Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചട്ടിയും പാത്രവുമായി...

ചട്ടിയും പാത്രവുമായി ഫിറോസ് ചുട്ടിപ്പാറ യു.എ.ഇയിൽ

text_fields
bookmark_border
ചട്ടിയും പാത്രവുമായി ഫിറോസ് ചുട്ടിപ്പാറ യു.എ.ഇയിൽ
cancel
camera_alt????????????? ????????????? ?????????????? ????????????? ?????????????????? ???????????????? ????????

ഷാർജ: തനി നാടൻ പാചക കസർത്തും പാലക്കാടൻ ഗ്രാമീണ വാചക കസർത്തുമായി യൂട‍്യൂബിൽ 14 ലക് ഷത്തിലധികം സബ്‌സ്‌ക്രൈബർമാരെ സ്വന്തമാക്കിയ ഫിറോസ് ചുട്ടിപ്പാറ യു.എ.ഇയിലും രുചി യുടെ വിസ്മയ ചെമ്പ് തുറക്കുന്നു. അൽ സാദ ട്രാവൽസിെൻറ ക്ഷണം സ്വീകരിച്ച് ഇവിടേക്ക് പുറപ്പെടുമ്പോൾ തന്നെ ഫിറോസ് ഒരു കാര്യം അറിയിച്ചിരുന്നു-മാൻകറി വെച്ചിേട്ട നാട്ടിലേക്ക് മടങ്ങൂ. കഴിഞ്ഞ ദിവസം മലകളും ഈന്തപ്പനകളും കാർഷിക വിളകളും കാവൽ നിൽക്കുന്ന മസാഫിയിലെ തോട്ടത്തിൽവെച്ച് ഫിറോസ് വാക്കുപാലിച്ചു. റാസൽഖൈമയിലെ ഫാമിൽനിന്ന് നിയമനടപടികൾ പൂർത്തിയാക്കി വാങ്ങിയ മാനിനെയാണ് സുഹൃത്തുക്കളുടെ സാന്നിധ‍്യത്തിൽ കറിവെച്ചത്. പതിവുപ്പോലെ ലുങ്കി ഉടുത്തായിരുന്നു പുറപ്പാട്. അത്യാധുനിക പാചക സൗകര്യങ്ങളുള്ള യു.എ.ഇയിൽ എത്തിയെങ്കിലും അടുപ്പിനോ വെപ്പുരീതികൾക്കോ ഒരു മാറ്റവും വരുത്തിയില്ല. സിമൻറ് ഇഷ്ടിക കൊണ്ട് അടുപ്പുണ്ടാക്കി. ഈന്തപ്പനയുടെ ഓലയും മടലുമായിരുന്നു വിറക്. വലിയ ചെമ്പിൽ അറുത്ത് പാകപ്പെടുത്തിയ മാനിനെ മസാല കൂട്ടുകളോടൊപ്പം വേവിച്ചെടുത്തു. ഉരുളി ചട്ടിയിലാണ് കറിവെച്ചത്.
മല‍യാളികൾക്ക് പുറമെ ഫിലിപ്പീൻസ്, അറബ് സ്വദേശികളും മാൻകറി ആസ്വദിക്കാനെത്തി. ഇന്ത‍്യയിൽ മാനിനെ വിൽക്കുന്നതും അറുക്കുന്നതുമെല്ലാം ശിക്ഷാർഹമാണ്.


അതുകൊണ്ട് തെൻറ വില്ലേജ് ഫുഡ് ചാനലിൽ മാൻരുചി വിളമ്പാൻ സാധിച്ചിരുന്നില്ല. സുഹൃത്തായ നൗഷാദ് കാരാളികോണമാണ് ഇതിന് പരിഹാരം നിർദേശിച്ചത്. മാൻരുചി ഇതിനകം 10 ലക്ഷം പേരാണ് യൂട‍്യൂബിൽ ആസ്വദിച്ചത്. ദുബൈ മീൻമാർക്കറ്റിൽനിന്ന് വാങ്ങിയ ഒന്നര കിലോ തൂക്കമുള്ള ലോബ്സ്റും കറിവെച്ച് വിളമ്പിയിരുന്നു. അടുത്തത് ചുട്ടെടുത്ത നീരാളിയാണ്. ഒട്ടകപ്പക്ഷിയുടെ മുട്ടകൊണ്ടുള്ള ഓം‌ലെറ്റും ഉണ്ടാക്കി നോക്കും ഇവിടെ. രുചിക്കൂട്ടുകൾ തയാറാക്കുന്നതിന് പുറമെ, യു.എ.ഇയിലെ വിവിധ ഗ്രാമീണ പാതകളിലൂടെ സഞ്ചരിച്ച് പാലക്കാടൻ ഭാഷയിലെ യാത്രാവിവരണവും നടത്തുന്നുണ്ട്. ഉമ്മുൽഖുവൈനിലെ ഉപ്പളങ്ങളും റോഡോരത്തെ വിമാനവും വടക്കൻ എമിറേറ്റിലെ തോട്ടങ്ങളും അണക്കെട്ടുകളും കാർഷിക-ക്ഷീരമേഖലകളും ഏറെ ഇഷ്ടപ്പെട്ടു. നാടൻ മലയാളിക്ക് തനിനാടൻ കറി കഴിഞ്ഞേ ബാക്കി എന്തുമുള്ളൂ എന്ന തിരിച്ചറിവിൽനിന്നായിരുന്നു വില്ലേജ് ചാനലി‍െൻറ പിറവി. ബന്ധുവി‍െൻറ കടയിലെ പൊറോട്ടയിൽനിന്ന് തുടങ്ങിയ യാത്രയാണ് ലക്ഷക്കണക്കിനാളുകളുടെ പ്രിയ പാചകമേളക്കാരനാക്കി മാറ്റിയത്. യൂട‍്യൂബിൽനിന്ന് മാസംതോറും ലക്ഷത്തിലധികം വരുമാനവും ലഭിക്കുന്നു. എല്ലാ ശരാശരി മലയാളികളെയും പോലെ ഫിറോസും കുറച്ചുകാലം പ്രവാസിയായിരുന്നു. എന്നാൽ, തെൻറ നിയോഗമിതല്ലെന്ന തിരിച്ചറിവുണ്ടായപ്പോൾ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും ഇപ്പോൾ ഇൗ വിഡിയോ തയാറാക്കുന്നതിന് യു.എ.ഇയിൽ എത്താനായത് മറ്റൊരു നിയോഗമായി കാണുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfiroz chuttippara
News Summary - firoz chuttippara-uae-gulf news
Next Story