റെ വികസനം ലക്ഷ്യമിട്ട് ‘ഹൈലൈറ്റി’ന്‍റെ പദ്ധതികൾ
text_fieldsആഗോളതലത്തിൽ നമ്മുടെ സംസ്ഥാനമായ കേരളത്തിന് ലഭിക്കുന്ന സ്വീകാര്യതയുടെ അടിസ്ഥാനംതന്നെ അതിന്‍റെ വികസനരംഗത്തുള്ള കുതിപ്പാണ്. ഭാവിയെ മുന്നിൽ കണ്ടുകൊണ്ട് രൂപപ്പെടുത്തുന്ന അടിസ്ഥാനമേഖലകളിലെ വികസനവും നിക്ഷേപങ്ങളിൽ അധിഷ്ഠിതമായ വളർച്ചയുമെല്ലാം ഈ വികസനങ്ങൾക്ക് ആക്കംകുട്ടുന്നവയാണെന്ന് പറയേണ്ടതില്ല.
റീട്ടെയിൽ രംഗത്തെ മുന്നേറ്റം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യരംഗത്തെ ശാസ്ത്രീയവും നൂതനവുമായ സൗകര്യങ്ങൾ, തൊഴിൽ സാധ്യതകൾ തുടങ്ങിയവയെല്ലാം സംസ്ഥാനത്തിന്‍റെ ഭാവിയെ ഉടച്ചുവാർക്കുന്നതിൽ അനിവാര്യമായ പങ്കുവഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'കമോൺ കേരള’ യുമായി സഹകരിക്കുന്നത് ഒരു സാമൂഹിക ദൗത്യമായി ഹൈലൈറ്റ് ഗ്രൂപ്പ് കാണുന്നത്.
കേവലം ഒരു വിനോദ പരിപാടി എന്നതിലുപരി കേരളത്തെ ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുകയും അവർ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന ഒന്നായി മാറിക്കഴിഞ്ഞ ‘കമോൺ കേരള’ കേരളത്തിന്‍റെ വികസനത്തിനും വളർച്ചക്കുമുള്ള നിരവധി സാധ്യതകൾ തുറന്നിടുകകൂടിയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് ‘കമോൺ കേരള’ യുടെ ആദ്യ പതിപ്പ് മുതൽതന്നെ ‘ഹൈലൈറ്റ് ഗ്രൂപ്പ്’ അതിന്‍റെ ഭാഗമാവുന്നതും.
സംസ്ഥാനത്തിന്‍റെ വികസനം കൂടുതൽ ഉയരത്തിലെത്തിക്കാൻ ഇത്തരം സംരംഭങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നകാര്യത്തിൽ സംശയമില്ല. വികസനരംഗത്ത് ആഗോളതലത്തിലുള്ള മലയാളികളുടെ പങ്കിനെ ശക്തിപ്പെടുത്തുകയും അവർക്ക് സഹകരണത്തിനുള്ള പ്രചോദനം നൽകുകയും ചെയ്യുന്ന ഒരു ബ്രാൻഡ് എന്ന നിലയിൽ മാത്രമല്ല, കേരളത്തിന്‍റെ വികസനപാതയിലെ പങ്കാളികൾ എന്ന നിലയിയും ഈ സീസണിലെ കമോൺ കേരളയിൽ പങ്കെടുക്കുന്നതിൽ ഹൈലൈറ്റ് ഗ്രൂപ്പിന് അഭിമാനമുണ്ട്.
10,000 കോടി നിക്ഷേപം
സംസ്ഥാന സർക്കാറിന്‍റെ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റി’ന്‍റെ ഭാഗമായി 10,000 കോടിയുടെ നിക്ഷേപമാണ് ഹൈലൈറ്റ് ഗ്രൂപ്പ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്. റീട്ടെയിൽ, കൊമേഴ്സ്യൽ, ഐ.ടി പാർക്ക്, ആരോഗ്യം, തുടങ്ങിയ മേഖലകളിൽ നടത്തുന്ന ഈ നിക്ഷേപം വഴി സംസ്ഥാനത്തെ തൊഴിൽ മേഖലയിൽ നിരവധി അവസരങ്ങളും വികസന സാധ്യതകളുമെല്ലാമാണ് ഹൈലൈറ്റ് ഗ്രൂപ്പ് മുന്നോട്ടുവെക്കുന്നത്. ഈ വികസന പദ്ധതികളിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 70,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കേരളത്തിന്‍റെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിന് നൽകുന്ന വലിയ സംഭാവനയായിരിക്കും.
