ആഗോള ആരോഗ്യ- ക്ഷേമ സൂചികയിൽ യു.എ.ഇ ആറാം സ്ഥാനത്ത്
text_fieldsദുബൈ: യു.എ.ഇ ജനതയുടെ ആരോഗ്യ ക്ഷേമം മുൻവർഷത്തേക്കാൾ 1.4 പോയൻറ് ഉയർന്ന് പുരോഗതി പ്രാ പിച്ചുവെന്നു സർവേ ഫലം. 62.9 പോയിൻറുള്ള ആരോഗ്യ ക്ഷേമ സൂചിക ആഗോള ശരാശരിയേക്കാൾ മുകളി ലാണ്. ഇക്കാര്യത്തിൽ ആറാം സ്ഥാനമാണ് യു.എ.ഇക്ക്. -ശാരീരികം, കുടുംബം, സാമൂഹികം, സാമ്പത്തികം, തൊഴിൽ എന്നിങ്ങനെ അഞ്ചു കാര്യങ്ങളിൽ ശക്തിമത്തായ കാഴ്ചപ്പാട് രാജ്യം പ്രകടിപ്പിക്കുന്നു. ഹൃദയ ആരോഗ്യമാണ് പ്രധാന ഉൽകണ്ഠയായി ആളുകൾ കാണുന്നത്. അതി രക്തസമ്മർദം രണ്ടാം സ്ഥാനത്തുണ്ട്. ബോഡി മാസ് ഇൻഡക്സ്, രക്ത സമ്മർദം പോലുള്ള ഹൃദയ ആരോഗ്യ സൂചികകളെക്കുറിച്ച് താമസക്കാർക്ക് ഏറെക്കുറെ ബോധ്യമുണ്ടെന്നു സർവേ വെളിപ്പെടുത്തി.
അത് കൊണ്ട് തന്നെ, ഹൃദ്രോഗം ലോക ശരാശരിയേക്കാൾ കുറവാണ്. രോഗ സൂചനകൾ അനുഭവപ്പെടുന്നതിനാൽ പ്രായമേറെയുള്ളവരിൽ അവബോധം കൂടുതലാണ്. 22 ശതമാനം ആളുകൾ നിയന്ത്രിക്കാനാവാത്ത തരത്തിൽ മാനസിക പിരിമുറുക്കം അനുഭവിക്കുകയാണ്.
ഉറക്കമില്ലായ്മ, മോശമായ ഭക്ഷണ രീതികൾ എന്നിവ വലിയ വെല്ലുവിളിയാണ്. വ്യായാമത്തിൽ ശ്രദ്ധ ചെലുത്തുന്നതിലും കുറവു വരുന്നു. സാമ്പത്തിക കാര്യത്തിൽ യു.എ.ഇ താമസക്കാർ ശുഭാപ്തി വിശ്വാസം ഉള്ളവരാണ്. തൊഴിൽ നഷ്പ്പെട്ടാലും ഭാവി സുരക്ഷയെക്കുറിച്ച് വേവലാതിയില്ല. എന്നാൽ നീണ്ട സമയം ജോലി ചെയ്യുന്നതും ജോലി സ്ഥലത്തെ ബന്ധങ്ങളും 91 ശതമാനം ആളുകളിൽ സമ്മർദം സൃഷ്ടിക്കുന്നു. സിഗ്ന കോർപറേഷൻ തയ്യാറാക്കിയ സർവേ റിപ്പോർട്ട് ദുബൈ ഹെൽത് അതോറിറ്റിയിലെ ഹെൽത് ഇൻഷുറൻസ് കോർപറേഷൻ ഉപദേശകൻ ഡോ. സാലിഹ് അൽ ഹാഷിമി, ഇൻഷുറൻസ് പോളിസി വിഭാഗം മേധാവി ഡോ. മുഹമ്മദ് ഫർഗാലി, നൂർ ബാങ്ക് സ്ഥാപന ശേഷി കാര്യദർശിയുമായ ഗെയിൽ സ്റ്റാൻലി,- സിഗ്ന മിന സി.ഇ.ഒ ജെറോം ഡ്രോഷ് എന്നിവർ ചേർന്ന് പുറത്തിറക്കി. തുടർന്ന് പാനൽ ചർച്ചയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.