Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൂ കർഷകർക്ക്

പൂ കർഷകർക്ക് കണ്ണീരോണം

text_fields
bookmark_border
പൂ കർഷകർക്ക് കണ്ണീരോണം
cancel
camera_alt?????? ?????????????????

മാരാരിക്കുളം: അത്തത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ കനത്തമഴയിൽ ഓമനിച്ചുവളർത്തി യ പൂച്ചെടികൾ നശിച്ച ദുഃഖത്തിലാണ് കഞ്ഞിക്കുഴിയിലെ കർഷകർ. ഇത്തവണ ഓണപ്പൂവിപണി ലക് ഷ്യംെവച്ച് നിരവധി കർഷകരാണ് കൃഷിചെയ്തത്. കഞ്ഞിക്കുഴി സർവിസ് സഹകരണ ബാങ്കിന് കീഴ ിൽ രൂപവത്കരിച്ച പൂ കർഷകസംഘങ്ങൾക്ക് വായ്പയും നൽകിയിരുന്നു. കർഷകർക്ക് ആവശ്യമായ ഗുണമേന്മയുള്ള ബന്ദി തൈകളും ബാങ്ക് വാങ്ങി നൽകി. കനത്തമഴയിൽ ചെടികളെല്ലാം നിലത്തുവീണ് നശിച്ചു. വലിയ നഷ്ടമാണ് ഇവർക്ക് വന്നത്.

പച്ചക്കറിയോടൊപ്പം വ്യാപകമായി പൂ കൃഷി ചെയ്ത അഞ്ചാതറ ആനന്ദെൻറ പൂത്തുനിന്ന ചെടികളെല്ലാം വെള്ളത്തിലായി. ശാസ്ത്രീയമായാണ് ആനന്ദൻ പൂ കൃഷി ആരംഭിച്ചത്. കോഴിവളവും ചാണകവുമിട്ട് വളർത്തി വലുതാക്കി പൂവിട്ട ചെടികളാണ് മഴയിൽ നശിച്ചത്. 10ഗ്രാം ബന്ദി വിത്ത് പൊള്ളാച്ചിയിൽനിന്ന് 3200 രൂപക്കാണ് ആനന്ദൻ വാങ്ങിയത്. ഇദ്ദേഹം ഉൽപാദിപ്പിച്ച തൈകളാണ് ബാങ്കിെൻറ കാർഷികഗ്രൂപ്പുകൾക്കും നൽകിയത്.

ചെത്തികാട്ട് പൂ കൃഷി കർഷകഗ്രൂപ് 1000 ചുവട് ബന്ദി തൈയാണ് നട്ടിരുന്നത്. മഴയിൽ ഈ ചെടികളെല്ലാം നശിച്ചതായി അംഗങ്ങളായ അനില ബോസും സുനിതയും അംബികയും പറയുന്നു. ഇവരുടെ വീടുകളിൽ വികേന്ദ്രീകരിച്ചാണ് കൃഷി നടത്തിയത്. പുത്തൂർ വെളി പൂ കൃഷിഗ്രൂപ്പിെൻറയും വിളവെടുപ്പിന് പാകമായ ബന്ദിച്ചെടികളെല്ലാം വീണ് നശിച്ചു. ബാങ്ക് വായ്പ തിരിച്ചടവ് എങ്ങെനയാകുമെന്ന ആശങ്കയിലാണ് ടൂറിസ്റ്റ് ടാക്സി ഡ്രൈവർകൂടിയായ കൺവീനർ ഹരികുമാറും കയർ തൊഴിലാളിയായ ജോയൻറ് കൺവീനർ എം. സുനിലും. മഴ ചതിച്ചില്ലായിരുന്നെങ്കിൽ കനത്ത വിളവും കൈനിറയെ പണവും ഇവർക്ക് ലഭിക്കുമായിരുന്നു. ബാങ്ക് നേരിട്ട് ഇവരിൽനിന്ന് പൂക്കൾ സംഭരിച്ച് വിപണനം നടത്താനുള്ള തയാറെടുപ്പിലായിരുന്നെന്ന് പ്രസിഡൻറ് എം. സന്തോഷ് കുമാറും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flowers-local
News Summary - flowers-local
Next Story