കൊടുംചൂട്: ഗൾഫിൽ മൽസ്യബന്ധനം കുറഞ്ഞു
text_fieldsഅബൂദബി : കൊടുംചൂടിൽ ഗൾഫ് രാജ്യങ്ങളിൽ മൽസ്യബന്ധനം കുറഞ്ഞതും ഗർഗൂർ ഫിഷിങ് നെറ്റ് ഉപയോഗം നിരോധിച്ചതും യു.എ.ഇയിലെ മത്സ്യവില ഗണ്യമായി ഉയരാൻ കാരണമാകുന്നു. വേനൽ ചൂട ിൽ യന്ത്ര ബോട്ടുകളിൽ മാത്രം പുറംകടലിൽ മത്സ്യബന്ധനത്തിന് പോകാനാവൂ എന്നതിനൊപ്പം ചൂ ണ്ടയും ചെറിയ വലകളും മാത്രം ഉപയോഗിച്ചു മാത്രം മീൻ പിടിക്കാനെ ഈ സീസണിൽ അനുവാദമുള്ള ൂ എന്നതും മൽസ്യ ലഭ്യത കുറയാൻ കാരണമായി.
പുറംകടലിൽ വലിയ മൽസ്യബന്ധന ബോട്ടുകളിൽ (ദോ) ഗർഗൂർ കൂടുകൾ വെള്ളത്തിലിറക്കി മൽസ്യം പിടിക്കാൻ ഈ സീസണിൽ അനുവാദമില്ലാത്തതി നാൽ മത്സ്യത്തൊഴിലാളികൾ സ്പീഡ് ബോട്ടുകളിൽ ചൂണ്ടയും പ്രത്യേക വടിയുമൊക്കെ ഉപയോഗിച ്ചാണ് ഇപ്പോൾ മത്സ്യബന്ധനം നടത്തുന്നത്. സമുദ്ര മേഖലയിലെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന് നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം. സമുദ്ര ഉപരിതലങ്ങളിൽ ഈ സീസണിൽ മൽ സ്യങ്ങളെത്തുന്നതും വിരളം. ഉപരിതലങ്ങളിൽ ഉയർന്നതോതിൽ സൂര്യതാപം അനുഭവപ്പെടുന ്നതിനാലാവാം കടലിനടിയിലേക്ക് കൂട്ടത്തോടെ മൽസ്യങ്ങൾ ഊളിയിടുന്നത്. കാലാവസ്ഥ മാറി യാലെ ഉപരിതലത്തിലേക്ക് മൽസ്യങ്ങൾ മടങ്ങി എത്തുകയുള്ളു.
വർധിച്ചുകൊണ്ടിരിക്കുന്ന താപനിലയിൽ ഏറെ നേരം മൽസ്യബന്ധനവുമായി തൊഴിലാളികൾക്ക് കടലിൽ തങ്ങാനും സാധ്യമല്ല. ആറു മുതൽ എട്ടു മണിക്കൂർ സമുദ്ര മേഖലയിൽ മൽസ്യബന്ധനം നടത്തിയാൽ കരയിൽ തിരിച്ചെത്താൻ നിർബന്ധിതരാവും. ഇന്ധനം തീരുമെന്നതും കൊടും ചൂടിൽ ഉരുകിയൊലിച്ച് അവശരാകുമെന്നതും മൽസ്യ ബന്ധന പ്രതിസന്ധിക്കുള്ള കാരണമാണ്. കടലിൽ പോകുന്ന ബോട്ടിൽ സ്വദേശി പൗരനുണ്ടായിരിക്കണമെന്നതും കർശന നിയന്ത്രണമാണ്. വേനൽചൂടിൽ കടലിൽ പോകാൻ താൽപര്യമുള്ള സ്വദേശികൾ വളരെ കുറവാണ്. ഈ സാഹചര്യത്തിൽ പ്രാദേശിക മീനുകളുടെ വരവ് മാർക്കറ്റുകളിൽ വളരെ കുറവണിപ്പോൾ. അബൂദബിക്ക് പുറമെ ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ തുടങ്ങിയ രാജ്യത്തെ പ്രധാന മത്സ്യ വിപണികളിലെല്ലാം ഈ സീസണിൽ 15 മുതൽ 20 ശതമാനം വരെ മൽസ്യങ്ങളുടെ വിലവർധന അനുഭവപ്പെടുന്നതായി മൽസ്യ വ്യാപാരികൾ പറയുന്നു.