ഷോപ്പിങ്മാൾ ശൃംഖല
കേരളത്തിന്‍റെ റീട്ടെയിൽ രംഗത്ത് വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ 10 ഷോപ്പിങ് മാളുകളുടെ പദ്ധതിയുമായാണ് ഹൈലൈറ്റ് ഗ്രൂപ്പ് മുന്നോട്ടുപോവുന്നത്. ഇതിനോടകം മൂന്ന് മാളുകൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. വെറും വാണിജ്യകേന്ദ്രങ്ങളേക്കാളുപരി, ഓരോ ഷോപ്പിങ് മാളുകളും പ്രാദേശിക സംരംഭകരെ പിന്തുണക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അതുവഴി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്രയമാവുകയും ചെയ്യുന്നുണ്ട്. ഇതുവഴി സാമൂഹിക-സാമ്പത്തിക രംഗങ്ങളിൽ ജനങ്ങൾക്ക് നേട്ടമുണ്ടാകുകയും കൂടുതൽ മേഖലകളിലേക്ക് വികസനം എത്തുകയും ചെയ്യും.
‘ഹൈലൈറ്റ് സിറ്റി’ നാളെയുടെ നഗരം
‘നാളെയുടെ ടൗൺഷിപ്പ്’ ആയി മാറുകയാണ് കോഴിക്കോടിന്‍റെ അഭിമാനമായി മാറിയ ഹൈലൈറ്റ് സിറ്റി. 2000 ലധികം കുടുംബങ്ങൾക്ക് താമസിക്കാനുള്ള മികച്ച ഇടം നൽകുന്ന റസിഡൻഷ്യൽ ടവറുകൾ, റീട്ടെയിൽ മേഖലയിലെ സമഗ്രവും ഏറ്റവും മികച്ചതുമായ ബ്രാൻഡുകളെ അവതരിപ്പിക്കുന്ന ഹൈലൈറ്റ് മാൾ, ബിസിനസ്സ് പാർക്ക്, ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം എന്നിവയെല്ലാം ഒരൊറ്റ ഇടത്ത് കേന്ദ്രീകരിക്കുന്ന വലിയ ടൗൺഷിപ്പ് സംരംഭമാണ് ഹൈലൈറ്റ് സിറ്റിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. കുടുംബത്തിന് ദൈനംദിന ജീവിതത്തിൽ ആവശ്യമുള്ളതെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന തരത്തിലാണ് നിലവിൽ ‘ഹൈലൈറ്റ് സിറ്റി’യുടെ പ്രവർത്തനം. ആഗോളതലത്തിൽതന്നെ ശ്രദ്ധനേടുന്ന, നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഐ.ടി പാർക്കും ഹൈലൈറ്റ് സിറ്റിയിൽ പ്രവർത്തനക്ഷമമാവാനൊരുങ്ങുകയാണ്. അതുവഴി യുവതലമുറയുടെ ചിന്താശേഷിക്കും പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്നതുകൂടിയാകും ഈ സംരംഭം മാറുകയാണ്.
ദി വൈറ്റ് സ്കൂൾ ഇന്റർനാഷനൽ
കേരളത്തിൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കുക എന്ന ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ സ്വപ്ന സാക്ഷാത്കാരമാണ് ‘ദി വൈറ്റ് സ്കൂൾ ഇന്‍റർനാഷനൽ’. പ്രവാസജീവിതം മതിയാക്കി കേരളത്തിലേക്ക് മടങ്ങുന്നവരുടെ പ്രധാന ആശങ്കകളിലൊന്ന് അവരുടെ കുട്ടികൾക്ക് പ്രീമിയം നിലവാരമുള്ള വിദ്യാഭ്യാസത്തിന്‍റെ ലഭ്യതയാണ്. ഇതിനൊരു പരിഹാരം എന്നനിലക്ക് കൂടിയാണ് ‘ദി വൈറ്റ് സ്കൂൾ ഇന്റർനാഷനൽ’ രൂപപ്പെടുത്തിയിരിക്കുന്നത്. വിശാലമായ കാമ്പസിലെ വിപുലമായ അടിസ്ഥാന സൗകര്യങ്ങളും ആഗോളതലത്തിൽ യോജിച്ച പഠന അന്തരീക്ഷവുമുള്ള ഇവിടെനിന്ന് ഐ.ബി സിലബസ് വാഗ്ദാനം ചെയ്യുന്ന ദി വൈറ്റ് സ്കൂൾ ഇന്റർനാഷനൽ പ്രീമിയം എജുക്കേഷൻ എന്ന സ്വപ്നം യാഥാർഥ്യമാക്കും.
