Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയുടെ...

യു.എ.ഇയുടെ ഗോളിന് ദാഹിച്ച്; കണ്ണീരണിഞ്ഞ് ഇന്ത്യൻ ആരാധകർ

text_fields
bookmark_border
യു.എ.ഇയുടെ ഗോളിന് ദാഹിച്ച്; കണ്ണീരണിഞ്ഞ് ഇന്ത്യൻ ആരാധകർ
cancel

അബൂദബി: തിങ്കളാഴ്ച ഷാർജ സ്റ്റേഡിയത്തിൽ ഇന്ത്യ^ബഹ്റൈൻ മത്സരം നടക്കുേമ്പാഴും ഇന്ത്യൻ ആരാധകരുടെ ഒരു കണ്ണ് അൽെഎൻ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിലായിരുന്നു. അവ ിടെ നടക്കുന്ന യു.എ.ഇ^തായ്ലൻഡ് മത്സരത്തിൽ യു.എ.ഇയുടെ വിജയത്തിനായി ഇന്ത്യക്കാർ ക രളുരുകി പ്രാർഥിച്ചു. ഇന്ത്യ ബഹ്റൈനോട് സമനിലയിൽ പിരിഞ്ഞാലും തായ്ലൻഡിനെ യു.എ.ഇ പരാജയപ്പെടുത്തിയാൽ നാല് പോയൻറുമായി നേരിട്ട് പ്രീ ക്വാർട്ടറിലേക്ക് കടക്കാമെന്നതായിരുന്നു ആ പ്രാർഥനയുടെ പൊരുൾ. പക്ഷേ, നിർഭാഗ്യം കൊണ്ട് ആ പ്രാർഥന വിഫലമായി. തായ്ലൻഡ് തോറ്റില്ലെന്ന് മാത്രമല്ല, ബഹ്റൈനെ സമനിലയിൽ പിടിക്കാൻ ഇന്ത്യക്ക് കഴിഞ്ഞതുമില്ല.


ഇന്ത്യ^തായ്ലൻഡ് മത്സരത്തിെൻറ ഏഴാം മിനിറ്റിൽ അലി മഖ്ബൂതിലൂടെ യു.എ.ഇ മുന്നിലെത്തിയപ്പോൾ യു.എ.ഇക്കാർക്കൊപ്പം കരഘോഷം മുഴക്കിയത് ഇന്ത്യക്കാർ കൂടിയായിരുന്നു. തായ്ലൻഡിെൻറ വലയിൽ കൂടുതൽ ഗോൾ വീഴാൻ വേണ്ടി അവർ കാത്തിരുന്നു. എന്നാൽ, 41ാം മിനിറ്റിൽ തിഥിപൻ പ്യോങ്ചാനിലൂടെ തായ്വാൻ സമനില പിടിച്ചു. രണ്ടാം പകുതി മുഴുവനും യു.എ.ഇയുടെ ഗോളിനായുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പ് വിഫലമായി. ഇൗ കളി അവസാനിക്കുന്നതിന് മുേമ്പ ബഹ്റൈൻ ഇഞ്ചുറി സമയത്ത് ഇന്ത്യൻ വലയിൽ പന്തെത്തിച്ചു കഴിഞ്ഞിരുന്നു.ആദ്യ കളിയിൽ തായ്ലൻറിനെതിരെ നേടിയ 4-1െൻറ ത്രസിപ്പിക്കുന്ന വിജയത്തിെൻറ ത്രില്ലിലായിരുന്നു ഇന്ത്യക്കാർ. രണ്ടാം കളിയിൽ യു.എ.ഇയോട് ഒരു ഗോളിന് പരാജയപ്പെെട്ടങ്കിലും ടീമിലുള്ള പ്രതീക്ഷ ഉടയ്ക്കുന്നതായിരുന്നില്ല അത്.

ഇന്ത്യ നോക്കൗട്ട് റൗണ്ടിലെത്തുമെന്ന് തന്നെ ആരാധകർ ഉറച്ചു വിശ്വസിച്ചു. പുതിയ ഫുട്ബാളുമായാണ് ഇന്ത്യ എത്തിയിരിക്കുന്നതെന്ന ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൈൻറനിെൻറ വാക്കുകൾ അവർക്ക് ആവേശം പകർന്നു. എന്നാൽ, ബഹ്റൈനുമായുള്ള മത്സരത്തിൽ അവസാനം വരെ പൊരുതി നിന്നിട്ടും കളിയുടെ അവസാന മിനിറ്റുകളിൽ നിർഭാഗ്യ നിമിഷത്തിലെത്തിയ പെനാൽറ്റിയിൽ ഇന്ത്യ വീഴുകയായിരുന്നു. ഒപ്പം ഇന്ത്യൻ ആരാധകരുടെ കണ്ണീരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballuae news
News Summary - football-uae-uae news
Next Story