കൊടും ചൂടിൽ മൽസ്യങ്ങൾക്ക് പൊള്ളുന്ന വിലയും
രണ്ട് മാസം മുമ്പ് കിലോയ്ക്ക് 45 ദിർഹം വിലയുണ്ടായിരുന്ന ഹാമൂർ മൽസ്യത്തിന് അബൂദബി മിന മാർക്കറ്റിലെ പ്രാദേശിക മീൻ വിൽപന സ്റ്റാളിൽ ഇന്നലത്തെ വില കിലോയ്ക്ക് 65 ദിർഹമായിരുന്നു. ചെമ്മീനുകൾക്ക് മാത്രമാണിപ്പോൾ മറ്റു മൽസ്യങ്ങളേക്കാൾ വില കുറവ്. ഒമാനിൽ നിന്നെത്തുന്ന മൽസ്യങ്ങൾ കൂടുതലായി വിൽപന നടത്തുന്ന മിന മൽസ്യ മാർക്കറ്റിലെ കടകളിൽ ഇന്നലെ ഒരു കിലോഗ്രാം ഹാമൂറിന് 40 ദിർഹമായിരുന്നു വില. ഷേരി 30, ഞണ്ട് 20, സീബ്രീം 25, സുൽത്താൻ ഇബ്രാഹിം 20, അയ്ക്കൂറ 30, ചെമ്മീൻ മീഡിയം 25, വലുത് 40, കൊഞ്ച് 100, ഷാഫി 10 ദിർഹം എന്നിങ്ങനെയായിരുന്നു കിലോഗ്രാമിനുള്ള വിൽപന വില.
വേനൽ അവധിക്ക് കുടുംബത്തോടെ നാട്ടിലേക്ക് പോയവരുടെ എണ്ണം വർധിച്ചതും മൽസ്യ വിപണികളിലെ ഇടപാടുകൾ വേനൽക്കാലത്ത് കുറയാനിടയാക്കിയതായി മലപ്പുറം വേങ്ങര സ്വദേശി ഊരകം സിദ്ദീഖ് ചൂണ്ടിക്കാട്ടി. തണുപ്പുരാജ്യങ്ങളിലേക്ക് പോയിരിക്കുന്ന സ്വദേശി കുടുംബങ്ങൾ മടങ്ങിയെത്തിയാൽ വിപണി ഉഷാറാവുമെന്നും ഇയാൾ പറയുന്നു.
പ്രാദേശിക മീനുകൾക്ക് വില പിന്നെയും കൂടും
എന്നാൽ അബുദാബിയിലെ പ്രാദേശിക സമുദ്ര മേഖലകളിൽ നിന്നുള്ള മൽസ്യം മാത്രം വിൽക്കുന്ന കടയിൽ ഇതിനേക്കാൾ വില കൂടുതലാണ്. ഫ്രഷ് മൽസ്യം എന്നതാണ് ഇതിനുകാരണമായി മൽസ്യ വ്യാപാരിയായ സ്വദേശി മുഹമ്മദ് സാലഹ് അഹ്മദ് മുഹമ്മദ് അൽ മസ്റൂഇ ഗൾഫ് മാധ്യമത്തോടു പറഞ്ഞത്. ഇവിടെ കിലോഗ്രാമിന് ഹാമൂർ 65, സ്രാവ് 33, അയ്ക്കൂറ 50, ഷേരി 38, ജെഷ് 40, മുർജാൻ അഥവാ ചെമ്പല്ലി 40, സുറൈദി 60, ബിയ അഥവാ കണമ്പ് 45, സാഫി 45, ഞണ്ട് 38, നഗർ 30, നെയ്സർ 10 എന്നിങ്ങനെയായിരുന്നു ഫ്രഷ് മൽസ്യക്കടയിലെ വിലയെന്നും മുഹമ്മദ് സാലഹ് ചൂണ്ടിക്കാട്ടി.
