അഞ്ചു ദിർഹം നോട്ടിലെ പള്ളി കണ്ടിട്ടുണ്ടോ?
text_fieldsഷാർജ: നിങ്ങളുടെ കൈയിൽ യു.എ.ഇയുടെ അഞ്ചുദിർഹത്തിെൻറ നോട്ടുണ്ടോ. ആ നോട്ടിൽ ഒരു പഴ യ പള്ളിയുടെ ചെറിയ മിനാരത്തിെൻറ ഫോട്ടോയുണ്ടോ. ആ നോട്ടിൽ ചിത്രീകരിച്ചിരിക്കുന്ന പ ള്ളിയിൽ നിങ്ങൾ പോയിട്ടുണ്ടോ. ചിലപ്പോൾ നിങ്ങൾ പോയിട്ടുണ്ടാകും, നമസ്ക്കരിച്ചിട് ടുണ്ടാകും. ഷാർജയുടെ തുറമുഖ, മലയോര ഉപനഗരമായ ഖോർഫക്കാൻ കോർണിഷിലെ ചരിത്ര പ്രസിദ്ധമായ സലെം അൽ മുത്തവ പള്ളിയാണിത്. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഈ ആരാധനാലയത്തിന്. പത്തേമാരിയിൽ വന്ന് കടൽ നീന്തി കടന്ന്, അവശരായി കരക്ക് കയറിയ പഴയ പ്രവാസികളോട് ചോദിച്ചലറിയാം ഈ പള്ളി അവർക്ക് പകർന്നേകിയ സാന്ത്വനവും തണലിനെയും കുറിച്ച്. ക്ഷീണം മാറുവോളം ഈ പള്ളിയുടെ കോലായിൽ കിടന്നുറങ്ങിയിട്ടുണ്ട് നമ്മുടെ പൂർവ്വീകർ. ചൂടുള്ള സുലൈമാനിയും കാരക്കയും കൊടുത്ത് അവരെ സൽക്കരിക്കുവാൻ സ്വദേശികൾ ഈ പള്ളിയുടെ മുറ്റത്തെത്തി. ആ ചൂടുള്ള ചായയും കാരക്കയും ആമാശയത്തിൽ ചെന്ന് തൊട്ടപ്പോഴാണ് താൻ ജീവിച്ചിരിപ്പുണ്ടെന്ന് തന്നെ ചിലർക്ക് മനസിലായത്.
ഈ പള്ളിയുടെ മുറ്റത്ത് നിന്നാണ് അവർ ജീവിതത്തിെൻറ പുതിയ മേച്ചിൽ പുറങ്ങൾ തേടി, അറബികളുടെ വാഹനങ്ങളിലേക്ക് കയറിയത്. ഷാർജയുടെ കച്ചവട മേഖലയിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട് ഈ തീരദേശ പള്ളി. മുത്ത് വാരാൻ കടലിെൻറ അഗാധതയിലേക്ക് ഉൗളിയിട്ടവരെ കാത്ത് പ്രാർഥനയോടെ ഈ പള്ളിയുടെ മുറ്റത്തിരുന്നിട്ടുണ്ട് കാലം. 1635ൽ പറങ്കികൾ ഇവിടെ എത്തുമ്പോൾ തന്നെ പള്ളി വെറൊരു വിധത്തിൽ ഈ പ്രദേശത്തുണ്ടായിരിക്കാമെന്നും നിഗമനമുണ്ട്. ഈ പ്രദേശത്ത് നടന്ന ഉദ്ഖനനങ്ങൾ അതിന് ആക്കം കൂട്ടുന്നുമുണ്ട്. പറങ്കി മതിലുകളുടെ ശേഷിപ്പുകൾ ഇപ്പോഴും ഈ പ്രദേശത്ത് സംരക്ഷിച്ചിട്ടുണ്ട്. രണ്ട് മീറ്റർ കനവും 11 മീറ്റർ ഉയരവും 20 മീറ്റർ നീളവുമായിരുന്നു മതിലിന്. കടലിൽ നിന്ന് വെറും 20 മീറ്റർ ദൂരത്തായിരുന്നു ഈ മതിലിെൻറ സ്ഥാനം. ത്രികോണകൃതിയിലായിരുന്നു പറങ്കി കോട്ടയുടെ രൂപം എന്നതും ഈ പ്രദേശത്തിെൻറ ഭൂമിശാസ്ത്ര പരമായ പ്രത്യേകതക്ക് ആക്കം കൂട്ടുന്നു. അസ്ഥിര കാലാവസ്ഥ പ്രതിരോധിക്കുവാൻ ഈ രീതി തീരമേഖലകളിൽ പ്രയോഗിക്കാറുണ്ട്. ഒരു ഭാഗത്ത് കടലും മറു ഭാഗത്ത് ഹജ്ജർ പർവ്വതവും കൂടികലരുന്ന ഒരു മിശ്രിത ജൈവഘടനയാണ് പ്രദേശത്തിനുള്ളത്.
2011ലാണ് ഷാർജ പുരാവസ്തു വിഭാഗം ഈ പള്ളി നവീകരണത്തിന് തുടക്കം കുറിച്ചത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ നിർദേശ പ്രകാരമായിരുന്നു നവീകരണം. 2014ലാണ് നവീകരണം പൂർത്തിയാക്കിയത്. ഈന്തപ്പനയോല കൊണ്ട് മേഞ്ഞ മേൽക്കൂര ആതേ പടി നിലനിറുത്തിയും, തദ്ദേശീയ നിർമാണ വസ്തുക്കൾ ഉപയോഗിച്ചുമായിരുന്നു നവീകരണം. പള്ളിയിലേക്ക് വെള്ളം എടുത്തിരുന്ന പഴയ കിണർ സംരക്ഷിച്ചിട്ടുണ്ട്. പെയിൻറിങിൽ പോലും പുതുമ കടന്നു വരാതിരിക്കുവാൻ നവീകരണ സമയത്ത് പുരാവസ്തു വിഭാഗം അതീവ ശ്രദ്ധ ചെലുത്തിയത് കാരണം നൂറ്റാണ്ടുകളുടെ പഴക്കത്തിൽ തന്നെയാണ് പള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.