ദുരിതജീവിതം താണ്ടി ബേക്കറി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി
text_fieldsഉമ്മുല്‍ഖുവൈന്‍: െതാഴിലുടമ കൈയൊഴിഞ്ഞതു മൂലം ആറുമാസത്തിലേറെയായി ദുരിതപ്പെട്ട ബേക്കറി തൊഴിലാളികൾ ഒടുവിൽ നാട്ടിലേക്ക് മടങ്ങി. ഗോൾഡൻ ഫോർക്ക് ഗ്രൂപ്പിനു കീഴിൽ ജോലി ചെയ്തിരുന്ന 34 പേരാണ് മാസങ്ങളായി ശമ്പളവും മറ്റ് സൗകര്യങ്ങളുമില്ലാതെ അകപ്പെട്ട പട്ടിണി ദുരിതം താണ്ടി മടങ്ങിയത്. വീട്ടുവാടക പോലും നൽകാതെ വന്നതോടെ ലേബർ ക്യാമ്പിൽ നിന്നിറക്കിവിടപ്പെട്ട ഇവരുടെ സങ്കടജീവിതം ഗൾഫ് മാധ്യമവും മീഡിയാവൺ ചാനലും ചേർന്നാണ് പുറം ലോകത്തെ അറിയിച്ചത്. വാർത്ത കണ്ട് വിഷമാവസ്ഥ അറിഞ്ഞ വിവിധ സന്നദ്ധ സംഘടനകൾ ഇടപെട്ട് ഇവർക്ക് ഉമ്മുൽ ഖുവൈനിൽ താമസവും സഹായവും പിന്തുണയും നൽകി വന്നിരുന്നു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ, ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ, ന്യൂ ഇന്ത്യൻ സ്കൂൾ തുടങ്ങിയ വിവിധ സംഘങ്ങൾ പിന്തുണ നൽകി. മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സിെൻറ സി.എസ്.ആർ. വിഭാഗം ഇടപെട്ടതോടെയാണ് ഇവരുടെ കാലാവധി കഴിഞ്ഞ വിസയുടെ കാര്യത്തിലും നിയമ നടപടികളിലും നീക്കുപോക്കുണ്ടായത്. കോടതിയിൽ നൽകേണ്ടിയിരുന്ന പണം നൽകിയത് മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ആണ്. നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു നൽകിയെങ്കിലും ജീവനക്കാർക്ക് നാളിതുവരെ ലഭിക്കേണ്ട വൻ തുക ഇപ്പോഴും േജാലി ചെയ്ത കമ്പനിയുടെ കൈവശമാണ്. മറുനാട്ടിൽ അനിശ്ചിതത്വത്തോടെ കഴിയുന്നതിൽ നിന്ന് മോചനം ലഭിച്ച ശ്വാസത്തോടെയാണ് തൊഴിലാളികൾ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.