മീഡിയം സൈസിലുള്ള കുബാബ് എന്ന ചൂര മൽസ്യം ഒരെണ്ണത്തിന് 95 ദിർഹമാണിവിടത്തെ വില. ജീവനുള്ള വലിയ കക്ക 20 ദിർഹമാണ് വില. ജീവനുള്ള കക്ക കഴുകി വെള്ളമൊഴിച്ച് തിളപ്പിച്ച് ചൂടിൽ കക്കവിടരുമ്പോൾ പ്രത്യേക മസാലകളിട്ടാണ് അറബികൾ വെള്ളത്തോടെ സേവിക്കുന്നത്.
സമക്ക് യാബീസിനും വേനൽച്ചൂട് പ്രശ്നം
മിന ഫിഷ് മാർക്കറ്റിലെ ഉണക്കമീൻ (സമക്ക് യാബീസ്) കടകളിലും വേനൽച്ചൂട് കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇവിടെ ഇറാനിൽ നിന്നെത്തുന്ന ഉണക്ക ചെമ്മീപ്പരിപ്പിന് കിലോഗ്രാമിന് 60 ദിർഹമാണ് വില. ഒമാനിൽ നിന്നെത്തുന്ന ഉണക്ക സ്രാവിന് കിലോ ഗ്രാമിന് 25 ദിർഹവും ഫുജൈറയിൽ നിന്നുള്ള ഉണക്ക സ്രാവിന് 22 ദിർഹവുമാണ് വില.
വിലയും ഗുണനിലവാരവും നിയന്ത്രണത്തിൽ
അബൂദബി ഫിഷർമെൻ കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് അബുദാബി മൽസ്യമാർക്കറ്റിലെ വിലയും ഗുണ നിലവാരവും നിയന്ത്രിക്കുന്നത്. വിപണികളിൽ വിൽപന നടത്തുന്ന മൽസ്യങ്ങളുടെ ഗുണനിലവാരവും വിലയും കർശനമായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. തട്ടുകളിൽ നിരത്തി വെച്ചിരിക്കുന്ന മൽസ്യങ്ങൾ ഐസിടാതെ വെച്ചാൽ പണികിട്ടും. ചൂടു സീസണിൽ ഐസിടാതെ മൽസ്യം വെക്കാനും സാധിക്കില്ലെന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.
അറബികൾ ഉണക്ക സ്രാവ് പൊരിക്കാതെതന്നെ ഒടിച്ച് കഴിക്കും. വിവിധയിനം ഉണക്ക മീനുണ്ടെങ്കിലും ഉണക്ക സ്രാവുകൾക്കാണ് സ്വദേശികൾക്കിടയിൽ പ്രിയം. 25 മുതൽ 30 ദിർഹമാണ് സ്രാവ് പാക്കറ്റിന്റെ വില. ഈ ഉണക്ക മൽസ്യം വിവിധ തരത്തിലും നിറത്തിലുമുണ്ട് ഈ കടകളിൽ. ഉണക്ക നത്തോലി 12 ദിർഹം, പൊടിച്ചെമ്മീൻ, കൊഴുവ എന്നിവക്ക് 5 ദിർഹവുമാണ് വില. ഈ കടയിൽ ഫ്ളൈവൂഡെന്നും ബസാർ എന്നും അറിയപ്പെടുന്ന മൽസ്യത്തിെൻറ മുട്ട ഉണക്കിയതും വിൽപനക്കുണ്ട്. 40 ദിർഹമാണ് പാക്കറ്റിനുള്ള വില. ഉണക്കമീൻ വിൽപനയും മലയാളികളാണ് മിന മൽസ്യമാർക്കറ്റിൽ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.