Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാർച്ച് ഒന്ന്...

മാർച്ച് ഒന്ന് മുതൽ സാഫി, ഷേരി മീനുകളെ പിടിക്കുന്നതിന് വിലക്ക്

text_fields
bookmark_border
മാർച്ച് ഒന്ന് മുതൽ സാഫി, ഷേരി മീനുകളെ പിടിക്കുന്നതിന് വിലക്ക്
cancel

അബൂദബി: സാഫി, ഷേരി മത്സ്യങ്ങൾ പിടിക്കുന്നതിനും വിൽപന നടത്തുന്നതിനും മാർച്ച് ഒന്ന ് മുതൽ ഏപ്രിൽ 30 വരെ വിലക്കേർപ്പെടുത്തി കാലാവസ്ഥ വ്യതിയാന^പരിസ്ഥിതി മന്ത്രാലയ ം ഉത്തരവ് പുറപ്പെടുവിച്ചു. ഗൾഫ് രാജ്യങ്ങളിൽ ഏറെ ആവശ്യക്കാരുള്ള മത്സ്യ ഇനങ്ങളെന ്ന നിലയിൽ ഇൗ ഇനം മത്സ്യങ്ങൾ വംശനാശം സംഭവിക്കാെത സൂക്ഷിക്കാൻ എല്ലാ വർഷവും എടുക്കു ന്ന നടപടികളുടെ ഭാഗമാണ് വിലക്ക്. ഇത്തരം മത്സ്യങ്ങൾ അബദ്ധത്തിൽ വലയിൽ കുടുങ്ങിയാൽ അവയെ തിരിച്ച് വെള്ളത്തിലേക്ക് വിടണമെന്നും മന്ത്രാലയം നിർദേശിച്ചു.
സാഫി, ഷേരി എന്നിവയെ പിടിക്കൽ, വിൽപന, ഉപോൽപന്നങ്ങളുടെ വിൽപന, ഇറക്കുമതി, കയറ്റുമതി എന്നിവ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇൗ മത്സ്യങ്ങളുടെ ഏതു തരത്തിൽ സംസ്കരിച്ച ഉൽപന്നങ്ങൾക്കും വിലക്ക് ബാധകമാണ്.

യു.എ.ഇ സമുദ്രത്തിലെ പ്രധാന മത്സ്യങ്ങളായ സാഫി, ഷേരി എന്നിവയുടെ എണ്ണം നിലനിർത്തുന്നതിന് വേണ്ടിയാണ് നടപടിയെന്ന് മന്ത്രാലയത്തിലെ സമുദ്ര പരിസ്ഥിതി ഗവേഷണ വകുപ്പ് ആക്ടിങ് ഡയറക്ടർ അഹ്മദ് ആൽ സആബി പറഞ്ഞു. വൻതോതിൽ ആവശ്യക്കാരുള്ളതിനാൽ ഇൗ ഇനം മത്സ്യങ്ങൾ അമിത മത്സ്യബന്ധനത്തിെൻറ സമ്മർദം അനുഭവിക്കുകയാണ്. അതിനാൽ സ്വാഭാവികമായി എണ്ണം നിലനിർത്താൻ അവക്ക് സാധിക്കുന്നില്ല. പ്രജനന കാലത്തെ മത്സ്യബന്ധന നിരോധത്തിലൂടെ ഇൗ സമ്മർദം കുറക്കാൻ സാധിക്കുമെന്നും വംശവർധനക്ക് അവക്ക് സമയം നൽകാൻ കഴിയുമെന്നും അഹ്മദ് ആൽ സആബി ചൂണ്ടിക്കാട്ടി.

മത്സ്യസമ്പത്ത് താരതമ്യം ചെയ്യാൻ 2015നും 2018നും ഇടയിൽ മന്ത്രാലയം സർവേ സംഘടിപ്പിച്ചിരുന്നു. ആദ്യ വർഷത്തിൽ 41.2 ശതമാനം ചെറിയ സാഫി മീനുകളെ പിടിച്ചിരുന്നത് മൂന്നാം വർഷത്തിൽ 17.4 ശതമാനമായി കുറഞ്ഞതായി സർവേയിൽ വെളിപ്പെട്ടു. പിടിക്കപ്പെടുന്ന മത്സ്യങ്ങളുടെ ശരാശരി നീളം 23.9 സെൻറീമീറ്ററിൽനിന്ന് 24.9 സെൻറീമീറ്ററായി വർധിക്കുകയും ചെയ്തു.
ഇൗ കാലയളവിൽ വലിയ ഷേരികൾ വർധിച്ചതായും സർവേ വ്യക്തമാക്കി. ഇതിെൻറ ഫലമായി 2018 നാലാം പാദത്തിലും 2019 ജനുവരി, ഫെബ്രുവരി മാസങ്ങളിലും സാഫി, ഷേരി മത്സ്യങ്ങളുെട വിതരണം യു.എ.ഇ വിപണികളിൽ വർധിച്ചു. 2018ൽ മത്സ്യബന്ധന^വിൽപന വിലക്ക് 99.9 ശതമാനവും പാലിക്കപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsfish ban
News Summary - fish ban-uae-gulf news
Next Story