വിവാഹസമ്മാനമായി ഫുട്ബാൾ മത്സരം; ആവേശമായി അളിയൻമാരുടെ കളി
text_fieldsദുബൈ: വിവാഹ ചടങ്ങുകൾക്കൊപ്പം പല തരം കോപ്രായങ്ങൾ നടത്താറുണ്ട് നാട്ടിൽ പലരും. എന് നാൽ ഏവരുടെയും മനം കവർന്ന ഒരു ഫുട്ബാൾ മത്സരം നടത്തി മലയാളിയുടെ ചീത്തപ്പേര് മായ് ച്ചുകളഞ്ഞിരിക്കുകയാണ് യു.എ.ഇയിലെ ചാലിശ്ശേരി കൂട്ടായ്മ.ചാലിശ്ശേരി കൂട്ടായ്മയുട െ നേതൃത്വത്തിലെ ഇ.സി.എഫ്സി ടീമിെൻറ കളിക്കാരാണ് സാബിദ് സൈനുദ്ദീനും ഫൈറോസ് അക്ബറും. ഫൈറോസിെൻറ സഹോദരി ഇസബല്ലയും സാബിദും തമ്മിലെ വിവാഹം അടുത്തമാസം പതിനെട്ടിനാണ്.
ഇരുവരും നാട്ടിലേക്ക് പോകുന്നതിനു മുമ്പായി എന്തു ഗിഫ്റ്റാണ് കൊടുക്കേണ്ടതെന്ന് ആലോചിച്ചപ്പോഴാണ് കല്യാണം കളറാക്കാൻ ഫുട്ബാൾമാച്ചിനേക്കാൾ വലിയ ഒരു ഗിഫ്റ്റില്ല എന്ന തീരുമാനം വന്നതെന്ന് സംഘാടകർ പറയുന്നു. സാബിദിെൻറ നേതൃത്വത്തിൽ ‘ചെക്കൻ വീട്ടുകാരും’ ഫൈറോസിെൻറ നേതൃത്വത്തിൽ ‘പെൺ വീട്ടുകാരും’ കളത്തിലിറങ്ങി. കാര്യം പുതിയാപ്ലയാണെങ്കിലും കളിക്കളത്തിൽ അങ്ങിനെെയാരു പരിഗണനയൊന്നുമുണ്ടായില്ല. മുക്കാൽ മണിക്കൂർ നീണ്ട ഉശിരൻ പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്നുഗോളിനു ചെക്കൻ വീട്ടുകാരെ വീഴ്ത്തി പെൺ വീട്ടുകാർ കപ്പടിച്ചു. ഇവരുടെ മൽസര ശേഷം കാരണവന്മാരും ചെറുപ്പക്കാരും തമ്മിലെ 15 മിനിറ്റ് മൽസരവും നടന്നു.
ലുങ്കിയും വള്ളി ബനിയനും ധരിച്ചിറങ്ങിയ കാരണവർ ടീം ഒരു ഗോളിനു വിജയിച്ചു. തുടർന്ന് പുരുഷന്മാരുടെ ഒപ്പനയും വിരുന്നുസൽക്കാരവും നടത്തി. കൂട്ടായ്മ പ്രസിഡൻറ് ഇസ്മായീൽ തച്ചറായിൽ, സെക്രട്ടറി റിയാസ് അച്ചാരത്ത്, ജോ.സെക്രട്ടറി പി.എം.എ ലത്തീഫ്, കോച്ച് സ്റ്റീഫൻ ചാലിശ്ശേരി, റഷീദ് പരുവുങ്ങൽ, ഷമീർ കളത്തിൽ, ഷഫീക്ക്, മൻസൂർ ചാലിശ്ശേരി, ഹാഷിം അച്ചാരത്ത്, അൻസർ അറയ്ക്കൽ, ദിൽഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.