ഇമാറാത്തി കവി ഹബീബ് അൽ സെയ്ഗ് അന്തരിച്ചു
text_fieldsഷാർജ: പ്രകൃതിയുടെ കാമുകനായ കവിയായും ജനങ്ങളുടെ വേദനകൾ അറിയുന്ന പത്രക്കാരനായ ും ഒരേ സമയം ജീവിച്ച പ്രമുഖ ഇമറാത്തി എഴുത്തുകാരൻ ഹബീബ് അൽ സെയ്ഗ് (64) അന്തരിച്ചു. എമിറ േറ്റ്സ് റൈറ്റേഴ്സ് യൂണിയൻ ചെയർമാൻ, അറബ് റൈറ്റേഴ്സ് യൂണിയൻ സെക്രട്ടറി ജനറൽ എന്നീ സ് ഥാനങ്ങൾ വഹിച്ച അദ്ദേഹം അൽ ഖലീജ് പത്രത്തിെൻറ എഡിറ്റർ ഇൻ ചീഫുമായിരുന്നു. 1955 ൽ അബൂദബിയിലായിരുന്നു ജനനം. തത്ത്വശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ലണ്ടൻ സർവകലാശാലയിൽ നിന്ന് കംപാരറ്റീവ് ലിംഗ്വിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പഠന കാലത്തു തന്നെ നിരവധി കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
1977 ൽ ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മിനിസ്ട്രിയിൽ ഇേൻറണൽ മീഡിയ ഡയറക്ടറായും 1978 ൽ അൽ ഇത്തിഹാദ് ദിനപത്രത്തിെൻറ ഡെപ്യൂട്ടി എഡിറ്ററായും സേവനമനുഷ്ഠിച്ചു. 1982 മുതൽ 1995 വരെ ഔറാക്ക് കൾച്ചറൽ മാസികയുടെ സ്ഥാപകനും പത്രാധിപരുമായി. ജനറൽ യൂണിയൻ ഓഫ് അറബ് റ്റൈറ്റേഴ്സ് പ്രസിദ്ധീകരിച്ച ‘അറബ് റ്റൈറ്റേഴ്സ്’മാസികയുടെ ഡെപ്യൂട്ടി എഡിറ്റർ, യു.എ.ഇ നാഷണൽ കമ്മിറ്റി ഓഫ് എത്തിക്കൽ ജേണലിസം ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചിരുന്നു. അവസാന നാളുകൾ വരെ അസോസിയേറ്റ് പ്രസിലെ പ്രതിദിന കോളമിസ്റ്റുമായിരുന്നു.
ദേശീയ പ്രസ് സേവനത്തിൽ 35 വർഷം ചെലവഴിച്ച ആദ്യത്തെ പത്രപ്രവർത്തകനെന്ന നിലയിൽ 2008 ൽ യു.എ.ഇയിലെ ജേണലിസ്റ്റ് അസോസിയേഷൻ അദ്ദേഹത്തെ ആദരിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 2012ലെ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിലെ സാംസ്കാരിക വ്യക്തിത്വമായി അദ്ദേഹത്തെ ആദരിച്ചിരുന്നു. ജനറൽ അസംബ്ലി (1980), വക്താവിെൻറ അവസാന പ്രസ്താവന (1981), ബെയ്റൂത്തിലേക്കുള്ള കവിതകൾ, മയാറ (1982) തുടങ്ങി 12ഓളം കവിത സമാഹാരങ്ങളും അത്ര തന്നെ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.