Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹൃദയം കവരും...

ഹൃദയം കവരും പ്രദർശനങ്ങൾ, രാജ്യാന്തര കലാകാരന്മാർ

text_fields
bookmark_border
ഹൃദയം കവരും പ്രദർശനങ്ങൾ, രാജ്യാന്തര കലാകാരന്മാർ
cancel
camera_alt??????? ????????? ????????? ????????????????

ഷാർജ: ലോകമെമ്പാടും സഞ്ചരിക്കുന്ന ഫ്രിഞ്ച് ഫെസ്റ്റിവലിെൻറ മിഡിലീസ്റ്റിലെ ആദ്യ പ തിപ്പ് ആഘോഷിക്കുകയാണ് ഷാർജ. പ്രേക്ഷകരുടെ മനം കവരുന്ന തിയറ്റർ പ്രദർശനങ്ങളും തെര ുവ് സർക്കസുകളും കുട്ടികൾക്കും കുടുംബങ്ങൾക്കും ഉത്സവപ്രതീതിയാണ് പകരുന്നത്. സഞ് ചാരികളുടെയും യു.എ.ഇ നിവാസികളുടെയും പ്രിയപ്പെട്ട വിനോദ കേന്ദ്രങ്ങളായ അൽ ഖസ്ബ, അൽ മജ ാസ് വാട്ടർ ഫ്രണ്ട്, അൽ നൂർ ഐലൻഡ്, ഫ്ലാഗ് ഐലൻഡ് എന്നിവിടങ്ങളിലായാണ് ഫ്രിഞ്ച് ഉത്സവം അ രങ്ങു തകർക്കുന്നത്.

ജനപങ്കാളിത്തം കൊണ്ടും അവതരണരീതി കൊണ്ടും സാംസ്‌കാരിക ആഘോഷങ്ങൾക്ക് പുതിയ നിറം പകരുന്ന ഫ്രിഞ്ച് ഫെസ്റ്റിവൽ രാജ്യാന്തര തലത്തിൽ പ്രശസ്തരായ കലാകാരൻമാരുടെ പങ്കാളിത്തം കൊണ്ടും പ്രദർശനങ്ങളിലെ പ്രമേയ വൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ്. ഒരാളെ മുഴുവൻ ഉൾക്കൊള്ളുന്ന വിധത്തിലുള്ള സോപ് കുമിളകൾ ആലോചിച്ചു നോക്കൂ. ഇങ്ങനെ അസാധ്യമെന്നു തോന്നുന്ന വിധത്തിലുള്ള കലാപ്രദർശനവുമായെത്തിയ ‘മാക്‌സ്‌വെൽ- ദി ബബിളിയോളജിസ്റ്റ്’, ‘പോപ് ബബിൾ മാൻ’ എന്നിവർ കുട്ടികളും മുതിർന്നവരും അടക്കമുള്ളവരെ ഒരുപോലെ വിസ്മയിപ്പിക്കുന്നു.

കാണികളുടെ മനസ്സ് വായിച്ചും കടലാസ് നോട്ടുകളാക്കിയും കാണികളെ കൈയിലെടുക്കാൻ കാനഡയിൽനിന്നെത്തിയ ബില്ലി കിഡ്, ബലൂണുകൾ കൊണ്ട് ചിരിയും വിസ്മയവുമൊരുക്കുന്ന ഇറ്റാലിയൻ കലാകാരൻ ഒട്ടോ ബോസോട്ടോ, ഫ്രീ സ്റ്റൈൽ ഫുട്ബാൾ മികവുമായി പന്തടക്കത്തിെൻറ പ്രദർശനമൊരുക്കുന്ന മെൻചോ സോസ, കൈയടക്കത്തിെൻറയും സൂക്ഷ്മതയുടെയും പാഠങ്ങൾ ചിരിയിലൂടെ പങ്കുവെക്കുന്ന ലോകസഞ്ചാരി കൂടിയായ വെനിേസ്വലക്കാരൻ കാറ്റായ സാൻറോസ് തുടങ്ങി രാജ്യാന്തരതലത്തിൽ പ്രശസ്തരായ അഭ്യാസികൾ അൽ ഖസ്ബയിലെയും അൽ മജാസിലെയും സൗജന്യ പ്രദർശന വേദികളിലുണ്ട്.
അൽ ഖസ്ബയിലെയും അൽ മജാസ് വാട്ടർ ഫ്രണ്ടിലെയും തെരുവുപ്രദർശന വേദികളിലും തിയറ്ററുകളിലും ഒരുപോലെ ഫ്രിഞ്ച് കലാപ്രദർശനങ്ങളുണ്ട്. വൈകീട്ട് അഞ്ചുമുതൽ രാത്രി 11 വരെ നിശ്ചിത ഇടവേളകളിൽ ക്രമീകരിച്ചിരിക്കുന്ന തെരുവുപ്രദർശനങ്ങൾ സൗജന്യമായി ആസ്വദിക്കാം, കാമറയിൽ പകർത്താം. വൈവിധ്യമാർന്ന 30ഓളം കലാപ്രദർശനങ്ങളാണ് ഇങ്ങനെയൊരുക്കിയിരിക്കുന്നത്. ജനുവരി 16ന് ആരംഭിച്ച ഫ്രിഞ്ച് ഫെസ്റ്റിവൽ ഫെബ്രുവരി ഒന്നിനാണ് അവസാനിക്കുന്നത്.

തിയറ്റർ പ്രദർശനങ്ങൾക്ക് അവിടെ വെച്ചോ വെബ്സൈറ്റ് മുഖാന്തരമോ ടിക്കറ്റ് എടുക്കാം. അൽ ഖസ്ബ, അൽ മജാസ് വാട്ടർ ഫ്രണ്ട് എന്നിവിടങ്ങളിലെ പ്രത്യേകം സജ്ജമാക്കിയ തിയറ്ററുകളിൽ വിവിധ സമയക്രമങ്ങളിലായി 35 പ്രദർശനങ്ങളുണ്ട്. 35 മുതൽ 50 ദിർഹം വരെയാണ് നിരക്ക്. കുട്ടികൾക്കും വിദ്യാർഥികൾക്കും മുതിർന്നവർക്കും ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്. അൽ നൂർ ഐലൻഡിലെ പ്രവേശന ടിക്കറ്റിനോടൊപ്പം പ്രദർശനങ്ങൾ സൗജന്യമായി ആസ്വദിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.sharjahfringe.com വെബ്സൈറ്റ് സന്ദർശിക്കുകയോ 065560777 നമ്പറിൽ വിളിക്കുകയോ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfringe fest
News Summary - fringe fest-uae-gulf news
Next Story