അപ്പോൾ ഗാന്ധിജിയെ കൊന്നതാരാണ് സർ?
text_fieldsദുബൈ: മഹാത്മാവിെൻറ ജീവിതവും സന്ദേശവും പുതുതലമുറക്ക് വിശദീകരിക്കാൻ 150ാം ഗാന്ധിജയന്തി ദിനത്തിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ഫോേട്ടാ പ്രദർശനം സംഘടിപ്പിച്ചു. ഡൽഹിയിലെ നാഷനൽ ഗാന്ധി മ്യൂസിയത്തിൽനിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങളും കുറിപ്പുകളുമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. വിവിധ സ്കൂളുകളിൽനിന്ന് കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധി പേരാണ് ഗാന്ധിയുടെ ജീവിതം കാണാനും അറിയാനും എത്തിയത്. ദിവസവും വർഷവും തിരിച്ച് രേഖപ്പെടുത്തിയ വിവിധ ജീവിത മുഹൂർത്തങ്ങൾ വിവരിക്കുന്ന പ്രദർശനം കാണുന്നവർക്ക് ഗാന്ധിജിയുടെ പ്രയത്നങ്ങളെക്കുറിച്ച് ചെറിയൊരുൾക്കാഴ്ച ലഭിക്കുമെന്നുറപ്പ്. എന്നാൽ, ഇൗ നൂറു ചിത്രങ്ങൾ കണ്ടു കഴിയുേമ്പാഴും ഒരു കാര്യം മാത്രമറിയില്ല. മാടപ്രാവിനെപ്പോലെ നിഷ്കളങ്കനായിരുന്ന ആ മഹാ മനുഷ്യെൻറ ചുളി വീണ നെഞ്ചിലേക്ക് കണ്ണിൽ ചോരയില്ലാതെ തീയുണ്ട പായിച്ച ഘാതകെൻറ പേരും പ്രത്യയശാസ്ത്രവും.
കൊല്ലപ്പെടുന്നതിെൻറ തലേനാൾ മനുവിനും ആഭക്കുമൊപ്പം ഗാന്ധിജി പ്രാർഥനക്കു പോകുന്ന ചിത്രത്തിെൻറ കുറിപ്പിൽ ഗാന്ധിജിക്കു നേരെ അതിനൽപനാൾ മുമ്പ് നടന്ന വിഫലമായ വധശ്രമത്തെക്കുറിച്ചും, പിന്നീട് അക്രമി തെൻറ കൃത്യം നിർവഹിച്ചുവെന്നും പറയുന്നുണ്ട്. പക്ഷേ, കൊല്ലപ്പെട്ട തീയതിയില്ല, കൊലക്ക് പ്രേരിപ്പിച്ച കാരണമില്ല. പ്രദർശനത്തിന് ചുക്കാൻ പിടിക്കുന്ന എഫ്.ഒ.െഎ (ഫ്രണ്ട്സ് ഒാഫ് ഇന്ത്യ സൊസൈറ്റി) എന്ന സംഘടനക്ക് സ്കൂളുകളിലും പ്രദർശനം നടത്താൻ പദ്ധതിയുണ്ട്. പക്ഷേ, ഇൗ പ്രദർശനം കാണുന്ന പുതുതലമുറക്ക് ഗാന്ധിജിയെ കൊന്നതാര് എന്ന് അറിയാൻ കഴിയില്ല. അതുെകാണ്ട്, ഗാന്ധിജിയെക്കുറിച്ച് കുട്ടികളോട് പറയുേമ്പാൾ ഇത്രകൂടി പറഞ്ഞുകൊടുക്കുക- ഗാന്ധിജിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ചത് നാഥുറാം വിനായക് ഗോഡ്സെ ആയിരുന്നുവെന്ന്. ഗാന്ധിജി ജീവിച്ചിരുന്നാൽ വളരാൻ കഴിയില്ലെന്ന് ഭയന്ന ഭീകരസംഘത്തിെൻറ തീരുമാനമായിരുന്നു അതെന്ന്. തനിച്ച വർഗീയത- അതു മാത്രമാണ് ഗാന്ധിജി എന്ന വിളക്ക് തല്ലിക്കെടുത്താൻ അവരെ പ്രേരിപ്പിച്ചതെന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.