മികവിന് ലഭിച്ച അംഗീകാരങ്ങൾ
പല മേഖലകളിലായി ദേശീയതലത്തിലുള്ള നിരവധി അംഗീകാരങ്ങൾ ഇതിനോടകം ഹൈലൈറ്റ് ഗ്രൂപ്പ് സ്വന്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഇന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനമായ ‘ദി എക്കണോമിക് ടൈംസ് ’ നൽകുന്ന ബിസിനസ് എക്സലൻസ് അവാർഡായ ‘ഐക്കോണിക് പ്രോജക്റ്റ് ഓഫ് ദി ഇയർ’ അവാർഡ് ഹൈലൈറ്റ് ‘ഒളിമ്പസി’നാണ് ലഭിച്ചത്. കൂടാതെ ഹൈലൈറ്റ് റിയൽറ്റിയെ 'റിയൽ എസ്റ്റേറ്റ് ബ്രാൻഡ് ഓഫ് ദി ഇയർ' ആയും തിരഞ്ഞെടുത്തു. ദി എക്കണോമിക് ടൈംസ് സമ്മാനിച്ച രണ്ട് അവാർഡുകളും കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ വികസന നിലവാരം ഉയർത്തുന്നതിനും ദേശീയതലത്തിൽതന്നെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിനുമുള്ള ഹൈലൈറ്റ് ഗ്രൂപ്പിന് പ്രചോദനമാകുന്നതാണ്.
പി. മുഹമ്മദ് ഫസീം-സി.ഇ.ഒ, ഹൈലൈറ്റ് ബിൽഡേഴ്‌സ്
നാടിന്‍റെ വികസനത്തിനായി ഒരുമിക്കാം
കേരളത്തിന്‍റെ വികസനമുന്നേറ്റത്തിനുള്ള യഥാർഥ സമയം ഇപ്പോഴാണെന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിൽ അതിനുവേണ്ടിയുള്ള നിരവധി പദ്ധതികളുമായാണ് ഹൈലൈറ്റ് ഗ്രൂപ്പ് മുന്നോട്ടുവന്നിരിക്കുന്നത്. ജി.സി.സിയിലെ 10,000 ത്തിലധികം കുടുംബങ്ങൾ ഇപ്പോൾത്തന്നെ ഹൈലൈറ്റ് കുടുംബത്തിന്‍റെ ഭാഗമാണ്. കൂടാതെ നിരവധിപേർ ഇതിൽ അംഗങ്ങളാകാൻ ഒരുങ്ങുകയും ചെയ്യുന്നു. അതിന് കാരണം, ദീർഘകാലത്തേക്ക് മൂല്യവും നേട്ടങ്ങളും ഉറപ്പുനൽകുന്ന പദ്ധതികളാണ് ഹൈലൈറ്റ് ഗ്രൂപ്പ് മുന്നോട്ടുവെക്കുന്നത് എന്നതാണ്.
സുരക്ഷിതവും മികച്ച റിട്ടേണും ലഭിക്കുന്ന നിക്ഷേപം എന്നനിലക്ക് മാത്രമല്ല, സംസ്ഥാനത്തിന്‍റെ വികസനത്തിൽ ഒരു പങ്കാളിയാവാനുള്ള അവസരം കൂടിയാണിത്. റിട്ടെയിൽ, കൊമേഴ്സ്യൽ, റസിഡൻഷ്യൽ മേഖലകളിലെ ശോഭനമായ ഭാവി മുന്നിൽകണ്ടുകൊണ്ടുള്ള സംരംഭങ്ങൾ തേടുന്ന പ്രവാസികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ സംരംഭത്തിൽ, താൽപര്യമുള്ള എല്ലാവരേയും നേരിൽ കാണാനും പുതിയ പദ്ധതികൾ പരിചയപ്പെടുത്തുന്നതിനും നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കുന്നതിനുമായി ഹൈലൈറ്റിന്‍റെ ഒരു വലിയ ടീം തന്നെ ‘കമോൺ കേരള’യിൽ സജ്ജമായിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.