Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫിഫ ലോക ക്ലബ്...

ഫിഫ ലോക ക്ലബ് ഫുട്ബാൾ: സെമിയിൽ അൽ ജസീറ റയലിനെതിരെ

text_fields
bookmark_border
Fifa
cancel
camera_alt?????????? ????????????? ?? ???? ?????????

അബൂദബി: ഫിഫ ലോക ക്ലബ് ഫുട്ബാളിൽ ആതിഥേയ ടീമായ അൽ ജസീറ ക്ലബ് സെമി ഫൈനലിൽ അതി ശക്തരായ റയൽ മഡ്രിഡിനെ നേരിടും. ശനിയാഴ്ച നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ, ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ചാമ്പ്യൻഷിപ്പ് ജേതാക്കളായെത്തിയ ജപ്പാെൻറ റാവ റെഡ് ഡയമണ്ട്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തറപറ്റിച്ചാണ് അൽ ജസീറ സെമി ബെർത്തുറപ്പിച്ചത്്. 52ാം മിനിറ്റിൽ ബോക്സിെൻറ മധ്യഭാഗത്ത് നിന്നുള്ള അലി അഹമ്മദ് മബ്ഖൂതിെൻറ വലങ്കാലനടി പോസ്റ്റിെൻറ വലതു മൂലയിലൂടെ നിലം പറ്റി വല കേറുകയായിരുന്നു. മറ്റൊരു മത്സരത്തിൽ വിക്ടർ ഗുസ്മാൻ നേടിയ ഏക േഗാളിൽ മൊറോക്കൻ ക്ലബ് വെയ്ദാദ് കാസാബ്ലാങ്കയെ മറികടന്ന് മെക്സിക്കൻ ക്ലബായ പാച്ചുകയും സെമിയിൽ പ്രവേശിച്ചു. 

അൽ ജസീറക്കെതിരായ കളിയിൽ 70 ശതമാനവും പന്ത് കൈവശം വെച്ചിട്ടും റെഡ്സിന് പരാജയം ഏറ്റു വാേങ്ങണ്ടി വരികയായിരുന്നു. ഇരു ടീമുകളും പ്രതിരോധത്തിന് മുൻതൂക്കം നൽകിയ മത്സരത്തിൽ നാമമാത്രമായ ആക്രമണ നിമിഷങ്ങളേ ഉണ്ടായുള്ളൂ. പോസ്റ്റ് ലക്ഷ്യമാക്കി റെഡ്സിന് നാല് ഷോട്ടുകളും അൽ ജസീറക്ക് രണ്ട് ഷോട്ടുകളും മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. അൽ ജസീറയുടെ രണ്ട് ഷോട്ടുകളും ലക്ഷ്യത്തിലേക്ക് കുതിക്കുകയും ഒന്ന് ഗോളായി മാറുകയും ചെയ്തു. റെഡ്സിെൻറ നാല് ഷോട്ടുകളിൽ രണ്ടെണ്ണം പുറത്തേക്കായിരുന്നു. രണ്ടെണ്ണം ജസീറ ഗോളി രക്ഷപ്പെടുത്തുകയും ചെയ്തു. ഗോൾ മടക്കാനുള്ള റെഡ്സിെൻറ എല്ലാ ശ്രമങ്ങളെയും പ്രതിരോധിക്കാൻ സാധിച്ചതോടെ റയൽ മഡ്രിഡിനെതിരെ സ്വപ്ന സെമി കളിക്കാൻ അൽ ജസീറ യോഗ്യത നേടുകയായിരുന്നു. 12ന് അൽെഎൻ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിലാണ് സെമിഫൈനൽ മത്സരം. റെഡ്സിെൻറ ഭാഗത്തുനിന്നാണ് ആദ്യ ആക്രമണം കാണാനായത്.

28ാം മിനിറ്റിൽ ഷിന്യ യജിമ പോസ്റ്റിെൻറ സമീപത്ത് നിന്ന് ഷോട്ടുതിർത്തെങ്കിലും പന്ത് വളരെ ഉയരത്തിൽ പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോവുകയായിരുന്നു. 75ാം മിനിറ്റിൽ അലി മബ്ഖൂത് ലീഡുയർത്താൻ നടത്തിയ ശ്രമം പാഴായി. ബോക്സിന് പുറത്തുനിന്നെടുന്ന ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്. 80ാം മിനിറ്റിൽ മുബാറക് ബുസൂഫയും സമാനമായ പിഴവ് വരുത്തി. കളിയിൽ റഫറി നാല് മഞ്ഞക്കാർഡ് പുറത്തെടുത്തു. 42ാം മിനിറ്റിൽ റെഡ്സ്സിെൻറ ടോമോകി മകീനോ, 62ാം മിനിറ്റിൽ യൂകി മുേട്ടാ, 56ാം മിനിറ്റിൽ അൽ ജസീറയുടെ സാലിം റാശിദ് ഉബൈദ്, 64ാം മിനിറ്റിൽ  യഅ്ഖൂബ് ആൽ ഹുസനി എന്നിവർക്കാണ് മഞ്ഞക്കാർഡ് കിട്ടിയത്. പാച്ചുക^കാസാബ്ലാങ്ക മത്സരത്തിൽ ഇഞ്ചുറി ടൈമിലാണ് വിക്ടർ ഗുസ്മാൻ ഗോൾ നേടിയത്. ചൊവ്വാഴ്ച അൽെഎൻ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന സെമിയിൽ ബ്രസീലിയൻ ക്ലബാ ഗ്രെമിയോയെ പാച്ചുക നേരിടും. കാസാബ്ലാങ്കയെ അനുകൂലിച്ച് ഗാലറിയിൽനിന്നുണ്ടായ ആരവങ്ങളെ കീറിമുറിച്ചാണ് പാച്ചുക ഗോൾപോസിറ്റിലേക്ക് പന്ത് തൊടുത്തത്. ഹെഡറിലൂടെയായിരുന്നു വിക്ടർ ഗുസ്മാെൻറ ഗോൾ. മഞ്ഞക്കാർഡുകളുടെ ആധിക്യവും കളിയിലുണ്ടായി.

മൊത്തം ഏഴ് മഞ്ഞക്കാർഡുകളും ഒരു ചുവപ്പ് കാർഡും വീശേണ്ടി വന്നു റഫറിക്ക്. 69ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട കാസാബ്ലാങ്ക ക്യാപ്റ്റൻ ഇബ്റാഹിം നകാഷിനാണ് രണ്ടാം മഞ്ഞ കിട്ടിയത്. തുടന്ന് പത്തുപേരുമായാണ് ടീം കളിച്ചത്. 39ാം മിനിറ്റിൽ ഏയ്ഞ്ചൽ സഗാലിനെ ഫൗൾ ചെയ്തതിന് കാസാബ്ലാങ്കയുടെ ഇബ്റാഹിം കൊമോറക്ക് മഞ്ഞക്കാർഡ് വിധിച്ച രീതി പുതുമയായിരുന്നു. വിഡിയോ അവലോകനം ചെയ്താണ് കാർഡ് നൽകാനുള്ള തീരുമാനത്തിൽ റഫറി എത്തിയത്. കാസബ്ലാങ്കയുടെ അൽ ഹാശിമി, നൗസിർ, റിദ ഹജൂജ്, പാച്ചുകയുടെ എറിക് സാഞ്ചസ്, എറിക് അഗ്വാറി എന്നിവരാണ് മഞ്ഞക്കാർഡ് കണ്ട മറ്റു കളിക്കാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fifaworld cup footballal jazeeragulf newsmalayalam news
News Summary - fifa world cup football
Next Story